കോലീബി സഖ്യം: രാജഗോപാലിൻ്റെ പ്രസ്താവന ഒറ്റപ്പെട്ടത്: കെ.രാമൻപിള്ള 'വൺ ഇന്ത്യ'യോട്
കോലീബി സഖ്യത്തിൽ ഒ രാജഗോപാലിന് തെറ്റിദ്ധാരണ സംഭവിച്ചതായി മുതിർന്ന ബിജെപി നേതാവും മുൻ സംസ്ഥാന അധ്യക്ഷനുമായിരുന്ന കെ രാമൻപിള്ള.രാജഗോപാലിൻ്റെ പ്രസ്താവനയെ ഒറ്റപ്പെട്ട സംഭവമായി കാണാനാണ് താൻ ആഗ്രഹിക്കുന്നത്.കോലീബി സഖ്യം നടന്നുവെന്ന് അവകാശപ്പെടുമ്പോൾ താൻ ബിജെപി സംസ്ഥാന പ്രസിഡൻ്റായിരുന്നുവെന്നും രാമൻപിള്ള പറഞ്ഞു.ബാലശങ്കറിൻ്റെ സിപിഎം ബിജെപിയിൽ ഡീലെന്നുള്ളതിൽ തെളിവുണ്ടെങ്കിൽ പാർട്ടി ഗൗരവത്തിലെടുത്ത് പരിശോധിക്കണം.ശബരിമല യുവതി പ്രവേശനവുമായി ബന്ധപ്പെട്ട് സർക്കാർ നിയമവിരുദ്ധമായ കാര്യങ്ങളിലാണ് ഏർപ്പെട്ടത്. കോടതിയിലെ സത്യവാങ്മൂലം സർക്കാർ ചോദിച്ച് വാങ്ങിയതാണെന്നും നടപടി ഭരണഘടനവിരുദ്ധമാണെന്നും അദ്ദേഹം വൃക്തമാക്കി. 'വൺ ഇന്ത്യ മലയാള'ത്തിന് അനുവദിച്ച പ്രത്യേക അഭിമുഖത്തിലായിരുന്നു രാമൻപിള്ളയുടെ പ്രതികരണം.
കോഴിക്കോട് സൗത്തിലെ യുഡിഎഫ് സ്ഥാനാര്‍ഥി നൂര്‍ബിന റഷീദിന്റെ പ്രചാരണം: ചിത്രങ്ങള്‍

കോലീബി സഖ്യത്തിന് അടിസ്ഥാനമുണ്ടോ?
കോലീബി സഖ്യത്തിനു യാതൊരു അടിസ്ഥാനവുമില്ല. ഇക്കാര്യത്തിൽ ഒ രാജഗോപാലിന് തെറ്റിദ്ധാരണ സംഭവിച്ചിട്ടുണ്ട്. കോലീബി സഖ്യം നടന്നുവെന്ന് പറയുമ്പോൾ താൻ ബിജെപി സംസ്ഥാന പ്രസിഡൻ്റായിരുന്നു. ഇത് മാധ്യമങ്ങളിൽ വാർത്തയായി വന്നിരുന്നു.ഇതേ കുറിച്ച് അന്വേഷിച്ചപ്പോൾ പഞ്ചായത്ത് തിരഞ്ഞെടുപ്പിൽ ഏതോ വാർഡിൽ ഇങ്ങനെ സംഭവിച്ചതായി അറിയാൻ കഴിഞ്ഞു. രാജഗോപാലിൻ്റെ പ്രസ്താവനയെ ഒറ്റപ്പെട്ട സംഭവമായി കാണാനാണ് താൻ ആഗ്രഹിക്കുന്നത്.ചില വ്യക്തികൾ ചെയ്യുന്ന കാര്യം പാർട്ടിയുടെതാണെന്ന് പറയുന്നുണ്ട്. പാർട്ടി ഒരു കാര്യത്തിൽ നിലപാടെടുത്താൽ മാത്രമേ അതിനെ ക്കുറിച്ച് ഔദ്യോഗികമായി പറയാൻ കഴിയുകയുള്ളൂ.

ബാലശങ്കറുമായി പരിചയമുണ്ടോ?
വ്യക്തിപരമായി ആർ ബാലശങ്കറിനെ അറിയാം. ഭാരതീയ ജനസംഘത്തിൽ ആദ്യമായി അദ്ദേഹത്തിന് അംഗത്വമെടുത്ത് നൽകിയത് താനാണ്. പന്തളത്ത് നടന്ന യോഗത്തിലാണ് ജനസംഘം യൂണിറ്റ് രൂപീകരിക്കുന്നത്. ബാലശങ്കറിന് പുറമെ പി എസ് ശ്രീധരൻപിള്ള, വിജയനാഥ്, രുദ്രൻ തുടങ്ങിയവർ യോഗത്തിലുണ്ടായിരുന്നു. തുടർന്ന്, ഇവർ എബിവിപിയിൽ സജീവമാകുകയായിരുന്നു. ഏറ്റവും ഒടുവിലായി ബിജെപി ദേശീയ സെല്ലിൻ്റെ ഇൻ്റലക്വച്ചൽ കൺവീനറായിരുന്നു അദ്ദേഹം.

ബാലശങ്കറിൻ്റെ സിപിഎം ബിജെപിയിൽ ഡീൽ?
ഏതു സാഹചര്യത്തിലാണ് ഇത്തരം ആരോപണങ്ങളുന്നയിച്ചത് എന്നുള്ളതിനെ കുറിച്ച് അറിയില്ല.കൂടുതൽ തെളിവുകൾ ലഭിച്ചിട്ടുണ്ടെങ്കിൽ അദ്ദേഹം തുറന്നു പറയാൻ തയ്യാറാകട്ടെ. സത്യത്തിൻ്റെ അംശമുണ്ടെങ്കിൽ അതിനെ ഗൗരവത്തിലെടുത്ത് പരിശോധിക്കണം. നിലവിലെ തിരഞ്ഞെടുപ്പിൽ സിപിഎം - ബിജെപി ഡീലിനുള്ള സാധ്യതയില്ല. നിയമസഭാ തിരഞ്ഞെടുപ്പിൽ ഇത് പ്രതിഫലിക്കില്ല. തെരഞ്ഞെടുപ്പിനുശേഷം ഇതിനെക്കുറിച്ച് അന്വേഷിച്ച് തുടർനടപടികൾ സ്വീകരിക്കട്ടെ.

സംസ്ഥാന നേതൃത്വത്തിൻ്റെ പ്രവർത്തനങ്ങളെ എങ്ങനെ വിലയിരുത്തുന്നു?
സംസ്ഥാന പ്രസിഡൻറ് സജീവ രാഷ്ട്രീയ പ്രവർത്തകനാണ്. അദ്ദേഹത്തിന് പാർട്ടിയെ നല്ലരീതിയിൽ കൊണ്ടുപോകണമെന്നാണ് ആഗ്രഹം. പുതിയ നേതൃസമിതിയിൽ പരിചയസമ്പന്നരായ നേതാക്കൾ കുറവാണ്. അനുഭവസമ്പത്ത് കുറഞ്ഞ പല നേതാക്കളും സംസ്ഥാന നേതൃത്വത്തിലുണ്ട്. തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട പ്രകടനപത്രിക ഇനിയും പുറത്തിറക്കിയിട്ടില്ല. മൂന്നുമാസം മുമ്പ് ഇതുമായി ബന്ധപ്പെട്ട് കമ്മിറ്റി വിളിക്കണമെന്ന് താൻ സംസ്ഥാന നേതൃത്വത്തിന് നിർദേശം നൽകിയിരുന്നു.എന്നാൽ, ഇതൊന്നും മുഖവിലക്കെടുക്കുന്നില്ല.

ശബരിമലയിൽ സർക്കാരിന് കൈപൊള്ളിയോ?
ശബരിമല യുവതി പ്രവേശനവുമായി ബന്ധപ്പെട്ട് സംസ്ഥാന സർക്കാർ നിയമവിരുദ്ധമായ കാര്യങ്ങളാണ് ചെയ്തത്. വിശ്വാസികളുമായി ബന്ധപ്പെട്ട പ്രശ്നത്തിൽ സർക്കാർ ഇടപെടേണ്ട കാര്യമില്ല. സംസ്ഥാന സർക്കാരിന് പിഴവ് സംഭവിച്ചിട്ടുണ്ട്. സത്യവാങ്മൂലം ചോദിച്ച് വാങ്ങിയതാണ്.നടപടി ഭരണഘടനവിരുദ്ധമാണ്.ഇതിനെ ന്യായീകരിക്കുന്ന ആരും ബിജെപിയിൽ ഉണ്ടാവില്ല.നിയമസഭാ തിരഞ്ഞെടുപ്പിൽ സജീവ ചർച്ചാവിഷയമാണ് ശബരിമലയെന്നുള്ളതിൽ സംശയമില്ല.

വിശ്വാസികളുടെ വോട്ടിൽ വിള്ളലുണ്ടാകുമോ?
വിശ്വാസികൾ ഈ തെരഞ്ഞെടുപ്പിൽ എൽഡിഎഫിനെതിരായി വോട്ട് ചെയ്യും. വിവിധ സമുദായങ്ങളിൽപ്പെട്ട വിശ്വാസികൾ ഇതിലുൾപ്പെടും. ശബരിമലയിൽ യുഡിഎഫ് സ്വീകരിച്ച നിലപാടും ജനങ്ങൾക്ക് നന്നായി അറിയാം. തിരഞ്ഞെടുപ്പിൽ ജനം ബിജെപിക്ക് വോട്ട് ചെയ്യും.

എൻഎസ്എസിൻ്റെ നിലപാട് ചർച്ച ചെയ്യപ്പെടുകയാണ്?
എൻഎസ്എസ് ശബരിമല വിഷയത്തിലെടുത്ത നിലപാട് സ്വാഗതാർഹമാണ്. ആദ്യം മുതൽ തന്നെ അവർ സ്വീകരിക്കുന്നത് ഒറ്റ നിലപാട് തന്നെ. വിശ്വാസികളോട് അവിശ്വാസം കാട്ടുകയാണ് സർക്കാർ. വിശ്വാസികളുടെ സ്വാതന്ത്ര്യം സംരക്ഷിക്കാൻ സർക്കാർ തയ്യാറാകുന്നില്ല

സ്ഥാനാർഥികളുടെ പത്രിക തള്ളിയ സംഭവം?
അറിവില്ലായ്മകൊണ്ട് സംഭവിച്ചതാകാം. സംഭവിക്കാൻ പാടില്ലാത്തതായിരുന്നു. ലാഘവബുദ്ധിയോടെ ഇത്തരം കാര്യങ്ങളെ സമീപിക്കുന്നത് ശരിയല്ല. തിരുത്താൻ സംസ്ഥാന നേതൃത്വം തയ്യാറാകണം. മറ്റു മുന്നണികളെ സഹായിക്കാനാണെന്നതരത്തിലുള്ള ആരോപണം ശരിയല്ല.സാങ്കേതിക നടപടിക്രമങ്ങൾക്കായി തിരഞ്ഞെടുപ്പ് കമ്മീഷനെയും കോടതിയെയും സ്ഥാനാർഥികൾ സമീപിച്ചു.പ്രശ്നം പരിഹരിക്കുമെന്നാണ് പ്രതീക്ഷയെന്നും രാമൻപിള്ള കൂട്ടിച്ചേർത്തു.
ആരെയും കൊതിപ്പിക്കും: പൂജ രാമചന്ദ്രന്റെ പുതിയ ചിത്രങ്ങള്‍ കാണാം
Recommended Video
-
ദേശീയപാത 66;തലപ്പാടി-ചെങ്കള, രാമനാട്ടുകര-വെങ്ങളം റീച്ച് ഉദ്ഘാടനം ഇന്ന്; ബഹിഷ്കരിച്ച് സംസ്ഥാന സർക്കാർ -
ബെംഗളൂരുവിന്റെ സ്ഥാനം പോകുമോ? ആഗോള കമ്പനികള്‍ പോകുന്നത് ഈ നഗരത്തിലേക്ക്: ഇതാണ് കാരണം -
സുഖസൗകര്യം വര്‍ധിക്കും; സാമ്പത്തിക വഞ്ചന സൂക്ഷിക്കണം, വിദേശത്തുള്ളവര്‍ക്കു ഭാഗ്യാനുഭവം, നാൾഫലം -
സ്വര്‍ണവിലയില്‍ ട്വിസ്റ്റ്; വൈകുന്നേരം വില കുറഞ്ഞു, അഡ്വാന്‍സ് ബുക്ക് ചെയ്യാം, പുതിയ പവന് വില -
സൗദി അറേബ്യ നിര്‍ത്തിയാലും പ്രശ്നമില്ല; എണ്ണ ഒഴുക്കാന്‍ പാശ്ചാത്യ രാജ്യങ്ങള്‍, സുപ്രധാന നീക്കം ഇങ്ങനെ -
ബെംഗളൂരു നിവാസികൾക്ക് ആശങ്ക; യെലഹങ്ക പവർ പ്ലാന്റ് അടച്ചു, നഗരത്തിലെ വൈദ്യുതി വിതരണത്തെ ബാധിച്ചേക്കും -
യുദ്ധം കൂടിയാലും സ്വര്‍ണവില കൂടില്ല.. കാരണം ദുബായ്! യഥാര്‍ത്ഥത്തില്‍ സംഭവിച്ചത് ഇത്... -
അവസാന ശ്രമമായി പിണറായിയുടെ വിളി, സുധാകരനെ അനുനയിപ്പിക്കാൻ സിപിഎം നേതാക്കൾ വീണ്ടും വീട്ടിലെത്തി -
മുസ്ലീം യുവാവുമായി പ്രണയം, നാട് വിട്ടോടി കേരളത്തിലെത്തി വൈറൽ താരം മോണാലിസ, ഇന്ന് വിവാഹം -
മൊണാലിസയുടെ വിവാഹത്തിനെതിരെ ബിജെപി;'ക്ഷേത്രങ്ങൾ നിരീശ്വരവാദികൾക്ക് തോന്നിയവാസം കാട്ടാനുള്ളതല്ല' -
വിജയ് സംഗീത വിവാഹ മോചനത്തിനിടെ ജയം രവിയുടെ വേറിട്ട പ്രതികരണം; സോഷ്യല്‍ മീഡിയയില്‍ ചര്‍ച്ച -
ബെംഗളൂരുവിലെ ഗതാഗത കുരുക്ക് ഇനി ഓർമ്മ മാത്രം; ഗൊരഗുണ്ടെപാളയയിൽ തുരങ്കപാതയോ? നടന്നാൽ ഗുണങ്ങൾ ഏറെ












Click it and Unblock the Notifications