ഓസ്ട്രേലിയയിലും രക്ഷയില്ല: തൊഴില്‍ സാധ്യതകള്‍ കുറയുന്നു, വിദേശീയരെ കുറയ്ക്കാനും നീക്കം
കാനഡയിലും യുകെയിലുമൊക്കെ തൊഴില്‍ സാധ്യതകള്‍ കുറയുമ്പോള്‍ ഓസ്ട്രേലിയയിലും റിക്രൂട്ട്മെന്റിലും പ്രതിസന്ധി നേരിടുന്നു.രാജ്യത്തെ 47 ശതമാനം തൊഴിലുടമകളും കഴിഞ്ഞ മാസം പുതിയ നിയമനങ്ങള്‍ നടത്തിയെന്നാണ് പുറത്തുവന്ന ഏറ്റവും പുതിയ കണക്കുകള്‍ വ്യക്തമാക്കുന്നത്. കഴിഞ്ഞ മാസത്തേതില്‍ നിന്നും ഒരു ശതമാനത്തിന്റെ ഇടിവാണ് ഈ മാസം ഉണ്ടായിരിക്കുന്നത് എന്നതും ശ്രദ്ധേയമാണ്.
തലസ്ഥാന നഗരങ്ങളിലെ 45% തൊഴിലുടമകളുമായി താരതമ്യപ്പെടുത്തുമ്പോൾ പ്രാദേശിക മേഖലകളിലാണ് (51%) റിക്രൂട്ട്‌മെൻ്റ് പ്രവർത്തനം കൂടുതല്‍ ശക്തം. തലസ്ഥാന നഗരങ്ങളിലെ റിക്രൂട്ട്‌മെൻ്റ് നിരക്ക് മാസത്തിൽ 4 ശതമാനം കുറഞ്ഞെങ്കിലും പ്രാദേശിക മേഖലകളിൽ ഇത് അതേ അളവിൽ വർദ്ധിച്ചു. 'റിക്രൂട്ട്‌മെൻ്റ് എക്‌സ്പീരിയൻസ് ആൻഡ് ഔട്ട്‌ലുക്ക് സർവേ (REOS) ഇൻസൈറ്റ്സ് റിപ്പോർട്ടിൽ' നിന്നുള്ള കണക്കുകളാണ് മാധ്യമങ്ങള്‍ പുറത്തുവിട്ടിരിക്കുന്നത്.

ജീവനക്കാരെ റിക്രൂട്ട് ചെയ്യുന്നതില്‍ ഉടമസ്ഥർ അതീവ ശ്രദ്ധയാണ് പുലർത്തുന്നത്. ഉദ്യോഗാർത്ഥികള്‍ക്ക് കൃത്യമായ അറിവ്, പ്രവർത്തിപരിചയം എന്നിവ ഉണ്ടോയെന്ന് അറിയാനായി തൊഴില്‍ ദാതാക്കള്‍ കൃത്യമായ അന്വേഷണം നടത്താറുണ്ട്. വർഷത്തിൻ്റെ തുടക്കം മുതൽ റിക്രൂട്ട്‌മെൻ്റ് നിരക്ക് ചെറുതായി കുറഞ്ഞ് വരുന്നുണ്ട്.
ഇക്കഴിഞ്ഞ മെയ് മാസത്തില്‍ 47 ശതമാനം തൊഴിലുടമകളാണ് റിക്രൂട്ട്മെന്റ് നടത്തിയതെങ്കില്‍ 2023 മെയ് മാസത്തില്‍ ഇത് 51 ശതമാനമായിരുന്നു. 2022 മധ്യത്തിലെ റെക്കോർഡ് ഉയർന്ന നിരക്കായ 59 ശതമാനവുമായി താരതമ്യം ചെയ്യുമ്പോള്‍ 12 ശതമാനത്തിന്റെ കുറവാണുള്ളത്. തലസ്ഥാന നഗരങ്ങളിൽ 45% റിക്രൂട്ട്മെന്റും ഒരു മാസം മുമ്പുള്ളതിനേക്കാളും ഒരു വർഷം മുമ്പുള്ളതിനേക്കാളും 4 ശതമാനം പോയിൻ്റ് കുറവാണ്. പ്രാദേശിക തലങ്ങിലെ റിക്രൂട്ട്‌മെൻ്റ് നിരക്ക് ഈ മാസത്തിൽ 4 ശതമാനം പോയിൻറ് വർദ്ധിച്ച് 51% ആയെങ്കിലും കഴിഞ്ഞ വർഷത്തേക്കാള്‍ 4 ശതമാനം പോയിൻ്റ് കുറവാണ്.
അന്താരാഷ്ട്ര വിദ്യാർത്ഥികൾക്കുള്ള ബാങ്ക് സേവിങ്സ് പരിധി ഓസ്ട്രിലയ അടുത്തിടെ ഉയർത്തിരുന്നു. കുടിയേറ്റം കുറക്കുകയെന്ന ലക്ഷ്യത്തോടെയാണ് പുതിയ നടപടി. പുതുതായി വിദ്യാർത്ഥി വിസക്ക് അപേക്ഷിക്കുന്നവർ 29710 ഓസ്ട്രേലിയൻ ഡോളർ തങ്ങളുടെ സേവിങ്സായി കാണിക്കണം എന്നാണ് സർക്കാർ നിർദേശിച്ചിരിക്കുന്നത്. ഏഴുമാസത്തിനിടയിൽ ഇത് രണ്ടാം തവണയാണ് ഫീസ് വർധനവ് നടപ്പാക്കുന്നത്. നേരത്തേ ഇത് 24,505 ഡോളറായിരുന്നു. ഒക്ടോബറിൽ 21,041 ഡോളറും.
കൊവിഡിന് ശേഷം ഇന്ത്യയിൽ നിന്നടക്കം നിരവധി വിദ്യാർത്ഥികൾ വിദേശപഠനത്തിനായി ഓസ്ട്രേലിയയിൽ എത്തിയിരുന്നു. ഇത് പാർപ്പിടം, വാടക എന്നിവയിലൊക്കെ വലിയ പ്രതിസന്ധിയാണ് രാജ്യത്ത് സൃഷ്ടിച്ചുകൊണ്ടിരിക്കുന്നത്. ഈ സാഹചര്യത്തിലാണ് രാജ്യത്തേക്ക് വരുന്ന വിദേശ വിദ്യാർത്ഥികളെ നിയന്ത്രിക്കാൻ ലക്ഷ്യമിട്ടു കൊണ്ടുള്ള പുതിയ നീക്കം.
-
ബിസിനസ്സിൽ സാമ്പത്തികനേട്ടം ഉണ്ടാകും, മത്സരപരീക്ഷകളില്‍ വിജയ സാധ്യത, വിദേശത്ത് നിന്നും ധനലാഭം, നാൾഫലം -
'പലതവണ ശരീരത്തിൽ കയറിപ്പിടിച്ചു, വീട്ടുകാരോട് പറഞ്ഞിട്ട് സഹായിച്ചില്ല', സംവിധായകൻ സനോജ് മിശ്രക്കെതിരെ മോണാലിസ -
സ്വര്‍ണവില കുത്തനെ കുറഞ്ഞു; ചാഞ്ചാട്ടത്തിനിടെ ഇടിവ്, രൂപ കയറി, ഇന്നത്തെ പവന് വില അറിയാം -
സ്വർണം പിന്നെയും പറ്റിച്ചു! രാവിലെ കുറഞ്ഞ സ്വർണവില പിന്നെയും കൂടി, ഇനിയങ്ങോട്ട് മുകളിലേക്ക് തന്നെ? -
'ഭാര്യയുടെ നാഭിക്ക് ചവിട്ടിയവന് കൊടുത്ത സ്ഥാനം എന്നെക്കൊണ്ട് പറയിക്കണ്ട', പിണറായിക്ക് മറുപടിയുമായി രാഹുൽ -
സ്വർണ വില പ്രവചനം തിരുത്തി വിദഗ്ജർ; പക്ഷെ പവന് 2.2 ലക്ഷം രൂപയാകും, ഗ്രാം വില 29000 -
'ഇന്ന് എനിക്ക് ഫ്ലാറ്റ് ഉണ്ട്, ആഡംബര വാഹനങ്ങളുണ്ട്, ഇതൊക്കെയും എന്റെ കഴിവ് കൊണ്ട് നേടിയെടുത്തത്'; അഖിൽ മാരാർ -
പിണറായിയുടേത് 'സംഘി ക്യാബിനറ്റ്'! പിഷാരടിയെ തൊട്ടാൽ വിവരം അറിയും; ആഞ്ഞടിച്ച് ഷാഫി പറമ്പിൽ -
യുഎസ്-ഇറാൻ നേരിട്ടുള്ള ചർച്ചകൾക്ക് വേദിയാവാൻ ഇസ്ലാമാബാദ്; മധ്യസ്ഥ ശ്രമങ്ങളുമായി ഈജിപ്തും തുർക്കിയും -
സ്വർണം വാങ്ങുന്നത് സേഫ് അല്ല, വിൽക്കാൻ നിൽക്കുന്നവരും പെട്ട് പോകും';സാമ്പത്തിക വിദഗ്ധ മേരി ജോർജ് -
ബെംഗളൂരു നിവാസികളുടെ ശ്രദ്ധയ്ക്ക്; പാർക്കിംഗ് ഇനി കരുതലോടെ മതി, ഇല്ലെങ്കിൽ വൻ പിഴ, കാറിന് 1000, ബൈക്കിന് 650! -
'വരത്തന്' അല്ല, നിങ്ങളില്‍ ഒരുവന് വിജയ്; പേരമ്പൂരില്‍ കോടികള്‍ ചെലവിട്ട് വീട്, സര്‍വെ ഫലം തിരിച്ചടി












Click it and Unblock the Notifications