Get Updates
Get notified of breaking news, exclusive insights, and must-see stories!

സൗദി കടുപ്പിക്കുന്നു: ഈ മേഖലയില്‍ ഇനി 25 ശതമാനം തൊഴില്‍ സൗദികള്‍ക്ക് മാത്രം, പ്രവാസികള്‍ക്ക് തിരിച്ചടി

ഒരു ഇടവേളക്ക് ശേഷം ഗള്‍ഫ് മേഖലയില്‍ വീണ്ടും സ്വദേശിവത്കരണം ശക്തമാക്കുകയാണ്. സൗദി അറേബ്യക്കും കുവൈത്തിനും യു എ ഇക്കുമൊക്കെ പുറമെ ഒമാനും ഇപ്പോള്‍ സ്വദേശിവത്കരണത്തിലേക്ക് കടന്നിരിക്കുകയാണ്. യു എ ഇ ആകട്ടെ സ്വദേശിവത്കരണ നിയമങ്ങള്‍ പാലിക്കാത്ത സ്ഥാപനങ്ങള്‍ക്കെതിരെ ശക്തമായ നടപടിയും സ്വീകരിച്ച് വരികയാണ്.

ഇതിനെല്ലാം ഇടയില്‍ തന്നെയാണ് സൗദി അറേബ്യ പുതിയ മേഖലയിലും സ്വകാര്യവത്കരണം പ്രഖ്യാപിച്ചിരിക്കുന്നത്. സൗദിയിലെ എഞ്ചിനീയറിംഗ് ജോലികൾക്കായി നേരത്തെ പ്രഖ്യാപിച്ച സ്വകാര്യവത്കരണ തീരുമാനമാണ് ഞായറാഴ്ച മുതല്‍ നടപ്പില്‍ വരുന്നത്. ഈ വർഷം ആദ്യം തന്നെ ഇത് സംബന്ധിച്ച പ്രഖ്യാപനം സൗദിഅറേബ്യന്‍ ഭരണകൂടം നടത്തിയിരുന്നു.

saudization

കുറഞ്ഞത് അഞ്ച് തൊഴിലാളികളെങ്കിലും ജോലി ചെയ്യുന്ന സ്വകാര്യ മേഖലയിലെ സ്ഥാപനങ്ങളിലെ 25 ശതമാനം എഞ്ചിനീയറിംഗ് ജീവനക്കാരും സ്വദേശികളായിരിക്കണമെന്നാണ് നിയമം പറയുന്നത്. ഈ നീക്കത്തിലൂടെ 7000 റിയാൽ കുറഞ്ഞ ശമ്പളത്തിൽ 8,000-ത്തിലധികം ജോലികൾ സൗദികൾക്ക് നൽകുമെന്നാണ് പ്രതീക്ഷിക്കുന്നത്.

സൗദികൾക്ക് കൂടുതൽ തൊഴിലവസരങ്ങൾ സൃഷ്ടിക്കുന്നതിനും തൊഴിൽ വിപണിയിൽ അവരുടെ ഇടപഴകലിന് പ്രോത്സാഹനം നൽകുന്നതിനുമായി മുനിസിപ്പൽ, റൂറൽ അഫയേഴ്സ് ആൻഡ് ഹൗസിംഗ് മന്ത്രാലയവുമായി സഹകരിച്ച് മാനവ വിഭവശേഷി മന്ത്രാലയമാണ് സ്വദേശിവത്കരണം സംബന്ധിച്ച തീരുമാനം പുറപ്പെടുവിച്ചത്.

സമീപ വർഷങ്ങളിൽ, സൗദി അറേബ്യ സ്വദേശിവത്കരണത്തിന്റെ ഭാഗമായി വിദ്യാഭ്യാസം, ടെലികമ്മ്യൂണിക്കേഷൻ, റിയൽ എസ്റ്റേറ്റ് എന്നിവയുൾപ്പെടെ നിരവധി മേഖലകളിൽ തങ്ങളുടെ പൗരന്മാരെ നിയമിക്കുന്നതിനും വിദേശ തൊഴിലാളികളെ എണ്ണം കുറയ്ക്കാനുമാണ് നീക്കം.

സെയിൽസ്, പർച്ചേസ്, പ്രോജക്ട് മാനേജ്‌മെൻ്റ് എന്നിവയിലെ ജോലികൾ സ്വദേശിവൽക്കരിക്കാനുള്ള തീരുമാനം കഴിഞ്ഞ ഡിസംബറിൽ സൗദി ലേബർ അധികൃതർ പ്രഖ്യാപിച്ചിരുന്നു. പിന്നാലെ അത് പ്രാബല്യത്തിൽ വരികയും ചെയ്തു.

സെയിൽസ് മാനേജർ, റീട്ടെയിൽ സെയിൽസ് മാനേജർ, സെയിൽസ് സ്‌പെഷ്യലിസ്റ്റ്, ഹോൾസെയിൽ മാനേജർ, ഇൻഫർമേഷൻ ടെക്‌നോളജി, ടെലികോം എക്യുപ്‌മെൻ്റ് സ്‌പെഷ്യലിസ്റ്റ്, സെയിൽസ് ഏജൻ്റ് തുടങ്ങിയ ജോലികൾ ഉൾപ്പെടുന്ന സെയിൽസ് പ്രൊഫഷനുകളിൽ തുടക്കത്തിൽ 15 ശതമാനം സൗദിവൽക്കരിക്കപ്പെട്ടിട്ടുണ്ടെന്ന് മാനവ വിഭവശേഷി മന്ത്രാലയം അറിയിച്ചു.

മാർച്ചിൽ ഭാഗികമായി പ്രാബല്യത്തിൽ വന്ന ഡെൻ്റൽ തൊഴിൽ സൗദിവൽക്കരിക്കാനുള്ള പദ്ധതി കഴിഞ്ഞ സെപ്റ്റംബറിറാണ് രാജ്യം പുറത്തിറക്കിയത്. സ്വദേശിവത്കരണം നടപ്പാക്കുന്നതിന് കമ്പനികള്‍ക്ക്
മാനവ വിഭവശേഷി മന്ത്രാലയത്തിന്റെ ഭാഗത്ത് നിന്ന് മികച്ച പിന്തുണയും ലഭിക്കുന്നുണ്ട്. സൗദി അറേബ്യ തങ്ങളുടെ പൗരന്മാർക്കായി ഒരു പ്രാദേശിക തൊഴിൽ പദ്ധതിയും നടപ്പിലാക്കി വരുന്നുണ്ട്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+