Get Updates
Get notified of breaking news, exclusive insights, and must-see stories!

'കണ്ണാടി എടുക്കാതെ കണ്ണുപൊത്തി കരയുന്ന നടൻ,കുഞ്ഞമ്മേടെ കല്യാണം അല്ല നടക്കുന്നതെന്ന്'

മരണവീട്ടിൽ കാണിക്കേണ്ട മര്യാദയുടെ കാര്യത്തിൽ വിദ്യാഭ്യാസം ഉള്ളവനും ഇല്ലാത്തവനും സെലിബ്രിറ്റികളും സാധാരണക്കാരും ഒരേ തരക്കാണെന്ന് സംവിധായകൻ ആലപ്പി അഷ്റഫ്. മാന്യത മറന്നു പെരുമാറുന്ന ഇക്കൂട്ടർ തീർച്ചയായും മരണത്തിൽ അവരുടെ ദുഃഖത്തിലും വേദനയിലും പങ്കുചേരാൻ വന്നവരല്ല എന്നതാണ് യാഥാർത്ഥ്യമെന്ന് അദ്ദേഹം പറഞ്ഞു.സലിം കുമാറിൻ്റെ മരണവുമായി ബന്ധപ്പെട്ടുയർന്ന വിവാദങ്ങളോടായിരുന്നു അദ്ദേഹത്തിൻ്റെ പ്രതികരണം. വായിക്കാം

'സലിം കുമാറിന്റെ മരണം മലയാള സിനിമയക്കും സിനിമാക്കാർക്കും മലയാളികൾക്കും തീരാ നഷ്ടവും തീരാ വേദനയുമാണ് നൽകിയിരിക്കുന്നത് .സിനിമയിൽ ശത്രുക്കളില്ലാത്ത ഏക നടനാണ് സലീം കുമാർ. കുതികാൽ വെട്ടും തമ്മിലടിപ്പിക്കലും പാരവെപ്പും ഒക്കെയുള്ള സിനിമാ മേഖലയിൽ ഇപ്പറഞ്ഞ കാറ്റഗറിയിൽ ഒന്നും പെടാതെ ആർക്കും ഒരു ദ്രോഹവും ചെയ്യാത്ത പച്ചയായ ഒരു മനുഷ്യനായിരുന്നു സലീം കുമാർ. അദ്ദേഹത്തിൻറെ വേർപാട് അദ്ദേഹത്തിൻറെ കുടുംബത്തിന് മാത്രമല്ല അദ്ദേഹത്തെ സ്നേഹിക്കുകയും ഇഷ്ടപ്പെടുകയും ചെയ്തിരുന്ന എല്ലാവരെയും കണ്ണീരിൽ ആഴ്ത്തി എന്നത് ഒരു യാഥാർത്ഥ്യമാണ്.

aleppeyashraf-

എന്നാൽ മരണശേഷം മഹത്വം പറഞ്ഞുകൊണ്ട് കണ്ണീരൊഴുക്കി ചില സിനിമാക്കാർ പറയുന്നു സലീം കുമാറിന്റെ മരണം അപ്രതീക്ഷിതമായിരുന്നു ഞെട്ടൽ ഉളവാക്കി എന്നുമൊക്കെ .ഇത്തരം ഞെട്ടലുകൾ ഒഴിവാക്കാൻ ആയിരിക്കും സലീം കുമാർ തന്നെ മുൻകൂട്ടി ചില മുന്നറിയിപ്പുകൾ കൊടുത്തിരുന്നത്. എൻറെ വഞ്ചിയിൽ സുഷിരങ്ങൾ വീണിരിക്കുന്നു, വെള്ളം കയറി തുടങ്ങിയിരിക്കുന്നു ഇനി എത്രനാൾ തുഴയാൻ ആകുമെന്നറിയില്ല ഏതു നിമിഷവും ഈ വഞ്ചി മുങ്ങി താഴാൻ ഇടയുണ്ടെന്ന് അദ്ദേഹം പറഞ്ഞു. പലപ്രാവശ്യം അദ്ദേഹത്തെ സോഷ്യൽ മീഡിയ പച്ച്ക്ക് കൊന്നതാണ്. അത് തീർത്തും അപ്രതീക്ഷിതവും ഞെട്ടലുളവാക്കുന്നതും ആയിരുന്നു. എന്നാൽ ഇപ്പോൾ ഏതു നിമിഷവും സംഭവിക്കും എന്ന് പ്രതീക്ഷിച്ചതാണ് സംഭവിച്ചത് .

വലിയ സെലിബ്രിറ്റികൾ മരണപ്പെടുമ്പോൾ അത് ഷൂട്ട് ചെയ്ത് അപ്പോഴപ്പോൾ കാണിക്കുക എന്നത് ഒരു പതിവാണല്ലോ. ഇത്തരം വലിയ ചാനലുകാർ മറ്റുള്ളവർക്ക് യാതൊരു ബുദ്ധിമുട്ടും ഉണ്ടാക്കാത്ത രീതിയിൽ അകലം പാലിച്ച് ക്യാമറകൾ സെറ്റ് ചെയ്തുകൊണ്ടാണ് നിലയുറപ്പിച്ചിരുന്നത്. എന്നാൽ ഇപ്പോൾ കയ്യിൽ മൊബൈൽ ഫോൺ ഉള്ളവരൊക്കെ ക്യാമറാമാന്മാരായ കാലഘട്ടത്തിൽ അവരുടെ കടന്നുകയറ്റം യാതൊരു ഔചിത്യ ബോധവുമില്ലാത്തതായി മാറിയിരിക്കുകയാണ് .ഇത്തരക്കാർ പലപ്പോഴും ഒരു മരണവീടിനെ ഒരു ഉത്സവ പറമ്പ് പോലെയാണ് കാണുന്നതും പെരുമാറുന്നതും. സെൽഫി എടുക്കലും വീഡിയോ ഷൂട്ട് ചെയ്യലും എന്ന് വേണ്ട മറ്റുള്ളവരുടെ സങ്കടങ്ങളെ ഒപ്പിയെടുത്ത് പ്രദർശിപ്പിക്കാനുള്ള മത്സരമാണ് അവിടെ നടന്നത്. വലിയ ആൾക്കൂട്ടത്തിനിടയിൽ വലിയ സങ്കടാവസ്ഥയിൽ ഇത്തരക്കാർ കാണിക്കുന്ന ഈ പ്രവർത്തി പൊതുജനത്തിനിടയിൽ വലിയ അവമതിപ്പാണ് ഉണ്ടാക്കിയിരിക്കുന്നത് .

ഇവിടെ സലീം കുമാറിനും മക്കൾക്കും അദ്ദേഹത്തിന് അന്ത്യചുംബനം നൽകി യാത്രയപ്പ് കൊടുക്കാൻ പോലും അനുവദിക്കാതെ അവരുടെ സ്വകാര്യതയിൽ കടന്നുകയറി തിക്കും തിരക്കും സൃഷ്ടിച്ച് വീഡിയോയും ഫോട്ടോയും ഒക്കെ എടുക്കാൻ ശ്രമിച്ചപ്പോൾ തന്റെ പിതാവിന്റെ വേർപാടിൽ ആകെ തകർന്ന് തളർന്ന് പൊട്ടിക്കരഞ്ഞുകൊണ്ട് നിന്ന ചന്തുവിന് ശബ്ദമുയർത്തി പ്രതികരിക്കേണ്ടി വന്ന ഗതികേട് ഒന്ന് ചിന്തിച്ചു നോക്കുക. മരണവീട്ടിൽ കാണിക്കേണ്ട മാന്യത മറന്നു പെരുമാറുന്ന ഇക്കൂട്ടർ തീർച്ചയായും മരണത്തിൽ അവരുടെ ദുഃഖത്തിലും വേദനയിലും പങ്കുചേരാൻ വന്നവരല്ല എന്നതാണ് യാഥാർത്ഥ്യം.

ഇത്തരം പ്രവർത്തികൾക്കെതിരെ സമൂഹത്തിലെ പല ഉന്നതരും പ്രതികരിക്കുകയുണ്ടായി. മാധ്യമ പ്രവർത്തകയും പൃഥ്വിരാജിൻറെ ഭാര്യയുമായ സുപ്രിയ പൃഥ്വിരാജ് ആളുകളെ സമാധാനത്തോടെ ദുഃഖിക്കാൻ അനുവദിക്കണമെന്ന് അവർ ആവശ്യപ്പെട്ടു. ഹൃദയഭേദകമായ ദുഃഖവും വേദനയും നിറഞ്ഞ ഒരു നിമിഷം എന്നാൽ ഇവിടെ ക്യാമറകളുടെയും മൈക്കുകളുടെയും ഒരു കൂട്ടം ഈ അവസാന വിടവാങ്ങൽ ക്ലോസപ്പിൽ പകർത്താൻ ഇരയെ ലക്ഷ്യമാക്കി കൂടുതൽ അടുത്തെത്താൻ ശ്രമിക്കുന്ന കഴുകന്മാരെ പോലെ തിരക്കുകൂട്ടുന്നു. കുറച്ചു സ്ഥലം തരൂ എന്നും പിന്നോട്ട് മാറൂ എന്നും സമാധാനത്തോടെ കരയണമെന്നും ആവശ്യപ്പെട്ട് മകൻ നിലവിളിക്കുന്നു.

മരണവീട്ടിൽ കാണിക്കേണ്ട മര്യാദയുടെ കാര്യത്തിൽ വിദ്യാഭ്യാസം ഉള്ളവനും ഇല്ലാത്തവനും സെലിബ്രിറ്റികളും സാധാരണക്കാരും ഒക്കെ കണക്കാണ്. ഇക്കഴിഞ്ഞ നാളുകളിൽ സോഷ്യൽ മീഡിയയിൽ നിറഞ്ഞു നിന്നിരുന്ന ഒരു സ്ത്രീ മരണവീട്ടിൽ നിന്നുകൊണ്ട് 32 പല്ലും കാണിച്ചു ചിരിച്ചു സംസാരിക്കുന്ന ഒരു വീഡിയോ സോഷ്യൽ മീഡിയയിൽ പ്രത്യക്ഷപ്പെടുകയുണ്ടായി. അതിന്റെ അടിയിൽ വന്ന കമന്റുകൾ കണ്ടാൽ അവരുടെ ഈ പ്രവർത്തിക്കെതിരെയുള്ള ജനങ്ങളുടെ പ്രതിഷേധം മനസ്സിലാക്കാം/ നിന്റെ കുഞ്ഞമ്മയുടെ മകളുടെ കല്യാണം അല്ലടി അവിടെ നടക്കുന്നത് എന്നാണ് ഒരാൾ കുറിച്ചിരിക്കുന്നത്.

ഇനിയുള്ള കമന്റുകൾ ഒന്നും പറയാൻ കൊള്ളില്ല അത്രക്കും മോശമായിട്ടാണ് ജനം പ്രതികരിച്ചിരിക്കുന്നത്. മറ്റൊരു അറിയപ്പെടുന്ന സെലിബ്രിറ്റി നിന്ന് സെൽഫി എടുക്കുന്നു, അതിനെതിരെ ഭാഗ്യലക്ഷ്മി ശക്തമായി പ്രതികരിച്ച് രംഗത്ത് വന്നിരുന്നു. ഒരു സെലിബ്രിറ്റി അല്ലെങ്കിൽ അറിയപ്പെടുന്ന ഒരാൾ മരണപ്പെടുമ്പോൾ ആ മരണത്തിന്റെ ദുഃഖത്തിൽ പങ്കുചേരാൻ എന്നോണം എത്തുന്നവരുടെ എന്തെല്ലാം നാടകങ്ങളും അഭിനയവും ഒക്കെയാണ് നാം കാണേണ്ടത്. സലീം കുമാറിന്റെ മരണത്തിൽ പങ്കെടുക്കാൻ വിഷമത്തോടെ എത്തിയ മുഖ്യമന്ത്രിയെ ഒരു ഇന്റർനാഷണൽ വിവരദോഷി ഷാൾ അണിയിക്കാൻ ശ്രമിക്കുന്നതും അദ്ദേഹം ദേഷ്യത്തോടെ അവന്റെ കൈതട്ടി മാറ്റുന്നതും ഇന്ന് സോഷ്യൽ മീഡിയയിൽ ഒട്ടാകെ പ്രചരിക്കുന്നത് കണ്ടില്ലേ. ഇവനെയൊക്കെ പിടിച്ച് രക്ഷാദൗത്യം നടത്തിയ പിണറായിയുടെ ഗൺമാന്റെ മുന്നിലേക്ക് ഇട്ടുകൊടുക്കേണ്ടതാണ്.

ടൗൺ ഹാളിൽ കണ്ട മറ്റൊരു കാഴ്ച ഓരോ വിഐപികൾ വരുമ്പോഴും അവിടെ നിന്നിരുന്ന സിനിമാക്കാർ അവരെ ആനയിച്ച് സ്വീകരിച്ച് മൃതദേഹത്തിന്റെ അരികിലേക്ക് കൊണ്ടുപോകുന്നതാണ്. മരണവീട്ടിൽ അങ്ങനെ ഒരു ആനയിപ്പിന്റെ ആവശ്യമുണ്ടോ? അപ്പോഴെല്ലാം അവിടെ വലിയ തിക്കും തിരക്കും അനുഭവപ്പെടുന്നുണ്ടായിരുന്നു. അതിലും വലിയ കോമഡി എന്താണെന്ന് വെച്ചാൽ കണ്ണാടി എടുക്കാതെ കണ്ണുപൊത്തി കരയുന്ന ഒരു നടന്റെ വീഡിയോയും ഫോട്ടോയും ഒക്കെ സോഷ്യൽ മീഡിയയിൽ പ്രത്യക്ഷപ്പെട്ടു. അതിനു കൊടുത്തിരിക്കുന്ന ക്യാപ്ഷൻ സ്വന്തം അമ്മയെ അനാഥാലയത്തിൽ ഉപേക്ഷിച്ച മകൻ സലീം കുമാറിന്റെ വേർപാടിൽ കണ്ണുപൊത്തി കളിക്കുന്നു എന്നാണ്.

ഇത്തരത്തിലുള്ള പല കോപ്രായങ്ങളും അവിടെ അരങ്ങേറി എന്നുള്ളത് ഒരു സത്യമാണ്. ഇത്തരം ഇടങ്ങളിലും സന്ദർഭങ്ങളിലും സിനിമക്കാരെങ്കിലും കുറച്ചുകൂടി ഉത്തരവാദിത്വവും ജാഗ്രതയും പുലർത്തേണ്ടതല്ലേ.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+