കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

നായനാര്‍ സര്‍ക്കാരിനെതിരെ ബി.ജെ.പി.യുടെ വിമോചനയാത്ര

  • By Staff
Google Oneindia Malayalam News

കൊച്ചി: മാര്‍ക്സിസ്റ് നേതൃത്വത്തിലുള്ള ഇടതുമുന്നണി ദുര്‍ഭരണത്തിനെതിരെ ബി.ജെ.പി. വിമോചന യാത്ര നടത്തും. യാത്ര കാസര്‍കോട്ടു നിന്ന് ആഗസ്ത് 16-ന് ആരംഭിക്കുമെന്ന് ബി.ജെ.പി. സംസ്ഥാന പ്രസിഡണ്ട് സി.കെ. പത്മനാഭന്‍ പറഞ്ഞു.

ഞായറാഴ്ച അവസാനിച്ച പാര്‍ട്ടി എക്സിക്യൂട്ടീവിന്റെ തീരുമാനങ്ങള്‍ വാര്‍ത്താലേഖകരെ അറിയിക്കുകയായിരുന്നു അദ്ദേഹം.

സി.കെ. പത്മനാഭന്‍ തന്നെ നയിക്കുന്ന വിമോചന യാത്ര ആഗസ്ത് 27-ന് തിരുവനന്തപുരത്ത് അവസാനിക്കും. ആഗസ്ത് 28-ന് ബി.ജെ.പി പ്രവര്‍ത്തകര്‍ എല്ലാ ജില്ലാ കളക്ടറേറ്റുകളിലേക്കും മാര്‍ച്ച് നടത്തും.

നായനാര്‍ സര്‍ക്കാരിന്റെ രാജി ആവശ്യപ്പെട്ട് എല്ലാ പഞ്ചായത്തുകളിലും ക്വിറ്റ് ഇന്ത്യാ ദിനത്തില്‍ പൊതുയോഗം നടത്തുമെന്നും പത്മനാഭന്‍ പറഞ്ഞു. പ്ലസ് ടു പ്രശ്നത്തലും പട്ടിണിമരണത്തിലും പ്രതിഷേധിച്ച് ബി.ജെ.പി നടത്തുന്ന സമരം തുടരുമെന്നും അദ്ദേഹം പറഞ്ഞു. എന്നാല്‍ ഇക്കാര്യത്തില്‍ മറ്റേതെങ്കിലും രാഷ്ട്രീയപാര്‍ട്ടികളുമായി സഹകരിക്കാനുള്ള സാധ്യത അദ്ദേഹം തള്ളി.

അഴിമതിയും അരാജകത്വവും പട്ടിമരണവുമാണ് നാലുവര്‍ഷം പൂര്‍ത്തിയാക്കിയ ഇടതുമുന്നി സര്‍ക്കാരിന്റെ നേട്ടമെന്ന് എക്സിക്യൂട്ടീവ് പാസ്സാക്കിയ രാഷ്ട്രീയ പ്രമേയം ആരോപിച്ചു. പ്ലസ് ടു അനുവദിച്ചതില്‍ 700 കോടി രൂപയുടെ അഴിമതി നടന്നിട്ടുണ്ട്. കൊല്ലം, തൃശ്ശൂര്‍, കണ്ണൂര്‍ എന്നിവിടങ്ങളില്‍ നിന്ന് 11 പട്ടിണിമരണങ്ങള്‍ റിപ്പോര്‍ട്ടു ചെയ്തു. ക്രമസമാധാനം തകര്‍ന്നതിനാല്‍ നാടെങ്ങും അരാജകത്വം നടമാടുകയാണ്, പ്രമേയം ആരോപിച്ചു.

ഇക്കാരകര്യങ്ങള്‍ ഉന്നയിച്ച് സംസ്ഥാന നിയമസഭ തുടങ്ങുന്ന ജൂലൈ 17-ന് സെക്രട്ടേറിയേറ്റിലേക്ക് മാര്‍ച്ച് നടത്തുമെന്നും പത്മനാഭന്‍ അറിയിച്ചു.

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X