കറന്റ് പോയാല്‍ ഫ്രിഡ്ജിലെ ഭക്ഷണം സുരക്ഷിതമാണോ? രോഗാണുക്കള്‍ വളരുന്നത് എപ്പോള്‍ മുതല്‍?
വീട്ടില്‍ വൈദ്യുതി നിലച്ചാല്‍ വീട്ടമ്മമാര്‍ ഏറ്റവും കൂടുതല്‍ ആകുലപ്പെടുന്നത് ഫ്രിഡ്ജില്‍ സൂക്ഷിച്ചിട്ടുള്ള ഭക്ഷണത്തെക്കുറിച്ച് ഓര്‍ത്താണ്. വേനല്‍ക്കാലത്ത് നിരവധി തവണ വൈദ്യുതി മുടങ്ങാറുണ്ട്. മണിക്കൂറുകളോളം വൈദ്യുതി മുടങ്ങുമ്പോള്‍ ഫ്രിഡ്ജിലുള്ള ഭക്ഷണവും കേടാകും. വൈദ്യുതി മുടങ്ങുമ്പോഴുള്ള സാധാരണ താപനിലയില്‍ ഫ്രിഡ്ജിലെ ഭക്ഷണം ചൂടാകുകയും ബാക്ടീരിയകള്‍ അതിവേഗം വളരുകയും ചെയ്യും. ഇത് സൂക്ഷിക്കണോ കളയണോ എന്ന് പലപ്പോഴും ആശയക്കുഴപ്പം ഉണ്ടാകാറുണ്ട്. ഈ ആശയക്കുഴപ്പം ലളിതമായി പരിഹരിക്കാം.
വൈദ്യുതിയില്ലാതെ ഫ്രിഡ്ജിലെ ഭക്ഷണം എത്രനേരം സുരക്ഷിതമായിരിക്കും?
അടച്ചിട്ട ഫ്രിഡ്ജ് സാധാരണയായി നാല് മണിക്കൂര്‍ വരെ ഭക്ഷണം തണുപ്പിക്കും. പിന്നീട് താപനില അഞ്ച് ഡിഗ്രി സെല്‍ഷ്യസ് കടന്നാല്‍ അണുക്കള്‍ വേഗത്തില്‍ വളരും. അഞ്ച് ഡിഗ്രി സെല്‍ഷ്യസിന് മുകളില്‍ രണ്ടു മണിക്കൂറിലധികം ഇരിക്കുന്ന ഭക്ഷണം സുരക്ഷിതമല്ലാതാകും.
പാല്, ഇറച്ചി, മീന്‍, മുട്ട, മുറിച്ചുവച്ച പഴങ്ങള്‍, ബാക്കി വന്ന ഭക്ഷണം എന്നിവ എളുപ്പത്തില്‍ കേടാകുന്നവയാണ്. ഇവയ്ക്ക് തുടര്‍ച്ചയായ തണുപ്പ് വേണം. കേടായാലും ആദ്യം ദുര്‍ഗന്ധം വരണമെന്നില്ല, പക്ഷേ ഹാനികരമായ ബാക്ടീരിയകള്‍ വളര്‍ന്ന് രോഗത്തിന് കാരണമാകാം. ഭക്ഷണം കട്ടിയായി ഇരിക്കുകയാണെങ്കില്‍ സുരക്ഷിതമാണെന്ന് കരുതാം. ഇത് പാചകം ചെയ്ത് ഉടന്‍ കഴിക്കാം. പൂര്‍ണമായി ഉരുകിയെങ്കില്‍ അത് ഉപേക്ഷിക്കുന്നതാണ് സുരക്ഷിതം.

ഫ്രിഡ്ജിലെ തണുത്ത വായു ഉള്ളില്‍ നിര്‍ത്താന്‍ വാതില്‍ അടച്ചിടുക. ഇടയ്ക്കിടെ വാതില്‍ തുറക്കുന്നത് ഉള്ളിലെ താപനില വേഗം വര്‍ധിക്കും. ഫ്രീസര്‍ രണ്ടു ദിവസം താപനില നിലനിര്‍ത്തും.
വൈദ്യുതി ദീര്‍ഘനേരം മുടങ്ങിയാല്‍ ഉപേക്ഷിക്കേണ്ട ഭക്ഷണങ്ങള്‍
മാംസം, മീന്‍, കോഴിയിറച്ചി, ബാക്കി വന്ന ഭക്ഷണം എന്നിവ കളയുക. പാല്, തൈര്, പനീര്‍, മൃദുവായ ചീസ് എന്നിവയും ഉപേക്ഷിക്കുക. ക്രീം ചേര്‍ത്ത സോസുകള്‍, പാകം ചെയ്ത പച്ചക്കറികള്‍, മുറിച്ച സാലഡുകള്‍ എന്നിവ രോഗാണുക്കള്‍ പെരുകാന്‍ കാരണമാകും.
ബാക്ടീരിയകള്‍ക്ക് ഈര്‍പ്പവും പ്രോട്ടീനുമുള്ള പ്രതലങ്ങളാണ് പ്രിയം. മണമോ, നിറമോ, രുചിയോ മാറാതെയും അവയ്ക്ക് വളരാം. സംശയമുള്ള ഭക്ഷണം ഉപേക്ഷിക്കുന്നത് ഭക്ഷ്യവിഷബാധ ഉണ്ടാകാതിരിക്കാനുള്ള മുന്‍കരുതലാണ്.
കേടു കൂടാതെയിരിക്കുന്ന ഭക്ഷണങ്ങള്‍
ചില ഭക്ഷണങ്ങള്‍ താപനില ഉയര്‍ന്നാലും സുരക്ഷിതമാണ്. മുറിക്കാത്ത പച്ചക്കറികള്‍, പഴങ്ങള്‍, അച്ചാറുകള്‍, കട്ടിയുള്ള ചീസ്, വെണ്ണ, തുറക്കാത്ത ജാമുകള്‍, റൊട്ടി, ഡ്രൈ സ്നാക്സ്, തുറക്കാത്ത കുപ്പികളിലെ പാനീയങ്ങള്‍ എന്നിവ സാധാരണ താപനിലയെ നേരിടും. സീല്‍ ചെയ്ത് ടിന്നിലടച്ച ഭക്ഷണം മിക്കപ്പോഴും സുരക്ഷിതമാണ്. ഉപയോഗിക്കുന്നതിന് മുന്‍പ് തുറന്ന് പരിശോധിക്കുക.
എങ്കിലും, ഓരോ സാധനവും ശ്രദ്ധയോടെ ഉപയോഗിക്കുക. കൂടുതല്‍ വൈദ്യുതി മുടക്കമുള്ള മാസങ്ങളില്‍ മുന്‍കൂട്ടി ആസൂത്രണം ചെയ്യുക. വൈദ്യുതി ഇല്ലാത്തപ്പോള്‍ ഫ്രിഡ്ജിന്റെയും ഫ്രീസറിന്റെയും വാതിലുകള്‍ അടച്ചിടുക. തണുത്ത സാധനങ്ങള്‍ ഒരുമിച്ച് വെച്ച് തണുപ്പ് നിലനിര്‍ത്തുക. തണുപ്പിക്കാന്‍ ഫ്രീസറില്‍ വൃത്തിയുള്ള ഐസ് പാക്കുകള്‍ സൂക്ഷിക്കുക. ഫ്രിഡ്ജ് ഷെല്‍ഫുകള്‍ അമിതമായി നിറയ്ക്കരുത്.
വൈദ്യുതി തിരിച്ചുവന്ന ശേഷം, എത്രനേരം മുടങ്ങിയെന്ന് പരിശോധിക്കുക. ഫ്രിഡ്ജ് തെര്‍മോമീറ്റര്‍ ഉണ്ടെങ്കില്‍ ഉപയോഗിക്കുക. ഏതെങ്കിലും ഭക്ഷണത്തെക്കുറിച്ച് ഉറപ്പില്ലെങ്കില്‍ അത് ഉപേക്ഷിക്കുക. ഭക്ഷ്യവിഷബാധയ്ക്കുള്ള ചികിത്സാ ചിലവ് ഭക്ഷണത്തിന്റെ വിലയേക്കാള്‍ വളരെ കൂടുതലാണെന്ന് മനസില്‍ എപ്പോഴും ഓര്‍ക്കുക.
-
ബിസിനസ്സിൽ സാമ്പത്തികനേട്ടം ഉണ്ടാകും, മത്സരപരീക്ഷകളില്‍ വിജയ സാധ്യത, വിദേശത്ത് നിന്നും ധനലാഭം, നാൾഫലം -
സ്വര്‍ണം ഉച്ചയ്ക്ക് വീണ്ടും വീണു; ഏറെ നാള്‍ക്കു ശേഷം ഒരു ലക്ഷത്തിന് താഴെ, പുതിയ പവന്, ഗ്രാം വില -
'സ്വർണം വാങ്ങാനിരിക്കുന്നവർക്ക് സന്തോഷം തന്നെ';പക്ഷെ നട്ടം തിരിഞ്ഞ് ജ്വല്ലറിക്കാർ..ഇനിയെന്ത്? -
ശബരി റെയിൽപാതയ്ക്ക് ഇനി എത്ര കാത്തിരിക്കണം? 2032ൽ അങ്കമാലി-എരുമേലി റൂട്ടിൽ ട്രെയിനുകൾ ഓടി തുടങ്ങും..! -
'പലതവണ ശരീരത്തിൽ കയറിപ്പിടിച്ചു, വീട്ടുകാരോട് പറഞ്ഞിട്ട് സഹായിച്ചില്ല', സംവിധായകൻ സനോജ് മിശ്രക്കെതിരെ മോണാലിസ -
സ്വര്‍ണവില കുത്തനെ കുറഞ്ഞു; ചാഞ്ചാട്ടത്തിനിടെ ഇടിവ്, രൂപ കയറി, ഇന്നത്തെ പവന് വില അറിയാം -
സ്വര്‍ണവില കേട്ടതുപോലെ അല്ല; വാങ്ങാന്‍ ചെന്നപ്പോള്‍ മറ്റൊന്ന്, ഇതെന്ത് മറിമായം, 4 തവണ മാറി -
"എന്റെ യോഗ്യത ചർച്ച ചെയ്തത് കൊണ്ടാണ് പിഷാരടിയുടെ കാര്യം എടുത്തിട്ടത്, തൃക്കാക്കരക്കാർ മാറി ചിന്തിക്കണം" -
സ്വര്‍ണം ഊരി നല്കി സ്ത്രീകള്‍; ഒരു മാസത്തെ ശമ്പളം നല്കി എംഎല്‍എ, ഇന്ത്യയോട് നന്ദി പറഞ്ഞ് ഇറാന് -
പാൻ കാർഡ് നിയമങ്ങളിൽ വൻ മാറ്റം; ഏപ്രിൽ മുതൽ പണമിടപാടുകളിൽ ജാഗ്രത, ഇല്ലെങ്കിൽ പണി കിട്ടും! -
പ്രധാനമന്ത്രി ഒരുപാടു കാര്യങ്ങള്‍ പറഞ്ഞു; ഓമിക്ക് കൊടുത്ത ചോക്ലേറ്റ് നിധി പോലെ സൂക്ഷിച്ചുവച്ചിട്ടുണ്ട് -
സ്വർണം പിന്നെയും പറ്റിച്ചു! രാവിലെ കുറഞ്ഞ സ്വർണവില പിന്നെയും കൂടി, ഇനിയങ്ങോട്ട് മുകളിലേക്ക് തന്നെ?












Click it and Unblock the Notifications