'ധർമ്മജൻ രാത്രി 11.27 ന് എന്നെ വിളിച്ചു, അടിച്ചതിന്റെ ഇരട്ടി അഭ്യാസം കാണിക്കും,ആ ബുദ്ധി ഇല്ല';ശാന്തിവിള ദിനേശ്
നടനും തിരക്കഥാകൃത്തുമായ ബിബിൻ ജോർജിന്റെ പുതിയ റസ്റ്ററന്റിന്റെ ഉദ്ഘാടന ചടങ്ങിൽ നടൻ ധർമ്മജൻ ബോൾഗാട്ടി എത്തിയ വീഡിയോ കഴിഞ്ഞ ദിവസം സോഷ്യൽ മീഡിയയിൽ വലിയ ചർച്ചയായിരുന്നു. ധർമ്മജൻ മദ്യപിച്ച് എത്തിയെന്ന തരത്തിലായിരുന്നു തുടർന്ന് വിമർശനങ്ങൾ. ഇപ്പോഴിത ഈ വിഷയത്തിൽ പ്രതികരിക്കുകയാണ് സംവിധായകൻ ശാന്തിവിള ദിനേശ്. ലഹരി അമിതമായി ഉപയോഗിച്ച് തൻ്റെ കരിയർ തന്നെ നശിപ്പിച്ചയാളാണ് ധർമ്മജനെന്ന് ശാന്തിവിള വിമർശിച്ചു. തൻ്റെ യുട്യൂബ് ചാനലിൽ പങ്കുവെച്ച വീഡിയോയിലൂടെയാണ് പ്രതികരണം. വായിക്കാം
'അടുത്ത കഥ ഇന്നലെ രാത്രി 11.27 ന് ധർമ്മജൻ എന്നെ വിളിച്ചു. ഞാൻ അപ്പോ തന്നെ ഫോണിൽ നോക്കി എത്ര മണിയായെന്ന്. ഞാനിപ്പോൾ കുറേ കാലമായിട്ട് അയാളുടെ ഫോൺ എടുക്കില്ലല്ലോ. ഇതും എടുത്തില്ല. എന്തിന് വെറുതെ അയാളുടമായി വഴക്കിടണം എന്ന് ഞാൻ ആലോചിച്ചു.സ്വയം കുഴിക്കുന്ന കുഴിയിൽ വീഴുന്നവനാണ് ബോൾഗാട്ടി ധർമ്മജൻ. നിനച്ചിരിക്കാതെ എന്തൊരു ഭാഗ്യമാണ് ധർമ്മജനെ തേടി വന്നത്. എല്ലാം കളഞ്ഞുകുളിച്ചു എന്നതാണ് സത്യം. കഴിഞ്ഞ തവണ ധർമ്മജനെ തോൽപ്പിച്ച എൽഡിഎഫ് സ്ഥാനാർത്ഥിയെ ഇത്തവണ യുഡിഎഫിലെ അധികം അറിയപ്പെടാത്ത ഒരു പയ്യൻ തോൽപ്പിച്ച് എംഎൽഎ ആയി. ധർമജനെ നിർത്തിയിരുന്നെങ്കിൽ ഉറപ്പായും ജയിച്ചേനെ. എംഎൽഎ ആയേനെ. പക്ഷെ വിധി ധർമ്മജന് അനുകൂലമല്ല.

ധർമ്മജൻ നോർമൽ ആയി നടന്നിരുന്നെങ്കിൽ അദ്ദേഹത്തെ കോണ്‍ഗ്രസ് ഏതെങ്കിലും സ്ഥാപനത്തിൽ ഇരുത്തിയേനെ. ചലച്ചിത്ര അക്കാദമി സ്ഥാനം ഒന്നും ധർമ്മജന് കൊടുത്തില്ല എങ്കിലും ഭാരത്ഭവൻ അടക്കം എവിടെയെങ്കിലും ഒരു സ്പേസ് ധർമ്മജന് കിട്ടിയേനെ. പക്ഷെ ധർമ്മജൻ ലഹരിയിൽ അതെല്ലാം നശിപ്പിച്ചില്ലേ . പിഷാരടി അടക്കം ധർമ്മജന്റെ സ്നേഹിതർ കഴിക്കാത്തവരാണ്. അവരെ കഴിക്കാൻ അവർ അനുവദിക്കില്ല എന്നുള്ളതാണ് ധർമ്മജനും അവരുമായിട്ടുള്ള വ്യത്യാസം. അത് മനസ്സിലാക്കാനുള്ള ബുദ്ധി ധർമ്മജനില്ല.
ബിപിൻ ജോർജ് തുടങ്ങിയ ബിരിയാണി കടയുടെ ഉദ്ഘാടനം ധർമ്മജൻ നിർവ്വഹിക്കുന്ന ഒരു പടം ആരോ എനിക്ക് അയച്ചുതന്നു .അതിൽ തന്നെ നോക്കിയിരുന്നപ്പോൾ ഞാൻ ധർമ്മജന്റെ ഭാര്യയെയും മക്കളെയും പറ്റിയാണ് സത്യത്തിൽ ആലോചിച്ചത്. നാലാൾ കൂടുന്നിടത്ത് പരിഹാസ്യ കഥാപാത്രമായി, ഉറക്കാത്ത കാലുകളും സ്ഥാനം തെറ്റിയ ബട്ടൺസുകൾ ഇട്ട ഉടുപ്പും ഷൂവും അന്തന്റെ കൂളിങ് ഗ്ലാസും ഒക്കെ ആയാണ് ബിപിൻ ജോർജിന്റെ ബിരിയാണിക്കട ഉദ്ഘാടനം ചെയ്യാൻ ധർമജൻ വന്നത്.
കാറിൽ നിന്ന് ഇറങ്ങുമ്പോൾ ഡ്രൈവറെങ്കിലും അല്ലെങ്കിൽ ബിബിൻ ജോർജ് എങ്കിലും അതൊന്ന് നേരെ ഇട്ടു കൊടുക്കണമായിരുന്നു. എന്തിനാണ് ധർമ്മജ സ്വയം പരിഹാസ്യനായി നിന്നുകൊടുക്കുന്നത്. സദാ ലഹരിയിൽ ആണെങ്കിൽ ഞാനില്ല ഒന്നിനും എന്ന് പറഞ്ഞ് വീട്ടിൽ ബോധമറ്റ് കിടന്നുറങ്ങാമായിരുന്നില്ലേ. നിങ്ങളുടെ കുഞ്ഞുങ്ങൾ സ്കൂളിൽ ചെല്ലുമ്പോൾ കൂട്ടുകാർ പറഞ്ഞു കളിയാക്കും ആ വിധമാണ് ജോക്കർ ആകുന്നത്. ധർമ്മജൻ എന്തിനാണ് അങ്ങനെ ജോക്കർ ആകുന്നത്.
ബോൾഗാട്ടിയെ പോലുള്ളവർ അടിച്ചതിന്റെ ഇരട്ടി അഭ്യാസം കാണിക്കും. അതിൽ അങ്ങ് കോൾമീയർ കൊള്ളും. മലയാള സിനിമയിലെ ഏറ്റവും വലിയ മദ്യപാനി ഞാനാണ് എന്ന് കാണിക്കാൻ കഷ്ടമാണ് ബോൾഗാട്ടി ധർമ്മജന്റെ ജീവിതം എന്ന് മാത്രമേ ഞാൻ പറയുന്നുള്ളൂ',ശാന്തിവിള ദിനേശ്












Click it and Unblock the Notifications