കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ശ്രീലങ്ക: എല്‍.ടി.ടി.ഇക്ക് തിരിച്ചടി

  • By Super
Google Oneindia Malayalam News

കൊളംബോ: ശ്രീലങ്കന്‍ വ്യോമസേന നടത്തിയ മുന്നേറ്റത്തില്‍ എല്‍.ടി.ടി.ഇയുടെ 400-ഓളം പേര്‍ നഷ്ടപ്പെട്ടതോടെ കഴിഞ്ഞ നാലു ദിവസമായി തുടരുന്ന ജാഫ്നയ്ക്കുവേണ്ടിയുള്ള പോരാട്ടം പുതിയ വഴിത്തിരിവിലെത്തി. നാഗര്‍കിവില്‍, അമ്പാന്‍, കോവിലകണ്ടി, കൊലോല്‍ബുതുറായ് എന്നിവിടങ്ങളിലാണ് എല്‍.ടി.ടി.ഇക്ക് തിരിച്ചടി നേരിട്ടത്.

പോരാട്ടത്തില്‍ 15 പുലികളും മുന്ന് പട്ടാളക്കാരും കൊല്ലപ്പെട്ടു. അഞ്ച് പട്ടാളക്കാര്‍ക്ക് പരിക്കേറ്റിട്ടുണ്ട്. ഗതാഗതസംവിധാനവും ചികിത്സാ സൗകര്യങ്ങളും നഷ്ടപ്പെട്ടതോടെ പരിക്കേറ്റ നൂറോളം പുലികളെ എല്‍.ടി.ടി.ഇ ഉപേക്ഷിച്ചിരിക്കുകയാണെന്ന് എല്‍.ടി.ടി.ഇ. റേഡിയോ റിപ്പോര്‍ട്ട് ചെയ്തതായി സൈനികവക്താവ് അവകാശപ്പെട്ടു. എല്‍.ടി.ടി.ഇ. ഏജന്റുമാര്‍ റിക്രൂട്ടു ചെയ്ത പുതിയ പട്ടാളക്കാര്‍ക്ക് ആത്മവിശ്വാസം പകര്‍ന്നു കൊടുക്കാന്‍ പുലികള്‍ പാടുപെടുകയാണെന്നും സൈന്യം അവകാശപ്പെട്ടു.

അതേസമയം സൈന്യത്തിനാവശ്യമായ ആയുധങ്ങളും മറ്റു സാധനങ്ങളും കടല്‍മാര്‍ഗത്തിലൂടെയും വ്യോമമാര്‍ഗത്തിലൂടെയും എത്തിക്കുന്നുണ്ടെന്ന് സര്‍ക്കാര്‍ വ്യക്തമാക്കി. ജാഫ്നയിലെ ജനങ്ങള്‍ക്ക് ആവശ്യമായ ഭക്ഷണം നല്‍കുന്നതിന് കമ്മീഷണര്‍ ജനറലിനെ ചുമതലപ്പെടുത്തിയിട്ടുണ്ട്.

തിങ്കളാഴ്ച പൂനേറിയില്‍ നിന്ന് ഗുരുനാഗര്‍ പ്രദേശത്തേക്ക് പുലികള്‍ ശക്തമായ ആര്‍ട്ടിലറി ഫയറിംഗ് നടത്തിയെങ്കിലും സൈന്യം ശക്തമായി മുന്നേറിയെന്ന് സൈന്യത്തിന്റെ വക്താവ് അറിയിച്ചു. പുലികളുടെ ആക്രമണത്തില്‍ ആറ് സിവിലിയന്മാര്‍ മരിക്കുകയും മറ്റു 18 പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തെന്ന് സര്‍ക്കാര്‍ വക്താവ് വ്യക്തമാക്കി.

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X