teen social media addiction: സോഷ്യല്‍ മീഡിയ കുട്ടികളുടെ മനസിനെ നിയന്ത്രിക്കുന്നുണ്ടോ? അറിയാനുള്ള വഴികള്‍ ഇതാ
പുതു തലമുറയിലെ മാതാപിതാക്കള്‍ക്ക് കൗമാരക്കാരുടെ അമിതമായ സോഷ്യല്‍ മീഡിയ ഉപയോഗം സങ്കീര്‍ണമായ പ്രതിസന്ധിയാണ് സൃഷ്ടിക്കുന്നത്. ഭക്ഷണവും പഠനവുമെല്ലാം മറന്ന് മണിക്കൂറുകളോളം സോഷ്യല്‍ മീഡിയയ്ക്കു മുന്നില്‍ ചിലവഴിക്കുന്ന കുട്ടികളുടെ എണ്ണം ആശങ്കജനകമാംവിധം വര്‍ധിച്ചുകൊണ്ടിരിക്കുകയാണ്. ചെറിയ കുട്ടികളും കൗമാരക്കാരും ദിവസവും മണിക്കൂറുകളോളമാണ് ഓണ്‍ലൈനില്‍ സമയം ചെലവഴിക്കുന്നത്. ഇത് ചിലപ്പോള്‍ ഹാനികരമായ ശീലങ്ങളിലേക്ക് നയിക്കാം. ഇത്തരം ദുശീലങ്ങളുടെ ആദ്യകാല സൂചനകള്‍ തിരിച്ചറിയാന്‍ കഴിഞ്ഞാല്‍ മാതാപിതാക്കള്‍ക്ക് യഥാസമയം ഇടപെടാന്‍ സഹായിക്കും. ലളിതമായ പരിഹാരമാര്‍ഗങ്ങളാണ് ഈ ലേഖനത്തില്‍ വിശദീകരിക്കുന്നത്.
സോഷ്യല്‍ മീഡിയ അടിമത്തം എന്നത് വെറുതെ അമിതമായ ഉപയോഗം എന്നു പറഞ്ഞ് തള്ളിക്കളയാന്‍ കഴിയില്ല. വഴക്കു പറഞ്ഞിട്ടും സ്ക്രീന്‍ സമയം കുറയ്ക്കാന്‍ കൗമാരക്കാര്‍ക്ക് കഴിയാതെ വരുമ്പോഴാണിത് വ്യക്തമാകുന്നത്. ഇത് പഠനം, ഉറക്കം, കുടുംബത്തോടൊപ്പമുള്ള സമയം എന്നിവയെ ദോഷകരമായി ബാധിക്കും. അവര്‍ക്ക് ലഭിക്കുന്ന ലൈക്കുകള്‍, ഷെയറുകള്‍, കമന്റുകള്‍ എന്നിവ അവരുടെ മാനസികാവസ്ഥയെ നിയന്ത്രിക്കുകയും യഥാര്‍ത്ഥ ജീവിതത്തേക്കാള്‍ ഓണ്‍ലൈന്‍ ലോകത്തിന് അമിത പ്രാധാന്യം നല്‍കുകയും ചെയ്യാം.

പഠന നിലവാരത്തിലുണ്ടാകുന്ന പെട്ടെന്നുള്ള താല്‍പ്പര്യക്കുറവ് ശ്രദ്ധിക്കണം. രാത്രിയിലെ ഫോണ്‍ ഉപയോഗം കാരണം ഹോംവര്‍ക്കുകള്‍ പൂര്‍ത്തിയാക്കാതിരിക്കുക, ക്ലാസിലെ ശ്രദ്ധയില്ലായ്മ, പഠനസമയങ്ങളിലും ഫോണ്‍ ഉപയോഗം, മുതിര്‍ന്നവര്‍ അടുത്തെത്തുമ്പോള്‍ സ്ക്രീന്‍ മറച്ചുപിടിക്കുക, ശ്രദ്ധക്കുറവിന്റെ പേരില്‍ അധ്യാപകരില്‍ നിന്ന് നിരന്തരം പരാതികള്‍ എന്നിങ്ങനെ പ്രശ്നങ്ങളുടെ പട്ടിക നീളുകയാണ്.
ഉറക്കത്തിലുണ്ടാകുന്ന മാറ്റങ്ങള്‍ മാതാപിതാക്കള്‍ പ്രത്യേകം ശ്രദ്ധിക്കേണ്ടതാണ്. കുട്ടികള്‍ രാത്രി വൈകിയും ഫോണുമായി ഉണര്‍ന്നിരിക്കാന്‍ സാധ്യതയുണ്ട്. തല്‍ഫലമായി, ക്ഷീണത്തോടെ ഉണരാന്‍ സാധ്യതയുണ്ട്. പ്രഭാതഭക്ഷണം പോലും ഒഴിവാക്കും. പെട്ടെന്ന് ദേഷ്യം വരാം. കണ്ണിന് ചുറ്റും കറുപ്പ് നിറം പ്രത്യക്ഷപ്പെടാം. ആരോഗ്യകരമായ കളികളോ മറ്റ് വിനോദങ്ങളോ ഒഴിവാക്കി പകലുറക്കം ശീലമാക്കാനും ഇടയുണ്ട്.
ഫോണ്‍ ഉപയോഗവുമായി ബന്ധപ്പെട്ട് മാനസികാവസ്ഥയില്‍ മാറ്റങ്ങള്‍ കണ്ടാല്‍ ശ്രദ്ധ ആവശ്യമാണ്. ഫോണ്‍ മാറ്റിവെക്കാന്‍ ആവശ്യപ്പെട്ടാല്‍ അവര്‍ ദേഷ്യം പ്രകടിപ്പിക്കാം. ഒരു പോസ്റ്റിന് ലൈക്കുകള്‍ കുറഞ്ഞാല്‍ നിരാശരാകുകയും, മെസേജുകള്‍ക്ക് മറുപടി ലഭിക്കാത്തപ്പോള്‍ ഉത്കണ്ഠ കൂടുകയും ചെയ്യാം. കുടുംബാംഗങ്ങളുമായുള്ള സംഭാഷണങ്ങള്‍ സംഘര്‍ഷഭരിതമാകാനും സാധ്യതയുണ്ട്.
സുഹൃത്തുക്കളില്‍ നിന്നും അവര്‍ക്ക് മുമ്പുണ്ടായിരുന്ന താല്‍പ്പര്യങ്ങളില്‍ നിന്നും പിന്മാറുന്നത് ശ്രദ്ധിക്കുക. ഇഷ്ടപ്പെട്ട കായിക വിനോദങ്ങള്‍, സംഗീതം, മറ്റ് കൂട്ടായ്മകള്‍ എന്നിവ അവര്‍ ഒഴിവാക്കാന്‍ തുടങ്ങും. വാരാന്ത്യങ്ങളില്‍ സാമൂഹിക ഇടപെടലുകളേക്കാള്‍ സ്ക്രീനിന് മുന്നില്‍ ഒതുങ്ങിക്കൂടും. യഥാര്‍ത്ഥ സുഹൃത്തുക്കള്‍ക്ക് പകരം ഓണ്‍ലൈന്‍ ബന്ധങ്ങള്‍ക്ക് മുന്‍ഗണന നല്‍കും.
കൗമാരക്കാര്‍ ചാറ്റ് ഹിസ്റ്ററി മായ്ക്കുകയോ അപകടകരമായ ആപ്പുകള്‍ ഉപയോഗിക്കുകയോ ചെയ്യാം. ഫോണുകള്‍ക്ക് പുതിയ പാസ്വേഡുകള് നല്കി ലോക്ക് ചെയ്യുകയും വ്യാജ പേരുകളില്‍ ഒന്നിലധികം അക്കൗണ്ടുകള്‍ ഉപയോഗിക്കുകയും ചെയ്തേക്കാം. ഒരു കാരണം കൂടാതെ ഡാറ്റാ ഉപയോഗത്തില്‍ അസാധാരണമായ വര്‍ധന ഉണ്ടാകുന്നുണ്ടോയെന്ന് മാതാപിതാക്കള്‍ക്ക് നിരീക്ഷിക്കണം.
ഇത്തരം സാഹചര്യങ്ങളില്‍ മാതാപിതാക്കള്‍ വീട്ടില്‍ ലളിതവും എന്നാല്‍ കര്‍ശനവുമായ നിയമങ്ങള്‍ കൊണ്ടുവരണം. ഭക്ഷണം കഴിക്കുമ്പോഴും ഉറങ്ങുന്ന സമയത്തും ഫോണ്‍ ഉപയോഗം നിയന്ത്രിക്കുക. രാത്രിയില്‍ കിടപ്പുമുറികളില്‍ നിന്ന് ഉപകരണങ്ങള്‍ മാറ്റിവെക്കുകയും പൊതുവായ ഇടങ്ങളില്‍ ചാര്‍ജ് ചെയ്യാന്‍ പ്രോത്സാഹിപ്പിക്കുകയും ചെയ്യുക. സ്ക്രീന്‍ സമയം നിയന്ത്രിക്കുന്നത് കൂടാതെ ഓണ്‍ലൈന്‍ ലോകത്തിലെ അപകടസാധ്യതകളെക്കുറിച്ചും കുട്ടികളുമായി തുറന്നു സംസാരിക്കുന്നത് അത്യാവശ്യമാണ്.
ഈ പറഞ്ഞ സൂചനകള്‍ ആഴ്ചകളോളം ശക്തമായി നിലനില്‍ക്കുകയാണെങ്കില്‍ വിദഗ്ദ്ധ സഹായം തേടാന്‍ മടിക്കരുത്. കുട്ടികളുടെ മനശാസ്ത്രജ്ഞന് അവരുടെ ശീലങ്ങള്‍ വിലയിരുത്തി ഉചിതമായ മാര്‍ഗനിര്‍ദേശങ്ങള്‍ നല്കാന് കഴിയും. സ്കൂളുകളിലെ കൗണ്‍സിലര്‍മാരുടെയും സഹായം തേടാം. നേരത്തെയുള്ള പിന്തുണ കുട്ടികളുടെ പഠനം, ഉറക്കം, സാമൂഹിക ബന്ധങ്ങള്‍ എന്നിവയെ വളരെയധികം മെച്ചപ്പെടുത്തും.
-
സർക്കാർ ജോലി വേണോ? 1,15 ലക്ഷം വരെ ശമ്പളം ലഭിക്കും..അപേക്ഷിക്കാം ഇങ്ങനെ -
സ്വര്‍ണം വന്‍തോതില്‍ ഒഴുകും; അമേരിക്ക ഇളവ് പ്രഖ്യാപിച്ചു, യുഎഇ, തുര്‍ക്കി എന്നിവര്‍ക്ക് നേട്ടം -
ഈ രാശിക്കാരാണോ? രണ്ടാഴ്ചയ്ക്കുള്ളില്‍ അളവറ്റ ധനം കൈയിലെത്തും, ഇനി സൗഭാഗ്യനാളുകള്‍ -
സ്വര്‍ണവില 75000 ത്തിലേക്ക് വീഴും, ഗ്രാമിന് 9500 രൂപ..! അതും 2026 ല്‍ തന്നെ..! -
സ്വര്‍ണം ഞെട്ടിച്ചു; ഇന്ന് സ്വര്‍ണവിലയില്‍ വന്‍ കുതിപ്പ്, രൂപ തകര്‍ന്നടിഞ്ഞു, ഇന്നത്തെ പവന് വില -
അച്ഛനും അമ്മയും എന്നും വഴക്ക്, എന്നെ ഷൂട്ടിംഗിന് കൊണ്ടുപോകുന്നത് ഇഷ്ടമല്ലായിരുന്നു; കിച്ചു പറയുന്നു -
സന്തോഷ് പണ്ഡിറ്റിന്റെ 500 കോടി പടം! ഹോർമുസ് കടലിടുക്ക് നീന്തിക്കടക്കാൻ 'പണ്ഡിറ്റ് കപൂർ ഐപിഎസ്' -
ഇറാന്റെ ആണവനിലയങ്ങളിലേക്ക് മിസൈൽ വർഷം; തിരിച്ചടിക്കാനൊരുങ്ങി ഐആർജിസി -
വൈപ്പിൻകാരുടെ ചിരകാല സ്വപ്നം; തീരദേശ പാത വൈകുന്നു, അഴിക്കോട്-മുനമ്പം പാലം വന്നാൽ ഗതാഗത കുരുക്കേറും -
സ്വർണം വാങ്ങിക്കൂട്ടി, ഇപ്പോൾ വിറ്റൊഴിവാക്കുന്നു: 3 രാജ്യങ്ങളുടെ നീക്കം ഇങ്ങനെ..ഇനി സ്വർണ വില താഴേക്ക്? -
ഗള്‍ഫ് രാജ്യങ്ങള്‍ പട്ടിണിയിലാകുമോ? ലോകം വന്‍ പ്രതിസന്ധിയിലേക്ക്, ഇന്ത്യയ്ക്കും തിരിച്ചടി -
മോദി-ട്രംപ് ടെലിഫോൺ സംഭാഷണത്തിൽ ഒപ്പം ചേർന്ന് ഇലോൺ മസ്കും; അസാധാരണ നീക്കം, പിന്നാലെ വിവാദം












Click it and Unblock the Notifications