കാര്യങ്ങൾ അതിവേഗം അറിയാൻ
For Daily Alerts
തിരുവനന്തപുരം സംഭവം: ഗവ.സെക്രട്ടറി അന്വേഷിക്കും
തിരുവനന്തപുരം: ജൂലൈ 13ന് തിരുവനന്തപുരത്ത് എ.ബി.വി.പി പ്രവര്‍ത്തകര്‍ നടത്തിയ മാര്‍ച്ചിനിടയിലെ അക്രമസംഭവങ്ങളെ കുറിച്ച് കേരള സര്‍ക്കാര്‍ അന്വേഷണത്തിന് ഉത്തരവിട്ടു. ധനകാര്യ സെക്രട്ടറി വി.സെന്തിലാണ് അന്വേഷണം നടത്തുന്നത്.
പ്രകടനക്കാരുടെ ആക്രമണത്തില്‍ കൊല്ലപ്പെട്ട കെ.എസ്.ആര്‍.ടി.സി കണ്ടക്ടര്‍ രാജേഷിന്റെ കുടുംബത്തിന് സര്‍ക്കാര്‍ രണ്ട് ലക്ഷം രൂപയും കെ.എസ്.ആര്‍.ടി.സി ഒരു ലക്ഷം രൂപയും നല്‍കും.
മന്ത്രിസഭാ യോഗത്തിനു ശേഷം മുഖ്യമന്ത്രി ഇ.കെ. നായനാരാണ് ഇക്കാര്യം അറിയിച്ചത്.
എ.ബി.വി.പി മാര്‍ച്ചിനിടയില്‍ അക്രമസംഭവങ്ങളില്‍ 31 പോലീസുകാരടക്കം 45 പേര്‍ക്ക് പരിക്കേറ്റിരുന്നു. 400 വാഹനങ്ങളും 100 കടകളും അക്രമികള്‍ തകര്‍ത്തു.
Comments
Story first published: Wednesday, July 19, 2000, 5:30 [IST]