എയ്ഡഡ് സ്കൂൾ അധ്യാപകർക്ക് ആശ്വാസം, ഇരുപതിനായിരത്തോളം പേർക്ക് നിയമനാംഗീകാരം നൽകാൻ സർക്കാർ
സംസ്ഥാനത്തെ എയ്ഡഡ് സ്കൂൾ അധ്യാപകർക്ക് ആശ്വാസമാകുന്ന പ്രഖ്യാപനവുമായി സർക്കാർ. എയ്ഡഡ് സ്കൂൾ അധ്യാപകരായ ഇരുപതിനായിരത്തോളം പേർക്ക് സ്ഥിരം നിയമനാംഗീകാരം നൽകാൻ സർക്കാർ തീരുമാനിച്ചു. പ്രൊപ്പോസലുകൾ രണ്ടാഴ്ചയ്ക്കകം പൂർത്തിയാക്കാൻ ബന്ധപ്പെട്ട വകുപ്പുകൾക്ക് നിർദ്ദേശം നൽകിയതായി പൊതുവിദ്യാഭ്യാസ വകുപ്പ് മന്ത്രി വി ശിവൻകുട്ടി അറിയിച്ചു.
'' സംസ്ഥാനത്തെ എയ്ഡഡ് സ്‌കൂളുകളിൽ ജോലി ചെയ്യുന്ന ആയിരക്കണക്കിന് അധ്യാപകരുടെ ദീർഘകാലമായുള്ള ആശങ്കകൾക്ക് സർക്കാർ പരിഹാരം കാണുകയാണ്. ഭിന്നശേഷി സംവരണവുമായി ബന്ധപ്പെട്ട നിയമക്കുരുക്കുകൾ കാരണം നിയമനാംഗീകാരം ലഭിക്കാതെ പോയ അധ്യാപകർക്ക് അനുകൂലമായ ചരിത്രപരമായ ഒരു തീരുമാനമാണ് സർക്കാർ ഇപ്പോൾ കൈക്കൊള്ളുന്നത്.
1996-ലെ ഭിന്നശേഷി നിയമപ്രകാരം നിശ്ചയിച്ചിട്ടുള്ള സംവരണം എയ്ഡഡ് സ്കൂളുകളിൽ നടപ്പിലാക്കുന്നതുമായി ബന്ധപ്പെട്ട് നിലനിന്നിരുന്ന കോടതി വ്യവഹാരങ്ങൾ അധ്യാപകരുടെ സേവന വേതന ആനുകൂല്യങ്ങളെ സങ്കീർണ്ണമായി ബാധിച്ചിരുന്നു. ഭിന്നശേഷി സംവരണം ഉറപ്പാക്കിക്കൊണ്ട് തന്നെ, വർഷങ്ങളോളം ശമ്പളമില്ലാതെ ജോലി ചെയ്യുന്ന അധ്യാപകരുടെ ബുദ്ധിമുട്ടുകൾ പരിഗണിക്കണമെന്ന നിലപാടാണ് സർക്കാരിനുണ്ടായിരുന്നത്.

ബഹുമാനപ്പെട്ട സുപ്രീം കോടതിയിൽ എൻ.എസ്.എസ്. കേസിൽ ലഭിച്ച വിധിന്യായത്തിന്റെ ആനുകൂല്യം മറ്റ് സമാന മാനേജ്‌മെന്റുകൾക്കും ലഭ്യമാക്കുന്നതിനായി സർക്കാർ നിയമോപദേശം തേടിയിരുന്നു. ഇതിന്റെ അടിസ്ഥാനത്തിൽ സുപ്രധാനമായ ചില തീരുമാനങ്ങൾ എടുത്തു.
ഭിന്നശേഷി നിയമനത്തിനായി നിശ്ചിത തസ്തികകൾ മാറ്റിവെച്ചിട്ടുള്ള മറ്റ് മാനേജ്‌മെന്റുകൾക്ക് കീഴിലുള്ള അധ്യാപകർക്കും താൽക്കാലികമായി ജോലി ചെയ്യുന്നവർക്കും സ്ഥിര നിയമനാംഗീകാരം നൽകാൻ സർക്കാർ ഉത്തരവ് പുറപ്പെടുവിക്കുന്നു. ഈ തീരുമാനത്തിലൂടെ സംസ്ഥാനത്തെ വിവിധ എയ്ഡഡ് സ്കൂളുകളിലായി സേവനമനുഷ്ഠിക്കുന്ന ഇരുപതിനായിരത്തോളം അധ്യാപകർക്ക് നിയമനാംഗീകാരവും ആനുകൂല്യങ്ങളും ലഭിക്കും. അവരുടെ നിയമന തീയതി മുതൽ തന്നെയുള്ള എല്ലാ ആനുകൂല്യങ്ങളും ഉറപ്പാക്കാൻ നിർദ്ദേശം നൽകിയിട്ടുണ്ട്. നിയമനാംഗീകാരത്തിനായുള്ള പ്രൊപ്പോസലുകൾ രണ്ടാഴ്ചയ്ക്കകം പൂർത്തിയാക്കാൻ ബന്ധപ്പെട്ട വകുപ്പുകൾക്ക് നിർദ്ദേശം നൽകി.
അതേസമയം, സംസ്ഥാന സർക്കാരിന്റെ റെഗുലറൈസേഷൻ നിർദ്ദേശത്തെ എതിർത്ത് സുപ്രീം കോടതിയിൽ സ്പെഷ്യൽ ലീവ് പെറ്റീഷൻ സമർപ്പിച്ച 442 അധ്യാപകരുടെ കാര്യത്തിൽ ബഹുമാനപ്പെട്ട കോടതിയുടെ അന്തിമ തീരുമാനം വന്നതിന് ശേഷം മാത്രമേ നടപടിയുണ്ടാകൂ. സുപ്രീം കോടതിയുടെ അനുമതിയില്ലാതെ ഈ അധ്യാപകരെ റെഗുലറൈസ് ചെയ്യുന്നത് നിയമപരമായ തടസ്സങ്ങളുണ്ടാക്കുമെന്ന നിയമോപദേശത്തിന്റെ അടിസ്ഥാനത്തിലാണ് ഈ തീരുമാനം.
അധ്യാപകരുടെ അവകാശങ്ങൾ സംരക്ഷിക്കാനും അതേസമയം സാമൂഹിക നീതി ഉറപ്പാക്കാനുമുള്ള എൽ.ഡി.എഫ് സർക്കാരിന്റെ പ്രതിജ്ഞാബദ്ധതയാണ് ഈ നീക്കത്തിലൂടെ വ്യക്തമാകുന്നത്. വിദ്യാഭ്യാസ മേഖലയുടെ ശാക്തീകരണത്തിനായി നമുക്ക് ഒന്നിച്ച് മുന്നേറാം''.
-
യുവതീ യുവാക്കൾക്ക് സുവർണ്ണാവസരം! കേന്ദ്ര സേനയിൽ ഹെഡ് കോൺസ്റ്റബിൾ റിക്രൂട്ട്മെന്റ് -
സ്വര്‍ണത്തിന് റെക്കോഡ് ഇടിവ്, 17% വില കുറഞ്ഞു..! വെള്ളിക്ക് കുറഞ്ഞത് 42%; ഇപ്പോള്‍ വില്‍ക്കല്ലേ..! -
സ്വർണ വില തകർന്ന് താഴെ: ഗ്രാം വില 12,000ത്തിനും താഴേക്ക്? പവൻ വിലയിൽ വമ്പൻ ട്വിസ്റ്റ് ഉണ്ടാകും? -
2011 ന് ശേഷമുള്ള ഏറ്റവും വലിയ ഇടിവില്‍ സ്വര്‍ണം..! 2008 ലെ ഇടിവിനേക്കാള്‍ കൂടുതല്‍! സംഭവിക്കുന്നതെന്ത്? -
സ്വർണ വിലയിൽ ഇന്ന് വൻ തകർച്ച; പവന് 2000ത്തിന് മേലെ വീണ്ടും കുറഞ്ഞു,22 കാരറ്റിന് 60,000 രൂപയെങ്കിലും ആകുമോ? -
വിലപിടിപ്പുള്ള ഗൃഹോപകരണങ്ങള്‍ വാങ്ങിക്കും, സ്ഥലം മാറ്റത്തിന് ഉത്തരവ് ലഭിക്കും, വിവാഹകാര്യത്തിൽ തീരുമാനം -
ശനിയും ചൊവ്വയും ഒരുമിക്കുന്നു; ഈ രാശിക്കാർക്ക് പണം ഒരു പ്രശ്നമാവില്ല, ദാമ്പത്യ ജീവിതം സുഖകരം..! -
ദൈവീകം ഈ ബന്ധം; ഓമിയെ താലോലിച്ച് പ്രധാനമന്ത്രി; ചിത്രങ്ങള്‍ പങ്കുവെച്ച് കൃഷണകുമാര്‍ -
സമ്മർ ഇൻ ബെത്ലഹേമിലെ 'ആ രഹസ്യം' പുറത്ത്..';ഡിലീറ്റഡ് വീഡിയോ പങ്കിട്ട് അണിയറക്കാർ..മോഹൻലാലും മഞ്ജു വാര്യരും' -
ഉടൻ ശസ്ത്രക്രിയക്ക് വിധേയമാകണമെന്നാണ് ഡോക്ടർ അറിയിച്ചത്;രോഗാവസ്ഥ പങ്കുവെച്ച് നടൻ കണ്ണൻ സാഗർ -
സ്വര്‍ണവില റെക്കോഡ് തിരുത്തിയെഴുതും.. വിചാരിച്ചതിലും വേഗത്തില്‍ തന്നെ..! അവലോകനം ഇങ്ങനെ -
1 ലക്ഷം രൂപക്ക് 2 പവൻ സ്വർണം കിട്ടുമോ? സ്വർണ പ്രേമികൾക്ക് ആഘോഷം..വില ഇനിയും കുത്തനെ താഴോട്ട്












Click it and Unblock the Notifications