കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

സൈനികര്‍ക്ക് കീഴടങ്ങാനുള്ള അന്ത്യദിനം വെള്ളിയാഴ്ച്ചയെന്ന് എല്‍.ടി.ടി.ഇ

  • By Staff
Google Oneindia Malayalam News

കൊളംബോ: ജാഫ്നയിലെ 40,000ത്തോളം വരുന്ന ശ്രീലങ്കന്‍ സൈനികര്‍ക്ക് കീഴടങ്ങാനുള്ള അവസാനദിവസം വെള്ളിയാഴ്ച്ചയാണെന്ന് എല്‍.ടി.ടി.ഇ പ്രഖ്യാപിച്ചു. കീഴടങ്ങിയില്ലെങ്കില്‍ സൈന്യത്തിന് കനത്ത തിരിച്ചടി നേരിടേണ്ടിവരുമെന്ന് പുലികള്‍ മുന്നറിയിപ്പ് നല്‍കി.

പുലികളുടെ റേഡിയോയിലൂടെയാണ് സൈനികര്‍ക്ക് അന്തിമമുന്നറിയിപ്പ് നല്‍കിയത്. കീഴടങ്ങിയ സൈനികരെ റെഡ്ക്രോസ് അന്തര്‍ദേശീയ കമ്മിറ്റിക്ക് കൈമാറുമെന്ന് റേഡിയോ അറിയിച്ചു.

ജാഫ്ന നഗരത്തിനു നേരെ അന്തിമമായ ആക്രമണത്തിനു തങ്ങള്‍ ഒരുങ്ങുകയാണെന്നും അതിനു മുമ്പായി സൈനികര്‍ക്ക് കീഴടങ്ങാന്‍ സമയം നല്‍കുകയാണെന്നും റേഡിയോ പറഞ്ഞു.

ജാഫ്ന പിടിക്കാനുള്ള പോരാട്ടം തുടങ്ങിയതിനു ശേഷം ആദ്യമായാണ് പുലികള്‍ സൈന്യത്തിന് കീഴടങ്ങാന്‍ നിശ്ചിതസമയം പ്രഖ്യാപിക്കുന്നത്. നേരത്തെ വെടിനിര്‍ത്താനും ആയുധം താഴെ വെക്കാനും സൈനികര്‍ക്ക് സുരക്ഷിതമായി രക്ഷപ്പെടാനുമുള്ള നിര്‍ദേശങ്ങള്‍ എല്‍.ടി.ടിഇ മുന്നോട്ടുവെച്ചിരുന്നു. ഈ നിര്‍ദേശങ്ങള്‍ ശ്രീലങ്കന്‍ സര്‍ക്കാര്‍ നിരാകരിക്കുകയായിരുന്നു.

എല്‍.ടി.ടി.യുടെ പ്രഖ്യാപനത്തോട് ശ്രീലങ്കന്‍ സര്‍ക്കാര്‍ ഇതുവരെ പ്രതികരിച്ചിട്ടില്ല. ജാഫ്നയുടെ മൂന്നില്‍ രണ്ടു ഭാഗവും സൈന്യത്തിന്റെ നിയന്ത്രണത്തില്‍ തന്നെയാണെന്നാണ് പ്രസിഡന്റ് ചന്ദ്രികാ കുമാരതുംഗെ കഴിഞ്ഞ ദിവസം പറഞ്ഞത്.

അതിനിടെ ശ്രീലങ്കയിലെ നോര്‍വേ എംബസിക്കു നേരെ ബുധനാഴ്ച്ച ബോംബാക്രമണമുണ്ടായി. ബോംബ് ഉന്നം തെറ്റി എംബസിക്കടുത്തുള്ള ആള്‍താമസമില്ലാത്ത വീടിന്റെ ഉദ്യാനത്തില്‍ വീണതുകൊണ്ട് ആളപായമൊന്നുമുണ്ടായില്ല.

സമാധാനചര്‍ച്ചകള്‍ നടത്തി നോര്‍വെ സംഘം ഇന്ത്യയിലെത്തിയതിനു പിന്നാലെയാണ് നോര്‍വെ എംബസിക്കു നേരെ ബോംബാക്രമണമുണ്ടായത്.

മോട്ടോര്‍ സൈക്കിളില്‍ വന്ന രണ്ടു പേര്‍ എംബസിക്കു നേരെ ബോംബ് വലിച്ചെറിയുന്നത് കാവല്‍ക്കാര്‍ കണ്ടതായി നോര്‍വേ അംബാസിഡര്‍ പറഞ്ഞു. ആക്രമണത്തിനു പിന്നില്‍ ആരാണെന്ന് തിരിച്ചറിഞ്ഞിട്ടില്ല.

നോര്‍വെയുടെ മാധ്യസ്ഥ്യശ്രമങ്ങളോട് ചില സിംഹള ഗ്രൂപ്പുകള്‍ക്ക് കടുത്ത വിയോജിപ്പുണ്ട്.

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X