Get Updates
Get notified of breaking news, exclusive insights, and must-see stories!

ജയം രവിക്ക് തിരിച്ചടി; ആർതിയുടെ ഹർജിയിൽ തീരുമാനം വൈകിക്കാനാകില്ലെന്ന് ഹൈക്കോടതി

തമിഴ് നടൻ ജയം രവിയും ഭാര്യ ആർതിയും തമ്മിലുള്ള വിവാഹമോചന കേസിൽ നടന് തിരിച്ചടി. മക്കൾക്ക് ഇടക്കാല സാമ്പത്തിക സഹായം ആവശ്യപ്പെട്ട് ആർതി നൽകിയ ഹർജിയിൽ ഇടപെടാനാകില്ലെന്ന് മദ്രാസ് ഹൈക്കോടതി വ്യക്തമാക്കി. മക്കളുടെ ചെലവിനായി ആർതി നൽകിയ ഹർജിയിൽ തീരുമാനം എടുക്കാനുള്ള സമയപരിധി നീട്ടണമെന്ന് ആവശ്യപ്പെട്ടാണ് ജയം രവി കോടതിയെ സമീപിച്ചത്.

ആർതിയുടെ ഹർജി രണ്ട് ആഴ്ചയ്ക്കകം പരിഗണിച്ച് ഉത്തരവ് പുറപ്പെടുവിക്കണമെന്ന് കുടുംബ കോടതിക്ക് ഹൈക്കോടതി നിർദേശം നൽകിയിരുന്നു. ഇതിന് പിന്നാലെയാണ് നടപടികൾക്ക് കൂടുതൽ സമയം നുവദിക്കണമെന്നാവശ്യപ്പെട്ട് രവി മോഹൻ വീണ്ടും ഹൈക്കോടതിയെ സമീപിച്ചത്.

jayam-ravi-jpg

രവി മോഹനും ആർതിയും തമ്മിലുള്ള വിവാഹമോചന കേസ് നിലവിൽ ചെന്നൈ കുടുംബക്കോടതിയുടെ പരിഗണനയിലാണ്.ഇതിനിടെയാണ് മക്കളുടെ വിദ്യാഭ്യാസച്ചെലവിനും മറ്റ് ആവശ്യങ്ങൾക്കും വേണ്ട പണം ലഭിക്കുന്നില്ലെന്ന് ആരോപിച്ച് ആർതി കോടതിയെ സമീപിച്ചത്. 2025 ഏപ്രിൽ മുതൽ മക്കളുടെ ചെലവുകൾക്കായി രവി മോഹൻ യാതൊരു സാമ്പത്തിക സഹായവും നൽകിയിട്ടില്ലെന്നാണ് ആർതി ഹർജിയിൽ ആരോപിച്ചത്. സ്കൂൾ ഫീസ് ഉൾപ്പെടെയുള്ള വിദ്യാഭ്യാസ ചെലവുകൾ പോലും വഹിച്ചിട്ടില്ലെന്നും അവർ ഹർജിയിൽ പറയുന്നുണ്ട്. അടിയന്തര സ്വഭാവമുള്ള വിഷയമായിട്ടും ഹർജി സമയബന്ധിതമായി പരിഗണിക്കപ്പെടുന്നില്ലെന്ന് ആരോപിച്ച് ആദ്യം ആർതിയാണ് മദ്രാസ് ഹൈക്കോടതിയെ സമീപിച്ചത്.

ഹർജി പരിഗണിച്ച ഹൈക്കോടതി നേരത്തെ തന്നെ കുടുംബക്കോടതിയോട് രണ്ട് ആഴ്ചയ്ക്കകം ഹർജിയിൽ തീരുമാനം എടുക്കാൻ നിർദേശിച്ചിരുന്നു. മക്കളുടെ വിദ്യാഭ്യാസവും ക്ഷേമവുമായി ബന്ധപ്പെട്ട വിഷയമായതിനാൽ വൈകാതെ നടപടി വേണമെന്നായിരുന്നു കോടതിയുടെ നിലപാട്. എന്നാൽ ഈ സമയപരിധി നീട്ടണമെന്ന് ആവശ്യപ്പെട്ട് രവി മോഹൻ പിന്നീട് പുതിയ ഹർജി ഹൈക്കോടതിയിൽ സമർപ്പിച്ചു. ജസ്റ്റിസ് അബ്ദുൽ ഖുദ്ധൂസ് അധ്യക്ഷനായ ബെഞ്ചാണ് ഹർജി പരിഗണിച്ചത്. ആർതിക്കായി മുതിർന്ന അഭിഭാഷകൻ ജെ രവീന്ദ്രൻ ആണ് ഹാജരായത്. സമയപരിധി നീട്ടാനുള്ള ആവശ്യത്തെ അദ്ദേഹം ശക്തമായി എതിർത്തു. ഇരു വിഭാഗങ്ങളുടെയും വാദം കേട്ട കോടതി നേരത്തെ പുറപ്പെടുവിച്ച ഉത്തരവിൽ ഇടപെടാൻ ആകില്ലെന്ന് വ്യക്തമാക്കുകയായിരുന്നു.

തമിഴ് സിനിമയിലെ ഏറ്റവും ശ്രദ്ധേയമായ താരദമ്പതികളായിരുന്നു ജയം രവിയും ആർതി രവിയും. 2009 ജൂണിലാണ് ഇരുവരും പ്രണയിച്ച് വിവാഹിതരായത്. ഇരുവർക്കും ആരവ്, അയാൻ എന്നീ രണ്ട് മക്കളുണ്ട്. കഴിഞ്ഞ വർഷമാണ് ഇരുവരുടേയും ബന്ധത്തിൽ വിള്ളൽ വീണത്. പിന്നാലെ ഭാര്യയുമായി വേർപിരിഞ്ഞതായി ജയം രവി സോഷ്യൽ മീഡിയയിലൂടെ അറിയിക്കുകയായിരുന്നു. എന്നാൽ തൻ്റെ അറിവോടെയായിരുന്നില്ല ഇതെന്ന് പിന്നീട് ആർതി പറഞ്ഞു. ഇതോടെയാണ് ഇരുവർക്കും ഇടയിലെ കുടുംബ പ്രശ്നങ്ങൾ ചർച്ചയായി തുടങ്ങിയത്.

അതിനുശേഷം പരസ്പര ആരോപണങ്ങളും വിശദീകരണങ്ങളുമായി ഇരുവരും രംഗത്തെത്തി. കുടുംബജീവിതത്തിനിടെ താൻ മാനസിക സമ്മർദങ്ങൾ നേരിട്ടുവെന്നാണ് ജയം രവി പറഞ്ഞത്. മറുവശത്ത്, ഭർത്താവിന്റെ ജീവിതത്തിൽ മറ്റൊരാളുടെ സാന്നിധ്യമുണ്ടെന്ന സൂചനകളുമായി ആർതിയും പ്രതികരിച്ചു. തർക്കം പിന്നീട് കുടുംബ കോടതിയിലെത്തി. തനിക്കും മക്കൾക്കും ജീവനാംശമായി മാസം 40 ലക്ഷം രൂപയാണ് വിവാഹമോചന കേസിൽ ആർതി ആവശ്യപ്പെട്ടത്. ഹർജിയിൽ ഇതുവരെ കോടതി വിധി പറഞ്ഞിട്ടില്ല.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+