ദുബായിലെ അധ്യാപക ജോലി: സൂക്ഷിച്ചില്ലെങ്കില്‍ പണി പോകും; പുതിയ മാർഗ്ഗനിർദേശങ്ങള്‍ പുറപ്പെടുവിച്ചു
ദുബായിലെ സ്വകാര്യ വിദ്യാലയങ്ങളിൽ അധ്യാപകരെ നിയമിക്കുന്നതിനും പിരിച്ച് വിടുന്നതിനും പുതിയ മാനദണ്ഡങ്ങളും മാർഗ്ഗനിർദേശങ്ങളും മുന്നോട്ടുവെച്ച് ദുബായ് നോളജ് ആൻഡ് ഹ്യൂമൻ ഡെവലപ്മെന്റ് അതോറിറ്റി. എല്ലാ വിദ്യാർഥികൾക്കും ഉയർന്ന ഗുണനിലവാരമുള്ളതും ധാർമികത പുലർത്തുന്നതുമായ അധ്യാപകരിൽ നിന്ന് വിദ്യാഭ്യാസം ലഭിക്കുന്നുവെന്ന് ഉറപ്പാക്കാൻ വേണ്ടിയുള്ള എജുക്കേഷൻ 33 (E33) സ്ട്രാറ്റജിയുടെ ഭാഗമായാണ് പുതിയ പരിഷ്കാരങ്ങള്‍.
സ്വകാര്യ വിദ്യാലയങ്ങളിൽ അധ്യാപകരെ നിയമിക്കുന്നതിനുള്ള സാങ്കേതിക മാർഗനിർദേശം, അധ്യാപക ഡീ-രജിസ്ട്രേഷനുള്ള സാങ്കേതിക മാർഗനിർദേശം എന്നിങ്ങനെ രണ്ട് പ്രധാന ഡോക്യുമെന്റുകളിലൂടെയാണ് പുതിയ മാർഗനിർദേശങ്ങളുടെ ചട്ടക്കൂട് തയ്യാറാക്കിയിരിക്കുന്നത്. ദുബായിലെ സ്വകാര്യ വിദ്യാഭ്യാസ മേഖലയിൽ ഏകീകൃതവും ഉയർന്ന നിലവാരമുള്ളതുമായ നിയമന, മാനേജ്മെന്റ് പ്രക്രിയ നടപ്പിലാക്കുകയെന്ന ഉദ്ദേശത്തോടെയാണ് പുതിയ പരിഷ്കാരങ്ങള്‍.

പ്രധാന നിയമങ്ങളുടെ വിശദാംശങ്ങൾ: അറബിക്, ഇസ്ലാമിക് പഠനങ്ങൾ ഉൾപ്പെടെ എല്ലാ അധ്യാപകരും കെ എച്ച് ഡി എ അംഗീകരിച്ച അക്കാദമിക, പെരുമാറ്റ മാനദണ്ഡങ്ങൾ പാലിക്കണം. പഴയ നിയമന ലെറ്ററിന് പകരം, നിയമന അറിയിപ്പ് (Appointment Notice) സ്കൂളുകൾ നൽകണം. ടേം മധ്യത്തിൽ രാജിവയ്ക്കുന്ന അധ്യാപകർ 90 ദിവസത്തെ നോട്ടീസ് പിരിയഡ് പൂർത്തീകരിക്കാതെ ദുബായിലെ മറ്റൊരു സ്വകാര്യ വിദ്യാലയത്തിൽ ചേരാൻ കഴിയില്ല, അല്ലെങ്കിൽ ടേം അവസാനം വരെ നോട്ടീസ് പിരീഡ് പൂർത്തിയാക്കണം.
ജോലി ഉപേക്ഷിക്കുന്നവർ കെ എച്ച് ഡി എയുടെ എക്സിറ്റ് സർവേ പൂർത്തിയാക്കണം. പുതിയ ജീവനക്കാർ സുരക്ഷ, ഉൾപ്പെടുത്തൽ, യുഎഇ മൂല്യങ്ങൾ, പ്രൊഫഷണൽ ധാർമികത എന്നിവയിൽ പരിശീലനം നേടി, കോഡ് ഓഫ് കണ്ടക്ട് ഒപ്പിടണം.
ഡീ-രജിസ്ട്രേഷൻ നടപടികൾ: ഗുരുതരമായ പ്രൊഫഷണൽ പെരുമാറ്റ ലംഘനങ്ങൾ കൈകാര്യം ചെയ്യുന്നവർക്കാണ് ഡീ-രജിസ്ട്രേഷൻ മാർഗനിർദേശം പുറപ്പെടുവിച്ചിരിക്കുന്നത്. ഡീ-രജിസ്റ്റർ ചെയ്യപ്പെട്ടാൽ ഒരു അധ്യാപകനും ദുബായിലെ കെ എച്ച് ഡി എയുടെ കീഴിലുള്ള ഒരു സ്കൂളിലോ, യൂണിവേഴ്സിറ്റിയിലോ, പരിശീലന കേന്ദ്രത്തിലോ ജോലി ചെയ്യാൻ സാധിക്കില്ല. ക്രിമിനൽ കുറ്റങ്ങൾ, കുട്ടികളുടെ സുരക്ഷാ ലംഘനങ്ങൾ, ഗുരുതരമായ തെറ്റായ പെരുമാറ്റം, സോഷ്യൽ മീഡിയയുടെ അനുചിത ഉപയോഗം, സാംസ്കാരിക അസംവേദനത്വം തുടങ്ങിയവ ഡീ-രജിസ്ട്രേഷന് കാരണമാകും. പുതിയ നിർദേശങ്ങള്‍ സ്ഥാപനങ്ങള്‍ കർശനമായി നടപ്പിലാക്കണമെന്നും അല്ലെങ്കില്‍ നിയമപരമായ നടപടികള്‍ക്ക് വിധേയമാകേണ്ടി വരുമെന്നും ഉദ്യോഗാർത്ഥികള്‍ വ്യക്തമാക്കുന്നു.
-
ഖത്തറും സൗദി അറേബ്യയും വീണു; ലാഭം കൊയ്യാന്‍ മറ്റൊരു രാജ്യം, ബ്രിട്ടനില്‍ സുപ്രധാന ചര്‍ച്ച -
സൗദി അറേബ്യ സ്ഥാപിക്കുന്നതിന് മുമ്പ് മക്കയും മദീനയും ഭരിച്ചത് ആര്? തുര്‍ക്കിക്ക് ഇവിടെ എന്തുകാര്യം -
യുഎഇ നിവാസികളുടെ ശ്രദ്ധയ്ക്ക്; വെള്ളിയാഴ്ച വരെ മഴ തുടരാൻ സാധ്യത, പൊടിക്കാറ്റിനെയും സൂക്ഷിക്കണം, കാഴ്ച മറയും -
സാധനങ്ങളെല്ലാം സ്റ്റോക്കുണ്ട്, ആശങ്ക വേണ്ട; ലുലു ഹൈപ്പര്‍മാര്‍ക്കറ്റുകളില്‍ നേരിട്ടെത്തി പരിശോധിച്ച് യൂസഫലി -
യുഎഇയിൽ കനത്ത മഴയ്ക്കും പൊടിക്കാറ്റിനും സാധ്യത; കടൽ പ്രക്ഷുബ്ധമാവും, യാത്രക്കാർ ഇക്കാര്യങ്ങൾ ശ്രദ്ധിക്കണം -
ഒമാനില്‍ മിന്നല്‍പ്രളയം.. രണ്ട് മലയാളികള്‍ മരിച്ചു; അതിശക്തമായ മഴ മുന്നറിയിപ്പ് -
യുഎഇയിൽ ശക്തമായ മഴ വരുന്നു; പ്രവാസികൾ ജാഗ്രത പാലിക്കുക, സുരക്ഷാ നിർദ്ദേശങ്ങൾ ഇങ്ങനെ -
ഖത്തര്‍ ഇത്രയും പ്രതീക്ഷിച്ചില്ല; പഴയപോലെ ആകാന്‍ 5 വര്‍ഷം വേണം, 2000 കോടി വരുമാന നഷ്ടം -
സൗദി അറേബ്യയും യുഎഇയും സുപ്രധാന നീക്കത്തിന്; ദമ്മാമില്‍ നിന്ന് ഷാര്‍ജയിലേക്ക് പുതിയ പാത -
ഉല്ലാസ് പന്തളത്തിന് 10,000 രൂപ നൽകി സഹായിച്ചു, പക്ഷെ വിളിച്ച് പറയുന്ന ആളല്ല ഞാനെന്ന് അഖിൽ മാരാർ; വൻ ട്രോൾ -
ഇനി ഒരു മാസത്തേക്ക് തിരിഞ്ഞുനോക്കേണ്ട.. വിഷു വരെ ഈ രാശിക്കാര്‍ക്ക് നല്ലകാലം -
സ്വർണ നിക്ഷേപത്തിൽ ചൈനയ്ക്ക് വൻ ജാക്ക്പോട്ട്; കണ്ടെത്തിയത് 1100 ടണ്‍ സ്വർണം,ഇനി ചൈനയെ പിടിച്ചാൽ കിട്ടില്ല












Click it and Unblock the Notifications