കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ജാഫ്നക്കടുത്തുള്ള പല്ലായി പുലികള്‍ പിടിച്ചു

  • By Staff
Google Oneindia Malayalam News

കൊ ളംബോ: ജാഫ്നയില്‍ നിന്നും 25 കിലോ മീറ്റര്‍ ദൂരെയുള്ള പല്ലായി എന്ന സ്ഥലം ഞായറാഴ്ച്ച എല്‍.ടി.ടി.ഇ പിടിച്ചെടുത്തതായി ശ്രീലങ്കന്‍ പ്രതിരോധ മന്ത്രാലയം വെളിപ്പെടുത്തി. ഇക്കാര്യം നേരത്തെ തന്നെ എല്‍.ടി.ടി.ഇ അവകാശപ്പെട്ടിരുന്നു.

പോരാട്ടത്തില്‍ ഒരു ഓഫീസറടക്കം 14സൈനികര്‍ കൊല്ലപ്പെടുകയും 236 പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തതായി പ്രതിരോധ മന്ത്രാലയം പറഞ്ഞു.

ഇറ്റാവില്‍, വടക്കുകിഴക്കന്‍ പല്ലായി ഭാഗങ്ങളിലെ സൈന്യം വടക്കുഭാഗത്തു നിന്നും തെക്കുഭാഗത്തുനിന്നുമുള്ള ഭീകരരുടെ ആക്രമണത്തെ തുടര്‍ന്ന ് വെമ്പാട്ടുകെര്‍നിയിലേക്ക് പിന്‍വലിയുകയായിരുന്നു എന്ന് പ്രതിരോധമന്ത്രാലയത്തിന്റെ പ്രസ്താവനയില്‍ പറയുന്നു. പുലോപള്ളിയിലെയും പല്ലായിയിലെയും സൈന്യവും പിന്‍വലിഞ്ഞിട്ടുണ്ട്.

12 മണിക്കൂര്‍ നീണ്ട യുദ്ധത്തിനു ശേഷം ഞായറാഴ്ച്ച വൈകുന്നേരം ആറു മണിയോടെ പുലികള്‍ നേരത്തെ കീഴടക്കിയ എലിഫന്റാ പാസില്‍ നിന്നും 15 കിലോ മീറ്റര്‍ ദൂരെയുള്ള പല്ലായി പിടിച്ചെടുത്തതായി എല്‍.ടി.ടി.ഇയുടെ ലണ്ടന്‍ ഓഫീസ് പുറപ്പെടുവിച്ച പ്രസ്താവനയില്‍ പറയുന്നു. ശ്രീലങ്കന്‍ സൈന്യത്തിന് എല്‍.ടി.ടി.ഇ കനത്ത നാശനഷ്ടങ്ങള്‍ ഏല്പിച്ചു. ശ്രീലങ്കന്‍ സൈന്യത്തിന്റെ ക്യാമ്പുകള്‍ പുലികള്‍ നശിപ്പിച്ചു.

അനേകം സൈനികരുടെ മൃതദേഹങ്ങള്‍ പോരാട്ടം നടന്ന സ്ഥലത്ത് വിട്ടാണ് സൈന്യം പിന്തിരിഞ്ഞോടിയത്. മുഹാമലിയിലേക്കുള്ള റോഡ് പുലികളുടെ നിയന്ത്രണത്തിലാണ്. തെന്‍മറച്ചി പ്രദേശത്തിന്റെ വലിയൊരു ഭാഗവും പുലികളുടെ കൈയിലാണ്. ജാഫ്നയിലേക്കുള്ള മുന്നേറ്റത്തിന് ഇത് പുലികളെ സഹായിക്കും. പ്രസ്താവനയില്‍ പറയുന്നു.

ഏപ്രില്‍ 22നാണ് ജാഫ്നയിലേക്കുള്ള കവാടമായ എലിഫന്റാ പാസ് പുലികള്‍ പിടിച്ചെടുത്തത്. ജാഫ്ന പിടിച്ചെടുക്കാനായി ശ്രീലങ്കന്‍ സൈന്യവുമായി നടത്തുന്ന പോരാട്ടത്തില്‍ ഇത് പുലികള്‍ക്ക് ്മുന്‍തൂക്കം നല്‍കി.

എല്‍.ടി.ടി.ഇയുടെ മുന്നേറ്റം തടയാനായി ഇന്ത്യയുടെ ഇടപെടല്‍ ആവശ്യമായി വന്നിരിക്കുകയാണെന്ന് ബുദ്ധമതക്കാരുടെ സംഘടനയായ നാഷണല്‍ സംഘ കൗണ്‍സില്‍ പറഞ്ഞു.

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X