Get Updates
Get notified of breaking news, exclusive insights, and must-see stories!

കാനഡയ്ക്ക് പിന്നാലെ ഓസ്ട്രേലിയയും പണി തരുന്നോ?: വിദേശ വിദ്യാർത്ഥികള്‍ക്ക് പൂട്ടിടും

കാനഡയ്ക്കും യുകെയ്ക്കും പിന്നാലെ ഓസ്ട്രേലിയയും വിദേശ വിദ്യാർത്ഥികള്‍ക്കായുള്ള നിയന്ത്രണങ്ങള്‍ കടുപ്പിക്കുന്നു. ഈ ആഴ്ച മുതല്‍ വിദേശ വിദ്യാർത്ഥികളുടെ കാര്യത്തില്‍ കർശനമായ വിസ നിയമങ്ങൾ നടപ്പിലാക്കാനാണ് ഓസ്ട്രേലിയയുടെ തീരുമാനം. ഔദ്യോഗിക കണക്കുകൾ പ്രകാരം രാജ്യത്തെ കുടിയേറ്റം പുതിയ റെക്കോർഡുകള്‍ സൃഷ്ടിച്ചിരിക്കുകയാണ്.

ജനസംഖ്യ വർധിച്ചത് വാടക പ്രതിസന്ധി കൂടുതല്‍ രൂക്ഷമാകാന്‍ സാധ്യതയുണ്ട്. ഈ സാഹചര്യത്തിലാണ് വിദേശ വിദ്യാർത്ഥികള്‍ക്കായി പുതിയ നിയന്ത്രണം ഏർപ്പെടുത്താന്‍ ഓസ്ട്രേലിയ തീരുമാനിച്ചത്. ശനിയാഴ്ച മുതൽ, വിദ്യാർത്ഥി, ബിരുദ വിസകൾക്കുള്ള ഇംഗ്ലീഷ് ഭാഷാ ആവശ്യകതകൾ വർദ്ധിപ്പിക്കും, അതേസമയം നിയമങ്ങൾ ആവർത്തിച്ച് ലംഘിച്ചാൽ അന്താരാഷ്ട്ര വിദ്യാർത്ഥികളെ റിക്രൂട്ട് ചെയ്യുന്നതിൽ നിന്ന് ഏജന്‍സികളുടെ സസ്പെൻഡ് ചെയ്യാനുള്ള അധികാരവും സർക്കാറിനുണ്ടായിരിക്കും.

uk-student-

പ്രാഥമികമായി ഓസ്‌ട്രേലിയയിലേക്ക് ജോലിക്കായി വരാൻ ആഗ്രഹിക്കുന്ന അന്തർദ്ദേശീയ വിദ്യാർത്ഥികളെ നിയന്ത്രിക്കുകയെന്നതാണ് സത്യം. പലരും വിദ്യാർത്ഥി വിസയില്‍ വന്ന് ജോലി ചെയ്യാനാണ് ശ്രമിക്കുന്നത്. ഈ സാഹചര്യത്തില്‍ "ജെനുവിന്‍ സ്റ്റുഡന്റ് ടെസ്റ്റ്" അവതരിപ്പിക്കാനാണ് നീക്കും. അതോടൊപ്പം കൂടുതൽ സന്ദർശക വിസകളിൽ "നോ ഫർദർ സ്റ്റേ" എന്ന നിബന്ധനകൾ ഏർപ്പെടുത്തും.

അന്താരാഷ്‌ട്ര വിദ്യാർത്ഥികൾക്ക് അനിയന്ത്രിതമായ ജോലി സമയം ഉൾപ്പെടെ മുൻ ഗവൺമെൻ്റ് ഏർപ്പെടുത്തിയ കൊവിഡ് കാലത്തെ ഇളവുകൾ നിർത്തലാക്കിയ ഒരു കൂട്ടം നടപടികള്‍ക്ക് പിന്നാലെയാണ് പുതിയ നീക്കം. രണ്ട് വർഷത്തിനുള്ളിൽ കുടിയേറ്റക്കാരെ പകുതിയായി കുറയ്ക്കുകയെന്ന ലക്ഷ്യത്തിലെത്താന്‍ കഴിയുന്ന തരത്തില്‍ വിദ്യാർത്ഥികൾക്കായി നിയമങ്ങൾ കർശനമാക്കുമെന്നും നേരത്തെ തന്നെ സർക്കാർ പറഞ്ഞിരുന്നു.

കോവിഡ് കാലത്ത് രണ്ട് വർഷത്തോളം വിദേശ വിദ്യാർത്ഥികളെയും തൊഴിലാളികളെയും കാര്യത്തില്‍ പുതിയ വിസകള്‍ രാജ്യത്ത് അനുവദിച്ചിരുന്നില്ല. ഈ കുറവ് നികത്താൻ ജീവനക്കാരെ റിക്രൂട്ട് ചെയ്യാൻ കമ്പനികളെ സഹായിക്കുന്നതിന് ഓസ്‌ട്രേലിയ 2022-ൽ വാർഷിക മൈഗ്രേഷൻ എണ്ണം വർദ്ധിപ്പിച്ചു. എന്നാൽ വിദേശ തൊഴിലാളികളുടേയും വിദ്യാർത്ഥികളുടേയും പെട്ടെന്നുള്ള കുതിച്ച് കയറ്റം ഇതിനകം തന്നെ സമ്മർദ്ദമേറിയ വാടക വിപണിയിൽ സമ്മർദ്ദം വർദ്ധിപ്പിച്ചു.

വ്യാഴാഴ്ച ഓസ്‌ട്രേലിയൻ ബ്യൂറോ ഓഫ് സ്റ്റാറ്റിസ്റ്റിക്‌സ് പുറത്തുവിട്ട റിപ്പോർട്ട് വ്യക്തമാക്കുന്നത് 2023 സെപ്‌റ്റംബർ 30 വരെയുള്ള വർഷത്തിൽ മൊത്തം കുടിയേറ്റം 60% ഉയർന്ന് 548,800ത്തിലെത്തി. 2023 ജൂണിൽ അവസാനിച്ച വർഷത്തിലെ 518000 ആളുകളേക്കാൾ കൂടുതലാണ്. മൊത്തത്തിൽ ഒരു വർഷത്തിനുള്ളില്‍ ഓസ്‌ട്രേലിയയുടെ ജനസംഖ്യ 2.5% ഉയർന്നു. സമീപകാലത്തെ ഏറ്റവും ഉയർന്ന വർധന നിരക്കാണ് ഇത്.

ഇന്ത്യ, ചൈന, ഫിലിപ്പീൻസ് എന്നിവിടങ്ങളിൽ നിന്നാണ് ഓസ്ട്രേലിയയിലേക്ക് കൂടുതല്‍ വിദേശ വിദ്യാർത്ഥികള്‍ വരുന്നത്. വിദേശ വിദ്യാർത്ഥികളുടെ വരവ് തൊഴിൽ ലഭ്യത വർദ്ധിപ്പിക്കുകയും വേതന സമ്മർദ്ദം നിയന്ത്രിക്കുകയും ചെയ്‌തെങ്കിലും ഭവന മേഖലയില്‍ തിരിച്ചടിയായി മാറുകയായിരുന്നു. അതേസമയം തന്നെ സെപ്തംബർ മുതലുള്ള ഗവൺമെൻ്റ് നടപടികൾ മൈഗ്രേഷൻ ലെവലിൽ ഇടിവിന് കാരണമായെന്നും സമീപകാലത്ത് അന്താരാഷ്ട്ര സ്റ്റുഡൻ്റ് വിസ ഗ്രാൻ്റുകൾ മുൻവർഷത്തേക്കാൾ 35% കുറഞ്ഞിട്ടുണ്ടെന്നും സർക്കാർ തന്നെ വ്യക്തമാക്കുന്നു.

More From
Prev
Next
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+