കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

രാജ്യസഭാ സീറ്റുകള്‍ ് എല്‍.ഡി.എഫ് സംസ്ഥാനക്കമ്മറ്റി തീരുമാനം കൈക്കൊണ്ടില്ല

  • By Super
Google Oneindia Malayalam News

തിരുവനന്തപുരം: രാജ്യസഭാ സീറ്റുകള്‍ പങ്കു വെയ്ക്കുന്ന കാര്യത്തെക്കുറിച്ച് എല്‍.ഡി.എഫ് സംസ്ഥാനക്കമ്മറ്റി ചര്‍ച്ച എങ്ങുമെത്തിയില്ല.

ഒഴിവു വരുന്ന മൂന്ന് സീറ്റുകളില്‍ കക്ഷിനിലയനുസരിച്ച് എല്‍.ഡി.എഫിന് വിജയസാധ്യതയുളള രണ്ടു സീറ്റുകളിലൊന്ന് സി.പി.എം അവകാശപ്പെടുമ്പോള്‍ മറ്റേ സീറ്റിനുവേണ്ടി ആര്‍.എസ്.പി, സി.പി.ഐ, എന്‍.സി.പി കക്ഷികള്‍ അവകാശവാദം ഉന്നയിച്ചിട്ടുണ്ട്. തങ്ങളില്‍ നിന്നും സി.പി.എം പിടിച്ചെടുത്ത കൊല്ലം സീറ്റിന് പകരം രാജ്യസഭാ സീറ്റ് തരാമെന്ന് സമ്മതിച്ചിരുന്നുവെന്നാണ് ആര്‍.എസ്.പി പറയുന്നത്.

സി.പി.ഐയുടെ വാദം തങ്ങള്‍ക്ക് അസംബ്ളിയില്‍ 18 അംഗങ്ങളുണ്ടെന്നും 46 അംഗങ്ങളുള്ള സി.പി.എമ്മിന് 4 രാജ്യസഭാ സീറ്റുകള്‍ ഉള്ള സ്ഥിതിക്ക് തങ്ങള്‍ക്ക് രണ്ടു സീറ്റിന് അവകാശമുണ്ടെന്നുമാണ്. രാജ്യസഭാ തിരഞ്ഞെടുപ്പിന് നോമിനേഷന്‍ നല്‍കേണ്ട അവസാന തീയതി ജൂണ്‍ 12 ആണ്. അതിനുമുന്‍പ് ഒരുവട്ടം കൂടി ചര്‍ച്ച ചെയ്യാനായി പ്രശ്നം എല്‍.ഡി.എഫ് സംസ്ഥാനക്കമ്മറ്റി മാറ്റിവെച്ചതായി അറിയുന്നു.

നെല്‍കൃഷി വികസനത്തെക്കുറിച്ചുള്ള ഡോ കെ.എന്‍. ശ്യാമസുന്ദരന്‍ നായര്‍ കമ്മറ്റി റിപ്പോര്‍ട്ടാണ് ഇന്ന് ചര്‍ച്ച ചെയ്ത മറ്റൊരു വിഷയം. വെട്ടി നിരത്തല്‍ സമരത്തെ തുടര്‍ന്ന് സര്‍ക്കാര്‍ നിയമിച്ച കമ്മറ്റിയുടെ റിപ്പോര്‍ട്ടില്‍ വെട്ടി നിരത്തലിനെതിരെ പരാമര്‍ശങ്ങളുണ്ടെന്ന് കരുതുന്നു. അതിനാല്‍ സര്‍ക്കാര്‍ റിപ്പോര്‍ട്ട് പൂഴ്ത്തി വച്ചിരിക്കുകയാണെന്ന് പരാതിയുണ്ട്. വെട്ടി നിരത്തല്‍ സമരത്തിന് നേതൃത്വം കൊടുത്ത സി.പി.എമ്മും അതിനെ എതിര്‍ത്ത സി.പി.ഐയും തമ്മില്‍ ഇക്കാര്യത്തില്‍ അഭിപ്രായ വ്യത്യാസം നിലനില്‍ക്കുന്നുണ്ട്.

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X