ഇറ്റലിയില്‍ വന്‍ തൊഴില്‍ അവസരം; 65000 മലയാളികളെ റിക്രൂട്ട് ചെയ്യും: ഇംഗ്ലീഷ് മാത്രം പോര ഇറ്റാലിയനും വേണം
തിരുവനന്തപുരം: ഇറ്റലിയിലേക്ക് 65000 നഴ്സുമാരെ റിക്രൂട്ട് ചെയ്യാനുള്ള പദ്ധതിയുമായി കേരള സർക്കാർ. ന്യൂഡൽഹിയിലെ കേരള സർക്കാരിന്റെ പ്രത്യേക പ്രതിനിധി കെ വി തോമസ് ഇറ്റലിയുടെ ഇന്ത്യയിലെ അംബാസഡർ എച്ച്.ഇ ആന്റോണിയോ ബാർട്ടോളിയുമായി നടത്തിയ കൂടിക്കാഴ്ചയിലാണ് വന്‍ റിക്രൂട്ട്മെന്റ് സംബന്ധിച്ച ചർച്ചകളുണ്ടായത്.
കേരളത്തിന്റെ ആഗോള സംഭാവനകൾ നയതന്ത്രപരമായി പ്രദർശിപ്പിക്കാനും ഇരുരാജ്യങ്ങൾ തമ്മിലുള്ള ബന്ധം ശക്തിപ്പെടുത്താനുമുള്ള ശ്രമയാണ് കൂടിക്കാഴ്ച നടന്നതെന്ന് കെവി തോമസ് വ്യക്തമാക്കി. ഇറ്റാലിയൻ എംബസിയിൽ നടന്ന കൂടിക്കാഴ്ചയിൽ കേരളത്തിന്റെ സമ്പന്നമായ സാംസ്കാരിക പാരമ്പര്യവും ചരിത്രപ്രാധാന്യവും വൈവിധ്യമാർന്ന ആചാരങ്ങളും കെ വി തോമസ് ആന്റോണിയോ ബാർട്ടോളിക്ക് മുന്നില്‍ വിശദീകരിച്ചു.

ലോകപ്രശസ്തമായ ഉൾനാടൻ ജലാശയങ്ങൾ, ആയുർവേദ സുഖചികിത്സാ കേന്ദ്രങ്ങൾ, വ്യത്യസ്തമായ ഉത്സവങ്ങൾ എന്നിവ മികച്ച അനുഭവമാകും ഇറ്റാലിയൻ, യൂറോപ്യൻ പൗരന്മാർക്ക് നൽകുകയെന്ന് കെ.വി തോമസ് വ്യക്തമാക്കി. ഇറ്റലിയും കേരളവും തമ്മിലുള്ള സാംസ്കാരിക ഇടപെടലുകളും സഹകരണങ്ങളും കൂടുതൽ മെച്ചപ്പെടുത്താനുള്ള സാധ്യതകളും ചർച്ചയായി.
കേരളത്തിലെ വിനോദസഞ്ചാരം, തൃപ്തികരമായ വികസനം, സാംസ്കാരിക സംരക്ഷണം എന്നിവയെ പ്രോത്സാഹിപ്പിക്കാൻ സംസ്ഥാന സർക്കാർ നടപ്പാക്കുന്ന വിവിധ പദ്ധതികൾ പ്രൊഫ. തോമസ് വിശദീകരിച്ചു. കേരളത്തിന്റെ പ്രകൃതിദൃശ്യങ്ങളും ചരിത്രസമ്പത്തുകളും തേടാൻ ഇറ്റാലിയൻ പൗരന്മാരെ അദ്ദേഹം ക്ഷണിച്ചു.
കേരളത്തിന്റെ പ്രത്യേകതകൾ പ്രോത്സാഹിപ്പിക്കാൻ സർക്കാർ നടത്തുന്ന ശ്രമങ്ങളെ ആന്റോണിയോ ബാർട്ടോളി പ്രശംസിച്ചു. ഇറ്റലിയും കേരളവും തമ്മിലുള്ള ബന്ധം കൂടുതൽ ശക്തിപ്പെടുത്തും. കേരളത്തിൽ നിന്നുള്ള നഴ്സുമാർക്ക് ഇറ്റലിയിൽ വലിയ സ്വീകാര്യതയാണെന്നും ഇംഗ്ലീഷ് ഭാഷയ്ക്കൊപ്പം ഇറ്റാലിയൻ ഭാഷ കൂടി നഴ്സുമാർ പഠിക്കേണ്ടത് ഉണ്ടെന്നും അംബാസഡർ വ്യക്തമാക്കി. നോർക്ക റൂട്സ് വഴി 65000 നഴ്സുമാരെ ഇറ്റലിയിലേക്ക് റിക്രൂട്ട് ചെയ്യാൻ താല്പര്യപ്പെടുന്നതായും അദ്ദേഹം പറഞ്ഞു.
ഫെബ്രുവരിയിൽ കൊച്ചിയിൽ നടക്കുന്ന ഇൻവെസ്റ്റ് കേരള ആഗോള ഉച്ചകോടിയിൽ ഇറ്റാലിയൻ അംബാസഡറും ഇറ്റാലിയൻ സ്ഥാപനങ്ങളും പങ്കെടുക്കും. ടൂറിസം രംഗത്തും കേരളവുമായി ഇറ്റലി ബന്ധം സ്ഥാപിക്കാൻ ആഗ്രഹിക്കുന്നു. കേരളം സന്ദർശിക്കുമ്പോൾ കോവള ഉൾപ്പെടെയുള്ള ബീച്ചുകളും ആലപ്പുഴ ഹൗസ് ബോട്ടുകളും ഇന്ത്യയിലെ ആദ്യ മാതൃക ടൂറിസം ഗ്രാമമായ കുമ്പളങ്ങിയും സന്ദർശിക്കുമെന്നും അംബാസഡർ അറിയിച്ചു.
വ്യക്തികൾ തമ്മിലുള്ള ബന്ധങ്ങൾ വർദ്ധിപ്പിക്കാനും ഉഭയകക്ഷി സാംസ്കാരിക പാരമ്പര്യങ്ങൾ അംഗീകരിക്കാനുള്ള സാധ്യതകളും ചർച്ചയായി. ഇറ്റലിയുടെ ആഗോള വേദിയിൽ കേരളത്തിന്റെ തനതായ സവിശേഷതകളെ പ്രതിനിധീകരിക്കുകയും അന്താരാഷ്ട്ര പങ്കാളിത്തങ്ങൾ സ്ഥാപിക്കുകയും ചെയ്യാനുള്ള കേരളത്തിന്റെ പ്രതിബദ്ധതയെ ഈ കൂടിക്കാഴ്ച അടിവരയിടുന്നതായും കെവി തോമസ് കൂട്ടിച്ചേർത്തു.
-
വൈറോളജി ഇന്‍സ്റ്റിറ്റ്യൂട്ടില്‍ അക്കൗണ്ടന്റ്, ഓഫീസ് അസിസ്റ്റന്റ് ഒഴിവുകള്‍; ശമ്പളം ഇത്ര -
സ്വര്‍ണം ഗിയര്‍ മാറ്റി; ഇന്ന് വന്‍ കുതിപ്പ്, ആഭരണം പൊള്ളും, ട്രംപിന്റെ വാക്കുകള്‍ ഏറ്റു, ഇന്നത്തെ പവന് വില -
കേരളത്തിൽ വേനൽ കടുത്തു, ചൂടിന് ശമനമില്ല; പ്രതീക്ഷയായി വേനൽ മഴ, മറ്റന്നാൾ മുതൽ പെയ്യാൻ സാധ്യത -
യുഎഇയും ബഹ്റൈനും പിടിച്ചടക്കും; ഇറാന് റെഡി എന്ന് വിദഗ്ധന്‍, യുഎസ് ആ നീക്കം നടത്തിയാല്‍ -
മോഹൻലാലിനെ ആര് പിടിച്ച് അഭിനയിപ്പിച്ചു എന്ന് തോന്നി;മമ്മൂട്ടിയുടെ സ്വഭാവമാണത്; ഗോപകുമാർ -
6500 വർഷം പഴക്കമുള്ള കല്ലറയിൽ 1.5 കിലോ സ്വർണം..! മൂവായിരത്തിൽ അധികം ആഭരണങ്ങൾ, ഇതാണ് വർണ -
യുഡിഎഫ് അധികാരത്തിലേക്ക്: രമേശ് ചെന്നിത്തല മുഖ്യമന്ത്രിയാകും! വൻ പ്രഖ്യാപനം -
ഇറാന് കടുത്ത ഉപാധികള്‍ വച്ചു; യുഎസ് താവളങ്ങള്‍ പൂട്ടണം, നിങ്ങള്‍ സ്വയം ചര്‍ച്ച നടത്തുകയാണോ -
ബെംഗളൂരു നിവാസികളുടെ ശ്രദ്ധയ്ക്ക്; പാർക്കിംഗ് ഇനി കരുതലോടെ മതി, ഇല്ലെങ്കിൽ വൻ പിഴ, കാറിന് 1000, ബൈക്കിന് 650! -
ഇറാൻ ആണവായുധങ്ങൾ വികസിപ്പിക്കില്ലെന്ന് സമ്മതിച്ചു; സംഘർഷം വിജയകരമായി അവസാനിച്ചെന്ന് ട്രംപ് -
ഗുജറാത്ത് ഏകസിവില്‍ കോഡ് ബില്ല് പാസാക്കി; മുസ്ലിം വിരുദ്ധം എന്ന് കോണ്‍ഗ്രസ്, എതിര്‍ത്ത് എഎപി -
ശ്രേയ ഘോഷാലിന്റെ ലൈവ് ഷോയുടെ പ്രതിഫലം ലക്ഷങ്ങളല്ല; അമ്പരന്ന് ആരാധകര്‍: തൊട്ടുമുകളില്‍ എആര്‍ റഹ്മാന്












Click it and Unblock the Notifications