ജെഎൻ 1 വകഭേദം; ആശങ്ക വേണ്ടതില്ല, പക്ഷെ ജാഗ്രത വേണം: ഡോ.അജിത് ഭാസ്കർ പറയുന്നു
കൊറോണ വൈറസിന്റെ പുതിയ വകഭേദമായ ജെഎൻ 1 ലോകമെമ്പാടും പടർന്ന് പിടിക്കുകയാണ്. കേരളത്തിലും പുതിയ വകഭേദത്തിന്റെ സാന്നിധ്യം സ്ഥിരീകരിച്ച് കഴിഞ്ഞു. ഡിസംബർ 8 നാണ് സംസ്ഥാനത്ത് ആദ്യമായി കൊവിഡ് പിറോളയുടെ (BA.2.86) പിന്‍ഗാമിയാണ് ജെഎൻ 1വകഭേദം സ്ഥിരീകരിക്കുന്നത്. അമേരിക്ക ഉള്‍പ്പെടേയുള്ള പല രാജ്യങ്ങളിലും വീണ്ടും കോവിഡ് കേസുകള്‍ ഉയരാന്‍ ഇടയാക്കിയത് ജെഎൻ 1വകഭേദത്തിന്റെ സാന്നിധ്യമായിരുന്നു.
രാജ്യത്ത് ഏറ്റവും കൂടുതല്‍ പുതിയ കേസുകള്‍ റിപ്പോര്‍ട്ട് ചെയ്തിട്ടുള്ളത് കേരളത്തിലാണ്. ഇതില്‍ അധികപേരിലും രോഗത്തിന് കാരണമായിരിക്കുന്നത് ജെഎൻ 1വകഭേദമാണ്. കൂടുതല്‍ കേസുകള്‍ റിപ്പോർട്ട് ചെയ്യുന്നുണ്ടെങ്കിലും ആശങ്കപ്പെടേണ്ട സാഹചര്യം നിലവില്‍ സംസ്ഥാനത്ത് ഇല്ലെന്നാണ് പ്രമുഖ ഡോക്ടറും ഐഎംഎ ഭാരവാഹിയുമായ ഡോക്ടർ അജിത് ഭാസ്കർ വണ്‍ ഇന്ത്യ മലയാളത്തോട് വ്യക്തമാക്കുന്നത്.

അപകടകാരിയല്ലെങ്കിലും വ്യാപന ശേഷിയുള്ളതാണ് കോവിഡിന്‌റെ പുതിയ വകഭേദമായ ജെഎന്‍1 വൈറസ്. അതുകൊണ്ട് തന്നെ വ്യാപനത്തിന് തടയിടുക എന്നുള്ളതാണ് ഏറ്റവും പ്രധാനം. പുറത്തേക്ക് പോകുമ്പോള്‍, എന്‍95 മാസ്ക് ഒന്നും ഇല്ലെങ്കിലും സർജിക്കല്‍ മാസ്ക്ക് എങ്കിലും ഉപയോഗിക്കുക. റിസ്ക് ഗ്രൂപ്പുകളില്‍ ഉള്‍പ്പെട്ടവർ ജാഗ്രതയോടെ ഇരിക്കുന്നത് നന്നായിരിക്കും.
ഗർഭിണിയായ സ്ത്രീകള്‍, പ്രായമേറിയവർ, ആസ്മ രോഗികള്‍, മറ്റ് അസുഖങ്ങളുള്ളവർ എന്നിവരെല്ലാം ജാഗ്രത പുലർത്തണം. കോവിഡ് എന്നല്ല, ഏത് വൈറസ് ആയാലും ഇവർക്ക് ബുദ്ധിമുട്ടാണ്. ബാക്കിയുള്ള വൈറസുകള്‍ക്കൊക്കെ നമുക്ക് മരുന്നുകള്‍ ലഭ്യമാണ്. എന്നാല്‍ കൊറോണ വൈറസിന് ഇതുവരെ കൃത്യമായ മരുന്ന് കണ്ടുപിടിക്കാന്‍ സാധിച്ചിട്ടില്ല. അതുകൊണ്ട് തന്നെ സ്വയം പ്രതിരോധമാണ് ഏറ്റവും വലിയ മരുന്നെന്നും അജിത് ഭാസ്കർ പറയുന്നു.
കോവിഡിന്റെ ആദ്യ ഘട്ടത്തേയോ രണ്ടാം ഘട്ടത്തേയും പോലെയോ നമ്മള്‍ അത്ര ആശങ്കപ്പെടേണ്ട സാഹചര്യമില്ല. എല്ലാവർക്കും ഒരു ഇമ്യൂണിറ്റി പവർ ലഭിച്ചിട്ടുണ്ട്. ഇന്ത്യയിലുള്ള മിക്കവരിലും കൊറോണയുടെ ഏതെങ്കിലും തരത്തിലുള്ള വൈറസ് കയറി ഇറങ്ങിപ്പോയിട്ടുണ്ടാകും. ഇതിലൂടെ ലഭിക്കുന്ന ഹേർഡ് ഇമ്യൂണിറ്റിയിട്ടുണ്ട്. കൊറോണ ഇന്ന് സാധാരണ ഒരു ഫ്ലൂ രോഗം പോലെ ആയിക്കഴിഞ്ഞു.
ഇന്‍ഫ്ലൂവന്‍സ കൊണ്ട് ഉണ്ടാകുന്ന അതേ മരണ നിരക്കാണ് കൊറോണയ്ക്കും ഉള്ളത്. ഇന്‍ഫ്ലൂവന്‍സയ്ക്ക് മരുന്നുണ്ട്, പക്ഷെ കൊറോണയ്ക്കില്ല. പല മരുന്നുകളാണ് കൊടുത്തുവരുന്നത്. മോണോക്ലോണല്‍ ആന്റിബോഡി എന്ന് പറയുന്നതൊക്കെ അല്‍പ്പം ചിലവേറിയതാണ്. സ്ഥിരമായി ഇത് കൊടുക്കാന്‍ സാധ്യമല്ല. ഒരു മരുന്നിനും നൂറ് ശതമാനം വിജയവും കൈവരിക്കാന്‍ സാധിച്ചിട്ടില്ല. അതുകൊണ്ട് തന്നെയാണ് റിസ്ക് ഗ്രൂപ്പുകളില്‍ ഉള്ളവർ ജാഗ്രത പുലർത്തണം എന്ന് പറയുന്നത്.
മാസ്ക് ധരിക്കുക എന്നുള്ളത് ഒരു ശീലമാക്കി മാറ്റണം. എത്രയോ വർഷങ്ങള്‍ക്ക് മുമ്പ് ചൈനയില്‍ പോയപ്പോഴൊക്കെ അവിടേയുള്ള യുവാക്കള്‍ മാസ്ക് ധരിക്കുന്നത് കാണാം. എല്ലാവരും ധരിക്കുന്നു എന്നല്ല. ജലദോഷമോ മറ്റ് അസുഖങ്ങളോ ഉള്ളവർ, മറ്റുള്ളവരിലേക്ക് ഇത് പകരുരുത് എന്ന് മനസ്സിലാക്കി മാസ്ക് ധരിക്കും. ആ ഒരു ചിന്താഗതി കേരളത്തിലെ ആളുകളിലും ഉണ്ടാവണം.
ചുമക്കുമ്പോള്‍ വായപൊത്തി ചുമയ്ക്കുക എന്നതൊക്കെ ഒരു ശീലമാക്കുക. പനിയും ജലദോഷവും ചുമയുമൊക്കൊ ഉള്ളവർ മാസ്ക് ധരിക്കുന്നത് ശീലമാക്കുക. ഇതിനെ സോഷ്യല്‍ ഹൈജീന്‍ എന്ന് പറയും. ട്രെയിന്‍, ബസ് പോലുള്ള തിരക്കേറിയ യാത്ര വേളകളില്‍ പോലും ആളുകള്‍ യാതൊരു ജാഗ്രതയും ഇല്ലാതെ പെരുമാറുന്നത് കാണാറുണ്ട്. മാസ്ക് ഉണ്ടായിട്ട് പോലും ഉപയോഗിക്കാത്തവരുണ്ട്. നമ്മള്‍ കാരണം മറ്റൊരാള്‍ക്ക് രോഗം പകരരുത് എന്ന ചിന്തയാണ് ആദ്യം വേണ്ടതെന്നും അജിത് ഭാസ്കർ കൂട്ടിച്ചേർക്കുന്നു.
-
ബഹ്റൈന്‍, ഖത്തര്‍ പ്രവാസികള്‍ക്ക് പ്ലാന്‍ ബി; തിരിച്ചെത്തിയത് 52360 പേര്, അനാവശ്യ ധൃതി വേണ്ട -
ജോബി ജോര്‍ജ് ജയിലിലേക്ക്; സിനിമാ നിര്‍മാതാവിന് 4 വര്‍ഷം തടവ് വിധിച്ച് കോടതി, ഇതാണ് കേസ് -
'മമ്മൂട്ടി ഒരു അൽപനാണ്..വയനാട് ദുരന്തം നടക്കുമ്പോൾ നിങ്ങൾ എവിടെ ആയിരുന്നു';രൂക്ഷവിമർശനം -
റഫീഖിനെ ഫോണില്‍ വിളിച്ച് സംസാരിച്ച് മമ്മൂട്ടി, 'മനപൂര്‍വ്വം അപമാനിക്കാന്‍ ശ്രമിച്ചതല്ല' -
സുനില്‍ കുമാറിന് പകരം ജയരാജ് വാര്യര്‍? പത്മജ വേണുഗോപാലിനെതിരെ ഇറങ്ങിയേക്കും, കോണ്‍ഗ്രസിനാര് -
ഡോളറിന് അടിതെറ്റുന്നു.. പൊന്ന് കയറി; സര്‍വകാല റെക്കോഡിലേക്ക് 19000 രൂപ മാത്രം പിന്നില്‍ സ്വര്‍ണം -
പാലക്കാട് ബിജെപിയിൽ 'കല്ലുകടി'; ശോഭ സുരേന്ദ്രന്റെ വരവിൽ അതൃപ്തിയുമായി ജില്ലാ അധ്യക്ഷൻ, -
മമ്മൂട്ടിയെ തെറി വിളിക്കുന്നവർ അറിയൻ; കട്ട് മുടിച്ചിട്ടാണ് ഔദാര്യമെന്ന പ്രചാരണം; അഖിൽ മാരാർ -
മമ്മൂക്കയുടെ ഉള്ളിൽ മൈക്കിളപ്പനോ സേതുരാമയ്യറോയെന്ന് ആർക്കറിയാം';നടി സരിത -
സ്വര്‍ണം വാങ്ങിയവര്‍ക്ക് പേടി വേണ്ട... ഇറാന്-യുഎസ് യുദ്ധം അവസാനിച്ചാലും വില കൂടും! കാരണമിത് -
രാഷ്ട്രപതിയുടെ വേദിമാറ്റം; വിവാദം മുറുകുന്നു..സർക്കാരിനോട് റിപ്പോർട്ട് തേടി കേന്ദ്രം -
യുഎസ് സൈനികരെ പിടികൂടി എന്ന് ഇറാന്; നിഷേധിച്ച് അമേരിക്ക, യുദ്ധം പുതിയ തലത്തിലേക്ക്












Click it and Unblock the Notifications