കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

സീറ്റുകള്‍ പങ്കുവെക്കും; സി.പി.എം സ്ഥാനാര്‍ഥിയെ പിന്‍വലിച്ചു

  • By Staff
Google Oneindia Malayalam News

തിരുവനന്തപുരം: സി.പി.എമ്മിന്റെ രാജ്യസഭാസ്ഥാനാര്‍ഥി ചന്ദ്രന്‍പിള്ള നാമനിര്‍ദേശ പത്രിക പിന്‍വലിച്ചു. ഇതോടെ ദിവസങ്ങളായി രാജ്യസഭാ സീറ്റിനെ ചൊല്ലി ഇടതുമുന്നണിയില്‍ രൂക്ഷമായിരുന്ന പ്രതിസന്ധിക്ക് വിരാമമായി.

സി.പി.ഐയും ആര്‍.എസ്.പിയും സി.പി.എമ്മും ജനതാദളും രാജ്യസഭാ സീറ്റുകള്‍ പങ്കുവെക്കുമെന്ന് എല്‍.ഡി.എഫ് സംസ്ഥാന സമിതി യോഗത്തിനു ശേഷം മുന്നണി കണ്‍വീനര്‍ വി.എസ്.അച്ചുതാനന്ദന്‍ വാര്‍ത്താലേഖകരെ അറിയിച്ചു. യോഗത്തിലുണ്ടായ ധാരണ പ്രകാരം സി.പി.ഐയും ആര്‍.എസ്.പിയും ആദ്യമൂന്ന് വര്‍ഷം രാജ്യസഭാ സീറ്റുകള്‍ കൈയില്‍ വെക്കും. തുടര്‍ന്നുള്ള മൂന്ന് വര്‍ഷം സീറ്റ് സി.പി.എമ്മിനും ജനതാദളിനുമായിരിക്കും .

ചന്ദ്രന്‍പിള്ള പത്രിക പിന്‍വലിച്ചതിനെ തുടര്‍ന്ന് ആര്‍.എസ്.പിയുടെ കെ.പ്രേമചന്ദ്രനും സി.പി.ഐയുടെ വി.വി.രാഘവനും മുസ്ലിം ലീഗിന്റെ അബ്ദുസമദ് സമദാനിയും രാജ്യസഭയിലേക്ക് എതിരില്ലാതെ തെരഞ്ഞെടുക്കപ്പെട്ടതായി പ്രഖ്യാപിച്ചു.

ദില്ലിയില്‍ വെച്ചു നടന്ന പോളിറ്റ് ബ്യൂറോ യോഗത്തിനു ശേഷം സി.പി.എം നേതാക്കളായ വി.എസ്.അച്ചുതാനന്ദനും ഇ.കെ.നായനാരും പിണറായി വിജയനും 16ാം തീയതി ശനിയാഴ്ച്ച തിരുവനന്തപുരത്തെത്തുകയായിരുന്നു. തുടര്‍ന്നാണ് സംസ്ഥാന സമിതി യോഗം ചേര്‍ന്നത്.

പോളിറ്റ് ബ്യൂറോ യോഗത്തില്‍ ഇക്കാര്യത്തെ കുറിച്ച് എന്തെങ്കിലും തീരുമാനമെടുത്തിരുന്നുവോ എന്ന ചോദ്യത്തിന് മറുപടിയായി കേന്ദ്രനേതൃത്വം ചില ഉപദേശങ്ങള്‍ നല്‍കിയിരുന്നെങ്കിലും തീരുമാനമെടുക്കുന്നത് സംസ്ഥാന കമ്മിറ്റിക്ക് വിടുകയായിരുന്നുവെന്ന് അച്ചുതാനന്ദന്‍ പറഞ്ഞു.

തീരുമാനം എല്ലാവര്‍ക്കും സ്വീകാര്യമാണെന്ന് സംസ്ഥാന സമിതി യോഗത്തിനു ശേഷം ആര്‍.എസ്.പി സംസ്ഥാന സെക്രട്ടറി ടി.ജെ.ചന്ദ്രചൂഡന്‍ പറഞ്ഞു.

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X