കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ബീഹാറില്‍ ക്രിസ്ത്യന്‍ പുരോഹിതനെ വെടിവെച്ചുകൊന്നു

  • By Staff
Google Oneindia Malayalam News

റാഞ്ചി: ബീഹാറിലെ ജംചുയാന്‍ ഗ്രാമത്തില്‍ ഒരു ക്രിസ്ത്യന്‍ പുരോഹിതനെ വെടിവെച്ചുകൊന്നു.

ജൂലൈ 12 ബുധനാഴ്ച്ച രാത്രിയാണ് ഫാദര്‍ റെമിസ് കെര്‍ക്കെത്ത കൊല്ലപ്പെട്ടത്. തല തകര്‍ക്കെപ്പെട്ട നിലയില്‍ ഇദ്ദേഹത്തിന്റെ ജഡം റാഞ്ചി-ജാംഷെജഡ്പൂര്‍ റോഡില്‍ കാണുകയായിരുന്നുവെന്ന് പോലീസ് പറഞ്ഞു.

ബന്ദുവിലെ സെന്റ് സേവിയെഴ്സ് ഹൈസ്കൂള്‍ പ്രിന്‍സിപ്പലാണ് ഫാദര്‍ റെമിസ് കെര്‍ക്കെത്ത.

പുരോഹിതന്‍ മരിച്ചത് റോഡപകടത്തിലാണെന്നായിരുന്നു പോലീസിന്റെ ആദ്യഭാഷ്യം. പക്ഷേ പോസ്റ്റ്മോര്‍ട്ടം റിപ്പോര്‍ട്ടില്‍ തലക്ക് വെടിയേറ്റാണ് ഫാദര്‍ മരിച്ചതെന്ന് വ്യക്തമായി.

അദ്ദേഹത്തിന്റെ മോട്ടോര്‍ സൈക്കിളും പണവും തട്ടിയെടുക്കാനാണ് കൊലപാതകം നടത്തിയതെന്നാണ് ഔദ്യോഗികവൃത്തങ്ങള്‍ പറയുന്നത്.

അതേ സമയം പുരോഹിതന്റെ ജീവന്‍ ഭീഷണിയിലായിരുന്നുവെന്നാണ് അദ്ദേഹവുമായി അടുപ്പമുള്ളവര്‍ പറയുന്നത്. ബന്ദുവിലെ സ്കൂളിനടുത്തുള്ള ഭൂമിയെ കുറിച്ചുള്ള തര്‍ക്കത്തെ തുടര്‍ന്നായിരുന്നുവത്രെ അദ്ദേഹത്തിന്റെ ജീവന് ഭീഷണിയുണ്ടായത്.

ക്രിസ്ത്യന്‍ പുരോഹിതന്‍ കൊല്ലപ്പെട്ടതിനെ ചൊല്ലി ബീഹാര്‍ നിയമസഭയില്‍ പ്രതിപക്ഷം ശബ്ദായമാനാമായ രംഗങ്ങളുണ്ടാക്കി.

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X