''ചന്ദ്രന്റെ ദക്ഷിണ ധ്രുവത്തിൽ നിന്ന് പുതിയ ശാസ്ത്രം രചിക്കും, മിത്ത് മിത്താണ്, ശാസ്ത്രം ശാസ്ത്രവും'': കെ ശിവൻ
2019 സെപ്റ്റംബറിൽ ചന്ദ്രയാന്‍-2 ചന്ദ്രോപരിതലത്തില്‍ സോഫ്റ്റ് ലാന്‍ഡിംഗ് നടത്തുന്നതില്‍ പരാജയപ്പെട്ടപ്പോള്‍ രാജ്യം കണ്ണീരണിഞ്ഞ ഒരു മുഖം കണ്ടു. ഐഎസ്ആർഒയുടെ അമരക്കാരനായിരുന്ന കെ ശിവനെ അന്ന് പ്രധാനമന്ത്രി ചേർത്ത് പിടിച്ച് ആശ്വസിപ്പിച്ചു. നാല് വർഷങ്ങൾക്കിപ്പുറം മറ്റൊരു രാജ്യത്തിനും ഇന്നുവരെ സാധിക്കാത്ത നേട്ടം ഇന്ത്യ കൈവരിച്ചിരിക്കുന്നു. ചന്ദ്രന്റെ ദക്ഷിണ ധ്രുവത്തിൽ വിക്രം ലാൻഡർ വിജയകരമായി പറന്നിറങ്ങി.
ഇസ്രോയുടെ അമരത്ത് ഇപ്പോഴില്ലെങ്കിലും ആ സുന്ദര നിമിഷത്തിന് കെ ശിവനും സാക്ഷിയായി. നിറചിരിയോടെ, ആത്മസംതൃപ്തിയോടെ. ചന്ദ്രയാൻ ദൗത്യത്തെക്കുറിച്ച് ഇസ്രോ മുൻ ചെയർമാൻ കെ ശിവൻ വൺഇന്ത്യ മലയാളത്തോട് സംസാരിക്കുന്നു.

വിജയ നിമിഷം
ചന്ദ്രയാന്‍-3ന്റെ വിജയ നിമിഷം ഏറെ സന്തോഷം നിറഞ്ഞതായിരുന്നു. ആകാംഷയുണ്ടായിരുന്നു. അതേസമയം ആ നിമിഷങ്ങള്‍ ഞങ്ങള്‍ ആസ്വദിക്കുകയും ചെയ്തു. നാല് വര്‍ഷങ്ങള്‍ക്ക് മുന്‍പ് നമുക്ക് ആ വിജയം നേടിയെടുക്കാന്‍ സാധിച്ചില്ല. അന്നത്തെ പിഴവുകളെല്ലാം ഇന്ന് തിരുത്തി. ഈ ദൗത്യം വിജയകരമാവുകയും ചെയ്തു.
'വീട്ടില്‍ പോയില്ല'
ചന്ദ്രയാന്‍ 3 ദൗത്യം വിജയിക്കുമെന്നുളള ആത്മവിശ്വാസമുണ്ടായിരുന്നു. ഏത് ദൗത്യത്തെയും അത്തരമൊരു ആത്മവിശ്വാസത്തോട് കൂടി തന്നെയാണ് സമീപിക്കാറുളളത്. ചന്ദ്രയാന്‍ 3 ലാന്‍ഡിംഗ് നടത്തിയ ശേഷവും ഞാന്‍ ഐഎസ്ആര്‍ഒയില്‍ തന്നെ ഉണ്ടായിരുന്നു. വീട്ടിലേക്ക് പോയില്ല. ലാന്‍ഡറില്‍ നിന്ന് പ്രഗ്യാന്‍ റോവര്‍ ചന്ദ്രനിലേക്ക് ഇറങ്ങിയ ശേഷം മാത്രമാണ് വീട്ടിലേക്ക് പോകാന്‍ തോന്നിയത്.
പുതിയ ശാസ്ത്രം രചിക്കും
ചന്ദ്രയാന്റെ വിജയം ഇന്ത്യയ്ക്ക് പുതിയ സാങ്കേതിക വിദ്യകള്‍ സമ്മാനിക്കും. ചന്ദ്രന്റെ ഇതുവരെ സ്പര്‍ശിക്കപ്പെടാത്ത ഭാഗത്താണ് ചന്ദ്രയാന്‍ 3 ചെന്നിറങ്ങിയിരിക്കുന്നത്. ചന്ദ്രന്റെ ദക്ഷിണ ധ്രുവം ഇതുവരെ പര്യവേഷണങ്ങളൊന്നും നടന്നിട്ടില്ലാത്ത ഇടമാണ്. ശാസ്ത്രലോകത്ത് ഇത് ചരിത്രം സൃഷ്ടിക്കുന്ന നേട്ടമാണ്. ഇന്ത്യയാണ് ആദ്യമായി ചന്ദ്രന്റെ ദക്ഷിണ ധ്രുവത്തില്‍ കാല് കുത്തിയിരിക്കുന്നത്. അവിടെ നിന്നും നമ്മൾ ഇനി പുതിയ ശാസ്ത്രം രചിക്കും.

ചന്ദ്രയാനും ഹോളിവുഡും
ചന്ദ്രയാന്റെ നിര്‍മ്മാണച്ചെലവ് മറ്റ് പദ്ധതികളുമായി താരതമ്യം ചെയ്യാവുന്നതല്ല. കാരണം ഓരോ പദ്ധതിക്കും അതിന് ആവശ്യമായ ചിലവുകളാണ് വരുന്നത്. ഹോളിവുഡ് സിനിമകളുടെ ബജറ്റും ചന്ദ്രയാനുമായി താരതമ്യപ്പെടുത്തുന്നതില്‍ കാര്യമില്ല. നമ്മള് നമ്മുടേതായ രീതിയില്‍ കാര്യങ്ങള്‍ ചെയ്യുന്നു. അതുകൊണ്ട് ചിലവ് കുറയുന്നു. അത്ര മാത്രമേ ഉളളൂ.
തിരിച്ചടിയില്‍ പഠിച്ച പാഠം
ചന്ദ്രയാന്‍ 2വിന് ലഭിച്ച തിരിച്ചടിയില്‍ നിന്ന് നമ്മള് ചില പാഠങ്ങള്‍ പഠിച്ചു. ചന്ദ്രയാന്‍ 3ല്‍ വേണ്ട തിരുത്തലുകള്‍ വരുത്തി. സമീപഭാവിയില്‍ മനുഷ്യര്‍ ചന്ദ്രനില്‍ പോകുന്നതും താമസിക്കുന്നതുമെല്ലാം സാധ്യമാണ്. ഐഎസ്ആര്‍ഒയുടെ ഭാഗത്ത് നിന്നും അതിനുളള തുടര്‍പദ്ധതികള്‍ ഉണ്ടാകും. നിരവധി പുതിയ ദൗത്യങ്ങള്‍ ഐഎസ്ആര്‍ഒയില്‍ നിന്നുണ്ട്. ആദിത്യ എല്‍ 1ഉം ഗഗന്‍യാനും പോലുളള പദ്ധതികളുണ്ട്.
കേരളവും മിത്തും
കേരളവുമായി അടുത്ത ബന്ധമാണ് ഉളളത്. 40 വര്‍ഷത്തോളം തിരുവനന്തപുരത്ത് ജോലി ചെയ്തിട്ടുണ്ടെന്ന് കെ ശിവന് പറഞ്ഞു. മിത്ത് വിവാദത്തിലും ഇസ്രോ മുൻ ചെയർമാൻ പ്രതികരിച്ചു. മിത്ത് മിത്തും ശാസ്ത്രം ശാസ്ത്രവുമാണ്. രണ്ടിനേയും കൂട്ടിക്കുഴയ്ക്കാന്‍ സാധിക്കില്ലെന്ന് കെ ശിവന് വ്യക്തമാക്കി
-
മുസ്ലീം യുവാവുമായി പ്രണയം, നാട് വിട്ടോടി കേരളത്തിലെത്തി വൈറൽ താരം മോണാലിസ, ഇന്ന് വിവാഹം -
യുദ്ധം കൂടിയാലും സ്വര്‍ണവില കൂടില്ല.. കാരണം ദുബായ്! യഥാര്‍ത്ഥത്തില്‍ സംഭവിച്ചത് ഇത്... -
വിജയ് സംഗീത വിവാഹ മോചനത്തിനിടെ ജയം രവിയുടെ വേറിട്ട പ്രതികരണം; സോഷ്യല്‍ മീഡിയയില്‍ ചര്‍ച്ച -
അവസാന ശ്രമമായി പിണറായിയുടെ വിളി, സുധാകരനെ അനുനയിപ്പിക്കാൻ സിപിഎം നേതാക്കൾ വീണ്ടും വീട്ടിലെത്തി -
സൗദി അറേബ്യ നിര്‍ത്തിയാലും പ്രശ്നമില്ല; എണ്ണ ഒഴുക്കാന്‍ പാശ്ചാത്യ രാജ്യങ്ങള്‍, സുപ്രധാന നീക്കം ഇങ്ങനെ -
മോദി ഭക്തയല്ല, നമ്മുടെ പ്രധാനമന്ത്രിയല്ലേ, സ്നേഹമാണ് എന്ന് പ്രിയങ്ക, വര്‍ക്കലയില്‍ മല്‍സരിക്കാന്‍ റോബിന് -
നരേന്ദ്ര മോദി ക്ഷണിച്ച പരിപാടിക്ക് ചെന്നപ്പോള്‍ ആധാര്‍ കാര്‍ഡ് ചോദിച്ചു; തര്‍ക്കം, അപമാനം എന്ന് മന്ത്രി രാജേഷ് -
മൊണാലിസയുടെ വിവാഹത്തിനെതിരെ ബിജെപി;'ക്ഷേത്രങ്ങൾ നിരീശ്വരവാദികൾക്ക് തോന്നിയവാസം കാട്ടാനുള്ളതല്ല' -
'മരുമകൻ അല്ലെടോ.. അത് കേരളത്തിന്റെ പൊതുമരാമത്ത് വകുപ്പ് മന്ത്രിയാണ്'; മറുപടിയുമായി തോമസ് ഐസക് -
വ്യാഴം മാറുമ്പോൾ എട്ടിന്റെ പണി; ഈ രാശിക്കാർക്ക് ധന നഷ്ടം, കുടുംബ ജീവിതത്തിൽ താളപ്പിഴ, മാർച്ച് 11 മുതൽ -
'അഡ്രസ് പോലും വ്യാജം; ചെയ്തത് ക്രിമിനല്‍ കുറ്റം' ശ്രീനാദേവി കുഞ്ഞമ്മക്കെതിരേ ആരോപണങ്ങളുമായി ഷഹനാസ് -
മുഖ്യമന്ത്രിയെ ക്ഷണിച്ചിട്ടുണ്ട്, മരുമകനേയും ക്ഷണിക്കണോ? വിവാദത്തിൽ പ്രതികരിച്ച് രാജീവ് ചന്ദ്രശേഖർ












Click it and Unblock the Notifications