Get Updates
Get notified of breaking news, exclusive insights, and must-see stories!

എന്ത് പിച്ചാണ് ഇത്, ഇന്ത്യയായിരുന്നു കരുത്തര്‍; പിച്ച് ലോകകപ്പ് നഷ്ടപ്പെടുത്തിയെന്ന് ഹര്‍ഭജന്‍

ന്യൂഡല്‍ഹി: ഓസ്‌ട്രേലിയയോട് ലോകകപ്പ് ഫൈനലില്‍ തോറ്റതിന്റെ നിരാശയിലാണ് ഇന്ത്യന്‍ ആരാധകര്‍. പലരും ഫൈനലിന്റെ ഇന്ത്യയുടെ സമീപനത്തെയാണ് കുറ്റപ്പെടുത്തുന്നത്. എന്നാല്‍ ഇതില്‍ നിന്ന് വ്യത്യസ്തമായി തോല്‍വിക്ക് മറ്റൊരു കാരണം കണ്ടെത്തിയിരിക്കുകയാണ് ഇന്ത്യയുടെ മുന്‍ താരമാണ് ഹര്‍ഭജന്‍ സിംഗ്. ഇന്ത്യക്ക് ലോകകപ്പ് നഷ്ടപ്പെടുത്തിയത് അഹമ്മദാബാദിലെ പിച്ചാണെന്ന് ഹര്‍ഭജന്‍ ആരോപിക്കുന്നു.

നേരത്തെ ഇന്ത്യന്‍ ആരാധകര്‍ സ്റ്റേഡിയത്തിലെ കാണികളുടെ ആവേശമില്ലായ്മയും നിശബ്ദതയയുമാണ് ടീമിനെ തോല്‍പ്പിച്ചതെന്നും ഇതുപോലെ ആരോപിച്ചിരുന്നു. ഇന്ത്യയായിരുന്നു ഫൈനലിലെ മികച്ച ടീ്‌മെന്നും ഹര്‍ഭജന്‍ പറയുന്നു. എന്ത് പിച്ചാണ് ഫൈനലിനായി ഒരുക്കിയതെന്ന് ചോദിക്കുകയാണ് ഹര്‍ഭജന്‍. അഹമ്മദാബാദ് പിച്ച് വളരെ വേഗം കുറഞ്ഞതായിരുന്നു. എന്നാല്‍ ഇന്ത്യക്കത് മുതലെടുക്കാന്‍ സാധിച്ചില്ല. ഒരു അധിക ബൗളറില്ലാത്തത് ടീമിന് വലിയ തിരിച്ചടിയാവുകയും ചെയ്തു.

harbhajan-singh

280ന് മുകളിലൊരു സ്‌കോറാണ് ടീം മനസ്സില്‍ കണ്ടത്. എന്നാല്‍ ഉച്ചയ്ക്ക് ശേഷം പിച്ച് വല്ലാതെ വേഗം കുറഞ്ഞു. ഓസീസ് ബൗളര്‍മാര്‍ വേഗം കുറഞ്ഞ പന്തുകളും എറിഞ്ഞതോടെ റണ്‍സെടുക്കാന്‍ ഇന്ത്യ നന്നായി ബുദ്ധിമുട്ടുകയും ചെയ്തു. ഇന്ത്യന്‍ ക്യാപ്റ്റന്‍ രോഹിത് ശര്‍മ ഇക്കാര്യം പറയുകയും ചെയ്തിരുന്നു. വേഗം കുറഞ്ഞ പിച്ചുണ്ടാക്കാനുള്ള ഇന്ത്യയുടെ ശ്രമം തിരിച്ചടിയായെന്ന് നേരത്തെ റിക്കി പോണ്ടിംഗ്, ബ്രെറ്റ് ലീ, വസീം അക്രം പോലുള്ള താരങ്ങളും പറഞ്ഞിരുന്നു.

പിച്ച് വളരെ വേഗം കുറഞ്ഞതായിരുന്നു. സാധാരണ പിച്ചുകളേക്കാള്‍ വേഗം കുറഞ്ഞതായിരുന്നു. മൂന്നൂറ് റണ്‍സിലധികം റണ്‍സ് പിറക്കുന്ന പിച്ചുകളായിരുന്നെങ്കില്‍ കളി മാറിയേനെ. ഇത്തരം പിച്ചുകളില്‍ ഇന്ത്യക്ക് നന്നായി തന്നെ കളിക്കാന്‍ സാധിച്ചേനെ. കാരണം ഇന്ത്യയുടെ ബാറ്റ്‌സ്മാന്മാര്‍ കിടിലന്‍ ഫോമിലായിരുന്നു. ടൂര്‍ണമെന്റില്‍ ഉടനീളം അത്രയ്ക്ക് മികവുണ്ടായിരുന്നു ടീമീന്.

തീര്‍ച്ചയായും അവരെ ആലോചിച്ച് അഭിമാനമുണ്ട്. കാരണം അവര്‍ കളിച്ച രീതി മികവുറ്റതായിരുന്നു. കുറച്ച് കൂടി നല്ല പിച്ചായിരുന്നെങ്കില്‍ ഇതിലും നന്നായി ബാറ്റ് ചെയ്യാന്‍ അവര്‍ സാധിക്കുമായിരുന്നു. മറ്റൊരു ട്രാക്കായിരുന്നെങ്കില്‍ തീര്‍ച്ചയായും വിജയിക്കുമായിരുന്നുവെന്നും ഹര്‍ഭജന്‍ ഉറപ്പിച്ച് പറഞ്ഞു.

ഫൈനലിലെ കരുത്ത് നോക്കുകയാണെങ്കില്‍ ഇന്ത്യയായിരുന്നു കരുത്തുറ്റ ടീം. ആരോട് ചോദിച്ചാലും പറയും. മത്സരം നടക്കും മുമ്പ് തന്റെ കാലത്ത് കളിച്ച നിരവധി ഓസ്‌ട്രേലിയന്‍ താരങ്ങളോട് ടീമിനെ കുറിച്ച് ചോദിച്ചിരുന്നു. അവരെല്ലാം ഒരേ സ്വരത്തില്‍ പറഞ്ഞത് ഇന്ത്യയാണ് മികവുറ്റ ടീമെന്നാണ്. തീര്‍ച്ചയായും അവര്‍ തന്നെയായിരുന്നു വിജയിക്കേണ്ടത്. എന്നാല്‍ ഓസ്‌ട്രേലിയ ഫൈനലില്‍ എങ്ങനെ കളിക്കണമെന്ന് പ്ലാനുമായി വന്നതാണ്. അവര്‍ അത് നന്നായി തന്നെ കളിക്കളത്തില്‍ നടപ്പാക്കി. അതില്‍ അവര്‍ വിജയിക്കുകയും ചെയ്തു. പിച്ച് കുറച്ച് കൂടി നല്ലതായിരുന്നുവെങ്കില്‍ ഇന്ത്യക്ക് ബാറ്റിംഗ് അനുകൂലമാകുമായിരുന്നുവെന്നും ഹര്‍ഭജന്‍ പറഞ്ഞു.

More From
Prev
Next
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+