കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

പ്രതിപക്ഷം നിരാഹാരം തുടങ്ങി; സഭ പിരിഞ്ഞു

  • By Staff
Google Oneindia Malayalam News

തിരുവനന്തപുരം: ആറ് പ്രതിപക്ഷ എം.എല്‍.എമാര്‍ നിയമസഭയില്‍ നിരാഹാരം തുടങ്ങുമെന്ന് പ്രഖ്യാപിച്ചിതിനെ തുടര്‍ന്ന് സഭ പിരിയുന്നതായി സ്പീക്കര്‍ അറിയിച്ചു. 18 ദിവസങ്ങള്‍ക്കു ശേഷം ചേര്‍ന്ന സഭ സമ്മേളനത്തിന്റെ നിര്‍ദിഷ്ടകാലാവധി തീരുംമുമ്പാണ് പിരിയുന്നത്.

നേരത്തെ പ്രഖ്യാപിച്ചതു പ്രകാരം ജൂലൈ 26നാണ് സഭ പിരിയേണ്ടിയിരുന്നത്. എന്നാല്‍ സഭാനടപടികള്‍ തുടരാനാവില്ലെന്ന് ബോധ്യപ്പെട്ട സാഹചര്യത്തില്‍ അരമണിക്കൂറിനുള്ളില്‍ ജൂലൈ 26 വരെയുള്ള എല്ലാ നടപടികളും പൂര്‍ത്തിയാക്കി, സഭ പിരിയുകയായിരുന്നു.

നേരത്തെ ശൂന്യവേളയില്‍ പ്ലസ് ടു പ്രശ്നത്തെ കുറിച്ച് അടിയന്തിരപ്രമേയത്തിന് അനുമത്ി നിഷേധിച്ചതില്‍ പ്രതിഷേധിച്ച് പ്രതിപക്ഷം സഭയില്‍ നിന്നിറങ്ങിപോയി. പ്ലസ് ടു ലിസ്റ്റ് റദ്ദാക്കിയ ഹൈക്കോടതി വിധിയെ കുറിച്ചാണ് ഉമ്മന്‍ചാണ്ടി (കോണ്‍ഗ്രസ്-ഐ) അടിയന്തിരപ്രമേയത്തിന് അനുമതി തേടിയത്.

ഇറങ്ങിപോക്കിനു ശേഷം തിരിച്ചെത്തിയ പ്രതിപക്ഷാംഗങ്ങള്‍ സഭയില്‍ ശബ്ദായമാനമായ രംഗങ്ങളുണ്ടാക്കി. ജോണി നെല്ലൂര്‍, ശോഭന ജോര്‍ജ്, മാമന്‍ മത്തായി, ബാബു ദിവാകരന്‍, പി.ജെ.ജോയി, കെ.ബാബു എന്നിവര്‍ സഭയില്‍ നിരാഹാരം തുടങ്ങുമെന്ന് പ്രതിപക്ഷ നേതാവ് എ.കെ.ആന്റണി പ്രഖ്യാപിച്ചു.

തീരുമാനം പുന:പരിശോധിക്കണമെന്ന് സ്പീക്കര്‍ പ്രതിപക്ഷനേതാവിനോട് ആവശ്യപ്പെട്ടു. സഭാനടപടികള്‍ തുടര്‍ന്നുകൊണ്ടുപോവാനായി പ്രതിപക്ഷവുമായി ധാരണയിലെത്താനായി അര മണിക്കൂര്‍ നേരം സഭ നിര്‍ത്തിവെക്കുന്നതായി സ്പീക്കര്‍ പ്രഖ്യാപിച്ചു.

അരമണിക്കൂറിനു ശേഷം സഭ വീണ്ടും ചേര്‍ന്നപ്പോള്‍ പ്രതിപക്ഷവുമായി ധാരണയിലെത്താനുള്ള ശ്രമങ്ങള്‍ പരാജയപ്പെട്ടതായി സ്പീക്കര്‍ പറഞ്ഞു. 1975ല്‍ നിയമസഭയില്‍ അന്നത്തെ പ്രതിപക്ഷം സഭയില്‍ നിരാഹാര സത്യാഗ്രഹം നടത്തിയിട്ടുണ്ടെങ്കിലും കഴിഞ്ഞ 25 വര്‍ഷം അത്തരമൊരു സമരരീത്ി ആരും നടത്തിയിട്ടില്ലെന്ന് സ്പീക്കര്‍ ചൂണ്ടികാട്ടി.

ഇത്തരമൊരു കീഴ്വഴക്കം സ്വീകരിക്കപ്പെടുകയാണെങ്കില്‍ ഭാവിയില്‍ സഭാനടപടികള്‍ തുടര്‍ന്നുകൊണ്ടുപോവുന്നതിന് അത് തടസമാവും. രണ്ട് മാര്‍ഗങ്ങളാണ് തന്റെ മുന്നിലുള്ളത്. ഒന്നുകില്‍ നിരാഹാരം നടത്തുന്ന എം.എല്‍.എമാരെ ബലം പ്രയോഗിച്ച് നീക്കം ചെയ്യുക. അങ്ങനെ ചെയ്യുകയാണെങ്കില്‍ അത് അനാവശ്യമായ സംഘര്‍ഷം സൃഷ്ടിക്കും. ജൂലൈ 26 വരെയുള്ള നടപടികള്‍ തീര്‍ത്ത് സഭ പിരിയുകയാണ് മറ്റൊരു മാര്‍ഗം. സ്പീക്കര്‍ പറഞ്ഞു.

തുടര്‍ന്ന് എല്ലാ നടപടികളും പൂര്‍ത്തിയാക്കിയതിനു ശേഷം സഭ പിരിയുന്നതിനുള്ള പ്രമേയം മുഖ്യമന്ത്രി ഇ.കെ.നായനാര്‍ അവതരിപ്പിച്ചു. പ്രമേയം പാസാക്കിയതിനുശേഷം സ്പീക്കര്‍ സഭാനടപടികള്‍ പെട്ടെന്ന് തീര്‍ത്തു. ധനകാര്യബില്ലടക്കമുള്ള ബില്ലുകള്‍ ചര്‍ച്ച കൂടാതെ പാസാക്കി. തുടര്‍ന്ന് സഭ പിരിയുന്നതായി സ്പീക്കര്‍ പ്രഖ്യാപിച്ചു.

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X