കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

വിമാനാപകടം: വ്യോമയാന ഡയറക്ടറേറ്റ് അന്വേഷണം നടത്തും

  • By Staff
Google Oneindia Malayalam News

കല്‍ക്കത്ത: പട്നക്കടുത്ത് അലയന്‍സ് എയറിന്റെ ബോയിംഗ് വിമാനം തകര്‍ന്ന് 56 പേര്‍ മരിക്കാനിടയായ സംഭവത്തെക്കുറിച്ച് വ്യോമയാന ഡയറക്ടറേറ്റ് അന്വേഷണം നടത്തും. വ്യോമ സുരക്ഷാ കണ്‍ട്രോളര്‍ പി. ഷായുടെ നേതൃത്വത്തിലുള്ള സംഘമാണ് അന്വേഷണം നടത്തുക.

വിമാനത്തിന് 20 വര്‍ഷം പഴക്കമുണ്ടായിരുന്നെങ്കിലും ഡയറക്ടറേറ്റിന്റെ എല്ലാ പരിശോധനകളും കഴിഞ്ഞതിനുശേഷമാണ് വിമാനം പറത്താനനുമതി നല്‍കിയതെന്ന് ഡയറക്ടറേറ്റ് പത്രക്കുറിപ്പ് പറഞ്ഞു.

ലോകത്തൊന്നാകെ കാലാവധി കഴിഞ്ഞ 905 ബോയിംഗ് 737 300/100 വിഭാഗത്തില്‍പ്പെട്ട വിമാനങ്ങളുണ്ട്. ഇതില്‍ 522 എണ്ണം 20 വര്‍ഷത്തിലും പഴക്കമുള്ളവയാണ്. ഇത്തരത്തിലുള്ള വിമാനങ്ങള്‍ സുരക്ഷിതമാണ് എന്നാണ് ഇത് വെളിവാക്കുന്നത്, പത്രക്കുറിപ്പ് വ്യക്തമാക്കി.

കല്‍ക്കത്തയില്‍ നിന്നും ദില്ലിയിലേക്ക് പോവുകയായിരുന്ന സി.ഡി 7412 വിമാനമാണ് അപകടത്തില്‍പ്പെട്ടത്. സംഭവത്തില്‍ 56 പേര്‍ മരിച്ചിരുന്നു. 51 പേര്‍ വിമാനത്തിലുള്ളവരും അഞ്ചു പേര്‍ പുറത്തുള്ളവരാണ് കൊല്ലപ്പെട്ടത്. 54 പേരുടെ മൃതദേഹം തിരിച്ചറിഞ്ഞിട്ടുണ്ട്. തിരിച്ചറിഞ്ഞ മൃതദേഹങ്ങളെല്ലാം തന്നെ ബന്ധുക്കള്‍ക്ക് വിട്ടുകൊടുത്തിട്ടുണ്ട്.

ആദ്യറിപ്പോര്‍ട്ടുകള്‍

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X