Get Updates
Get notified of breaking news, exclusive insights, and must-see stories!

ഇന്ത്യയിൽ ‘ക്യാൻസർ സുനാമി’! വർഷം 9 ലക്ഷം മരണം; രക്ഷപെടാൻ എന്താണ് വഴി

ഇന്ത്യയിലെ ആരോഗ്യ മേഖലയെ നടുക്കുന്ന റിപ്പോർട്ടുകളാണ് ക്യാൻസർ വ്യാപനത്തെക്കുറിച്ച് ഇപ്പോൾ പുറത്തുവരുന്നത്. രാജ്യത്ത് ക്യാൻസർ ബാധിതരുടെ എണ്ണത്തിലും രോഗം മൂലമുള്ള മരണനിരക്കിലും ഭയപ്പെടുത്തുന്ന വർധനവാണ് രേഖപ്പെടുത്തിയിരിക്കുന്നത്. ഐസിഎംആർ (ICMR) പുറത്തുവിട്ട കണക്കുകൾ പ്രകാരം, അര്‍ബുദ കേസുകളുടെ എണ്ണം 2021ല്‍ 14.26 ലക്ഷമായിരുന്നത്‌ 2025ല്‍ 15.7 ലക്ഷമായി ഉയര്‍ന്നു. ഓരോ വര്‍ഷവും ശരാശരി 28,000 പുതിയ അര്‍ബുദ കേസുകളാണ്‌ വര്‍ധിച്ചത്‌. അര്‍ബുദം മൂലമുള്ള മരണങ്ങളുടെ എണ്ണവും ഭയപെടുത്തുന്നതാണ്. 2021ല്‍ 7,89,202 ആയിരുന്ന മരണ സംഖ്യ 2025ല്‍ 8,68,588 ആയി വര്‍ധിച്ചു. അതായത്, രോഗം സ്ഥിരീകരിക്കപ്പെടുന്നവരിലെ മരണനിരക്ക് പകുതിയിലധികമാണെന്ന് ഈ കണക്കുകൾ വ്യക്തമാക്കുന്നു.

സംസ്ഥാനാടിസ്ഥാനത്തിലുള്ള കണക്കുകൾ: യുപി ഒന്നാമത്

ക്യാൻസർ വ്യാപനത്തിൽ രാജ്യത്ത് ഏറ്റവും മുന്നിൽ നിൽക്കുന്നത് ഉത്തർപ്രദേശ് ആണ്. റിപ്പോർട്ടുകൾ പ്രകാരം ഉത്തർപ്രദേശിൽ ഓരോ വർഷവും ശരാശരി 2.26 ലക്ഷം പുതിയ കേസുകൾ റിപ്പോർട്ട് ചെയ്യപ്പെടുന്നുണ്ട്. രണ്ടാം സ്ഥാനത്തുള്ള ബിഹാറിൽ 1.18 ലക്ഷം കേസുകളും മൂന്നാമതുള്ള മഹാരാഷ്ട്രയിൽ 1.30 ലക്ഷം കേസുകളും റിപ്പോർട്ട് ചെയ്യപ്പെടുന്നു. അര്‍ബുദ മരണങ്ങളുടെ വളര്‍ച്ചയിലും ഉത്തര്‍ പ്രദേശാണ്‌ മുന്നില്‍. 11000ലധികം മരണങ്ങള്‍ ഉത്തര്‍പ്രദേശില്‍ ഇക്കാലയളവില്‍ വര്‍ധിച്ചു.

മാരകമാകുന്നത് ഈ ക്യാൻസർ

സ്ത്രീകളിലും പുരുഷന്മാരിലും ക്യാൻസർ ഒരുപോലെ ഭീഷണിയാകുന്നുണ്ടെങ്കിലും രോഗത്തിന്റെ സ്വഭാവത്തിൽ വ്യത്യാസങ്ങളുണ്ട്. ഭാരതത്തിലെ സ്ത്രീകളിൽ ഏറ്റവും കൂടുതൽ കണ്ടുവരുന്നത് സ്തനാർബുദമാണ് (Breast Cancer). ഓരോ വർഷവും ഏകദേശം 2 ലക്ഷത്തിലധികം പുതിയ സ്തനാർബുദ കേസുകളാണ് റിപ്പോർട്ട് ചെയ്യപ്പെടുന്നത്. ഇതിനുപിന്നാലെ ഗർഭാശയ ഗള ക്യാൻസറും (Cervical Cancer) സ്ത്രീകളുടെ ജീവനെടുക്കുന്നു. പുരുഷന്മാരിലാവട്ടെ, വായയിലെ ക്യാൻസറും (Oral Cancer) ശ്വാസകോശാർബുദവുമാണ് പ്രധാന വില്ലന്മാർ. പുകയില ഉൽപ്പന്നങ്ങളുടെ അമിത ഉപയോഗം മൂലമാണ് പുരുഷന്മാരിലെ ക്യാൻസർ കേസുകളിൽ 50 ശതമാനവും സംഭവിക്കുന്നത്.

new-cancer-cases-1774327494 jpg

മരണനിരക്ക് ഉയരുന്നത് എന്തുകൊണ്ട്

ഇന്ത്യയിലെ ക്യാൻസർ മരണനിരക്ക് ഇത്രത്തോളം ഉയരാനുള്ള പ്രധാന കാരണം രോഗം വൈകി തിരിച്ചറിയുന്നു എന്നതാണ്. ഏകദേശം 60 മുതൽ 70 ശതമാനം വരെയുള്ള കേസുകളും മൂന്നാം ഘട്ടത്തിലോ നാലാം ഘട്ടത്തിലോ (Late Stages) മാത്രമാണ് ആശുപത്രികളിൽ എത്തുന്നത്. ഇത് ചികിത്സയുടെ ഫലപ്രാപ്തി കുറയ്ക്കുകയും മരണനിരക്ക് ഉയർത്തുകയും ചെയ്യുന്നു. വായു മലിനീകരണം, മായം കലർന്ന ഭക്ഷണം, വ്യായാമമില്ലാത്ത ജീവിതശൈലി എന്നിവ രോഗവ്യാപനത്തിന് ആക്കം കൂട്ടുന്നു. വരും വർഷങ്ങളിൽ ഇന്ത്യയിലെ ക്യാൻസർ കേസുകളുടെ എണ്ണം ക്രമാതീതമായി ഉയരുമെന്നാണ് വിദഗ്ധരുടെ മുന്നറിയിപ്പ്.

എങ്ങനെ പ്രതിരോധിക്കാം

ക്യാൻസർ പ്രതിരോധത്തിനായി വ്യക്തിപരമായ ജാഗ്രത അത്യന്താപേക്ഷിതമാണ്. പുകയില, മദ്യം എന്നിവ പൂർണ്ണമായും ഒഴിവാക്കുക, കൃത്യമായ വ്യായാമം ശീലമാക്കുക, സംസ്കരിച്ച ഭക്ഷണങ്ങൾ കുറയ്ക്കുക എന്നിവ പ്രധാനമാണ്. കൂടാതെ, 40 വയസ്സിന് മുകളിലുള്ളവർ കൃത്യമായ ഇടവേളകളിൽ ക്യാൻസർ സ്ക്രീനിംഗ് പരിശോധനകൾ നടത്തണം. ഗ്രാമീണ മേഖലകളിൽ ചികിത്സാ സൗകര്യങ്ങൾ വർദ്ധിപ്പിക്കുകയും കുറഞ്ഞ ചിലവിൽ പരിശോധനകൾ ലഭ്യമാക്കുകയും ചെയ്താൽ മാത്രമേ ഈ മരണസംഖ്യ കുറയ്ക്കാൻ സാധിക്കൂ. അശ്രദ്ധ കാണിച്ചാൽ വരും തലമുറ വലിയൊരു ആരോഗ്യ ദുരന്തത്തെയാകും അഭിമുഖീകരിക്കേണ്ടി വരിക.

More From
Prev
Next
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+