'അമേരിക്ക-ഇസ്രയേൽ-ഇറാൻ യുദ്ധം അവസാനിച്ചു, എന്നിട്ടും അമ്മയിലെ പ്രശ്‌നം ഇതുവരെ തീർന്നില്ല'; ആലപ്പി അഷ്‌റഫ്
താര സംഘടനയായ അമ്മയിലെ പ്രശ്‌നങ്ങളിൽ വീണ്ടും പ്രതികരണവുമായി സംവിധായകൻ കൂടിയായ ആലപ്പി അഷ്‌റഫ്. സംഘടനയിലെ പ്രശ്‌നങ്ങളിൽ പലരും ഇടപെടാതെ കണ്ട് രസിക്കുകയാണെന്നും അൻസിബ മുൻപും പഴയ ഭരണ സമിതിയിൽ പല പ്രശ്‌നങ്ങൾ ഉന്നയിച്ചിട്ടുണ്ടെങ്കിലും അന്നൊന്നും ഇതുപോലെ അസഹിഷ്‌ണുത ആരും കാണിച്ചിട്ടില്ലെന്നും ആലപ്പി അഷ്‌റഫ് യൂട്യൂബിൽ പങ്കുവച്ച വീഡിയോയിൽ പറയുന്നു.
ആലപ്പി അഷ്‌റഫിന്റെ വാക്കുകൾ
ലക്ഷക്കണക്കിന് ജനങ്ങളുടെ ജീവൻ അപഹരിച്ച, കോടിക്കണക്കിന് ജനങ്ങളുടെ ജീവിതം ദുരിതപൂർണ്ണമാക്കിയ അമേരിക്ക-ഇസ്രയേൽ-ഇറാൻ യുദ്ധം അവസാനിച്ചു. അവിടെ സമാധാനം പുനഃസ്ഥാപിക്കപ്പെട്ടു. എന്നാൽ താരസംഘടനയായ അമ്മയിൽ പുതിയ ഭരണസമിതി അധികാരം ഏറ്റെടുത്ത നാൾ മുതൽ ആരംഭിച്ച യുദ്ധം ഇന്നും തുടരുകയാണ്. ഈ യുദ്ധം സംഘടനയുടെ ഉള്ളിൽ ഒതുങ്ങുന്നില്ല എന്ന് മാത്രമല്ല, പൊതുമധ്യത്തിൽ നിന്ന് വീഴുപ്പലക്കി, ചീഞ്ഞുനാറി, ദുർഗന്ധം വമിക്കുന്ന നിലയിൽ എത്തുകയും ചെയ്‌തു.

ഈ യുദ്ധം ഇപ്പോഴും അവസാനിക്കാത്തതിന്റെ പ്രധാന കാരണം, കാര്യപ്രാപ്‍തിയുള്ളവർ ആരും ഇടപെടാതെ മാറി നിൽക്കുന്നത് കൊണ്ടാണെന്ന് നിസ്സംശയം പറയാം. കുരങ്ങന്റെ കയ്യിൽ പൂമാല കൊടുത്തിട്ടെന്ന പോലെ, ഇവരൊക്കെ കാണികളായി നിന്ന് രസിക്കുകയാണോ എന്ന് തോന്നിപ്പോവുകയാണ്. പോലീസ് സ്‌റ്റേഷനും കേസും കോടതിയും എന്ന് വേണ്ട, വ്യക്തിഹത്യയിലേക്ക് വരെ കാര്യങ്ങൾ കടന്നിരിക്കുകയാണ്.
വ്യക്തിഹത്യയെ കുറിച്ച് പറയുകയാണെങ്കിൽ, ഇന്ന് ഏറ്റവും കൂടുതൽ സൈബർ ഇടങ്ങളിൽ ഭിക്ഷിക്കേണ്ടപ്പെടുന്നത് ലക്ഷ്‌മി പ്രിയയെയാണ്. ഞാൻ എന്റെ ചാനലിലൂടെ ലക്ഷ്‌മി പ്രിയക്ക് അനുകൂലമായും പ്രതികൂലമായും ഒക്കെ പ്രതികരിച്ചിട്ടുണ്ട്. അതൊക്കെ അവരുടെ ചില നിലപാടുകളെയും, അവർ പറഞ്ഞ ചില സംഗതികളെയും ഒക്കെ വിമർശിച്ചുകൊണ്ടുമാണ്. സംഘടനയുമായി ബന്ധപ്പെട്ട് പൊതുമധ്യത്തിൽ അവർ തന്നെ വന്ന് പറഞ്ഞ ചില കാര്യങ്ങളെ കുറിച്ച് മാത്രമേ ഞാൻ പറഞ്ഞിട്ടുള്ളൂ.
അല്ലാതെ, അവരുടെ സ്വകാര്യ ജീവിതത്തിലേക്ക് കടന്നു ചെന്നുള്ള ഒരു അഭിപ്രായവും ഞാൻ പറഞ്ഞിട്ടില്ല. ഇവിടെ ഒരു യൂട്യൂബ് ബ്ലോഗർ പറയുന്നത്, ലക്ഷ്‌മി പ്രിയ മദ്യപിച്ച് ലക്കുകെട്ട് നടന്നു എന്നാണ്. മാത്രമല്ല, വലിയ പിടിപാടും ഉണ്ടായിസവും ഒക്കെ കൊണ്ടാണ് അവർ പല പ്രശ്‌നങ്ങളിൽ നിന്നും രക്ഷപ്പെടുന്നതെന്നും. കൂടാതെ, പണം തട്ടിപ്പ് കേസുകൾ തുടങ്ങി പലവിധ ആരോപണങ്ങളാണ് ലക്ഷ്‌മി പ്രിയക്കെതിരെ സോഷ്യൽ മീഡിയയിൽ ഉയർന്നു കേൾക്കുന്നത്.
ലക്ഷ്‌മി പ്രിയയുടെ ഭർത്താവ് ജയേഷിന്റെ കുടുംബത്തെ എനിക്ക് അടുത്തറിയാവുന്നതാണ്. ജയേഷ് വളരെ മാന്യനായ ഒരു വ്യക്തിയാണ്. അദ്ദേഹത്തെ പോലും കമന്റിലൂടെ അധിക്ഷേപിക്കുന്നുണ്ട്. ലക്ഷ്‌മി പ്രിയ മദ്യപിച്ച് ലക്കകെട്ടിട്ടുണ്ടെങ്കിൽ, തികച്ചും അത് അവരുടെ വ്യക്തിപരമായ കാര്യമാണ്. സിനിമാ നടിമാർ മദ്യപിക്കാൻ പാടില്ല എന്ന നിയമം ഒന്നും ഇവിടെ ഇല്ലല്ലോ. ഇന്നത്തെ കാലത്ത് മദ്യപിക്കുന്ന നടിമാർ ധാരാളമുണ്ട്. ചിലപ്പോഴെങ്കിലും അവർ കഴിക്കുന്ന ബ്രാൻഡുകൾ പോലും അവർ തുറന്നു പറയാറുണ്ട്.
ലക്ഷ്‌മി പ്രിയ എന്ന നടി ഗൾഫിൽ പോയി ഒരു ബാർ ഉദ്ഘാടനം ചെയ്‌തു എന്ന് പറയുന്നത് കൊടിയ അപരാധം ഒന്നുമല്ല. എന്നാൽ താരസംഘടനയുടെ വൈസ് പ്രസിഡന്റ് ആയ നടി ബാർ ഉദ്ഘാടനം ചെയ്‌തു എന്ന് പറയുമ്പോൾ, ധാർമികതയും മൊറാലിറ്റിയും ഒക്കെ ചൂണ്ടിക്കാണിക്കപ്പെടും. പ്രത്യേകിച്ച് ലക്ഷ്‌മി പ്രിയ ആയതുകൊണ്ട്, കാരണം ഭാരത സ്ത്രീയുടെ ഭാവശുദ്ധി ഉണ്ട് എന്നൊക്കെ അവർ സ്വയം വാചാലയാകുന്നത് കൊണ്ട്.
അമ്മയുടെ കുടുംബ സംഗമ പ്രോഗ്രാമിന്റെ സ്പോൺസർഷിപ്പുമായി ബന്ധപ്പെട്ട വിഷയത്തിലാണ് അൻസിബ അമ്മയുടെ നേതൃത്വവുമായി ഇടയുന്നതും, അവരിൽ ചിലരുടെ കണ്ണിലെ കരടായി മാറിയതും. ആ സ്പോൺസർഷിപ്പിന്റെ ഒരു പിന്നാമ്പുറ കഥയുണ്ട്. അത് അമ്മ നേതൃത്വത്തിന് അറിയാവുന്ന പരസ്യമായ രഹസ്യമാണ്. അസംബ്ലി ഇലക്ഷൻ സമയത്ത് താരസംഘടനയിൽ നിന്നും ചില സ്ഥാനാർത്ഥികളെ ആക്ഷേപിച്ചുകൊണ്ട് ഒരു രാഷ്ട്രീയ പാർട്ടി ഇടനിലക്കാരൻ വഴി ഒപ്പിച്ച ഒരു സ്പോൺസർഷിപ്പ് ആയിരുന്നു അത്.
ഒരു കോടി രൂപയുടെ സ്പോൺസർഷിപ്പ് ആയിരുന്നു അത്. അതിൽ 25 ലക്ഷം രൂപ കമ്മീഷനായി മാറ്റപ്പെട്ടു. എന്നാൽ ആ രാഷ്ട്രീയ കക്ഷി പിന്നീട് ആ ശ്രമം ഉപേക്ഷിക്കുകയും, സഖ്യകക്ഷി അത് ഏറ്റെടുത്തു എന്നുമാണ് പറയപ്പെടുന്നത്. ഞാൻ ഈ സംഭവം എന്റെ ഭാവനയിലൂടെ മെനഞ്ഞെടുത്ത് പറഞ്ഞതല്ല. അമ്മ സംഘടനയിലെ വിശ്വസിക്കാവുന്ന ഭാരവാഹികളിൽ നിന്നും അറിഞ്ഞതാണ്.
അൻസിബ അതിനെ ചോദ്യം ചെയ്‌തതിൽ തെറ്റൊന്നുമില്ല. അത് ചോദ്യം ചെയ്യപ്പെടേണ്ടത് തന്നെയാണെന്നാണ് അവർ എന്നോട് പറഞ്ഞത്. അൻസിബ ഇതിനു മുൻപുള്ള ഭരണസമിതിയിലും ഉണ്ടായിരുന്നു. പല ചോദ്യങ്ങളും അവർ ഉന്നയിച്ചിട്ടുമുണ്ട്. അതിനെതിരെ ആരും ഒരു അസഹിഷ്‌ണുതയും കാണിച്ചിരുന്നില്ല. ഇന്നിപ്പോൾ അൻസിബയെ പുറത്താക്കേണ്ടത് അനിവാര്യതയായി മാറിയിരിക്കുന്നു.
അൻസിബയും ടിനി ടോമും വർഷങ്ങളായി ഒരേ തൂവൽ പക്ഷികളെ പോലെ നടന്നിരുന്നവരാണ്. അമ്മ കുടുംബ സംഗമ വേദിയിൽ ടിനി ടോമിനും അൻസിബയ്ക്കും ഒന്നും വേദിയിൽ പ്രാധാന്യം നൽകിയില്ല എന്ന് പറഞ്ഞുകൊണ്ട്, ടിനി ടോം പറഞ്ഞ ഒരു വാചകമുണ്ട്: "എന്റെ കണ്ണുനീർ ഈ വേദിയിൽ വീണു."
അതിന്റെ ഫലം അവർ അനുഭവിക്കുമെന്ന്. ആ കണ്ണുനീർ പ്രളയത്തിന്റെ ഫലം ഇന്ന് അനുഭവിക്കുന്നത് ടിനി ടോമും അൻസിബയും ലക്ഷ്‌മി പ്രിയയും ആണ്.
ഇവിടെ സ്പോൺസർഷിപ്പിന്റെ കാര്യം വന്നപ്പോൾ, അൻസിബ ഒറ്റപ്പെടുകയാണ് ഉണ്ടായത്. അവളെ ജിഹാദിയാക്കി, മതം മാറ്റാൻ ശ്രമിക്കുന്നവളാക്കി, തീവ്രവാദിയാക്കി. ഇതൊക്കെയാക്കി ചിത്രീകരിച്ചിട്ടും കലിപ്പ് തീരാതെ, അൻസിബയുടെ വീട് ബുൾഡോസർ വെച്ച് ഇടിച്ചു നിരപ്പാക്കണമെന്നും ചിലർ പറഞ്ഞതായിട്ടും കേൾക്കുന്നുണ്ട്. എന്തായാലും, അമ്മ സംഘടനയിൽ അൻസിബയുടെ കാര്യത്തിന് ഒരു തീരുമാനമായിട്ടുണ്ട്.
അമ്മ സംഘടനയിലെ പ്രശ്നങ്ങൾ നടക്കുന്നത് പോലെ, സമാനമായ രീതിയിൽ എന്ന് പറയാൻ പറ്റില്ല. അതിലും ചളമാക്കി, പൂരപ്പറമ്പാക്കി മാറ്റിയിരിക്കുകയാണ് മറ്റു ചില സെലിബ്രിറ്റികൾ സോഷ്യൽ മീഡിയയെ. അതിൽ ചിലർക്കെ ആകട്ടെ, എംഡിഎംഎ പോലുള്ള മുന്തിയിനങ്ങളും അവിഹിത ഗർഭകഥകളും ഒക്കെയായിട്ടാണ് അരങ്ങ് തകർക്കുന്നത്.
സംസ്ഥാനത്ത് ലഹരി മാഫിയയുടെ വേരറുക്കാൻ ഓപ്പറേഷൻ തൂഫാൻ എന്ന പദ്ധതി ആവിഷ്‌കരിച്ചുകൊണ്ട്, ഗവൺമെന്റ് ലഹരി വേട്ട നടത്തുമ്പോൾ, അവരെ സഹായിക്കാൻ എത്തുകയാണ് ബിഗ് ബോസ് താരവും നടിയുമായ സജിന നൂറും മറ്റൊരു ബിഗ് ബോസ് താരമായ ദിയ സനയും. ഇവരിൽ ആദ്യം പോലീസിനെ സഹായിക്കാൻ എത്തിയത് സജിനയാണ്.
അവർ പറയുന്നു, തന്റെ സ്നേഹിതയായ ദിയ സന എന്റെ വീട്ടിൽ എംഡിഎംഎയുമായി ചില കൂട്ടുകാരികളും ഒത്ത് എത്തുകയും, ദിയ സല എംഡിഎംഎ ഉപയോഗിക്കുകയും, അത് ഉപയോഗിക്കാൻ എന്നെ നിർബന്ധിക്കുകയും ചെയ്‌തു. ഇതിനു മറുപടിയുമായി ദിയ സന എത്തിയത് മറ്റൊരു വെളിപ്പെടുത്തലുമായിട്ടാണ്. അവർ പറയുന്നു, സജിന ലഹരി മരുന്നുകൾക്ക് അഡിക്റ്റ് ആണെന്ന്.
സജിനയുടെ മൂക്കിൽ പിടിച്ചു കുലുക്കിയാൽ, മൂന്നര കിലോ എംഡിഎംഎ പുറത്തുവരുമെന്ന്. നിങ്ങൾ വെളിപ്പെടുത്തിയ ഇത്തരം കാര്യങ്ങളുടെ ഗൗരവം നിസാരമായി തള്ളിക്കളയാവുന്നതല്ല. ഒരു സമൂഹത്തെ തന്നെ നശിപ്പിക്കുന്ന പ്രവർത്തിയാണ് നിങ്ങൾ ചെയ്യുന്നത്. ഉറപ്പായും ഓപ്പറേഷൻ തൂഫാൻ അധികാരികൾ ഇവരെ ചോദ്യം ചെയ്യണ്ടതും ഇവരുടെ ഈ തുറന്നുപറച്ചിലുകളിൽ അന്വേഷണം നടത്തേണ്ടതും ആവശ്യമാണ്.














Click it and Unblock the Notifications