കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

പ്രതി ലോറിക്കു മുന്നില്‍ ചാടി മരിച്ചു

  • By Staff
Google Oneindia Malayalam News

കൊച്ചി: കോടതിയില്‍ ഹാജരാക്കാന്‍ പൊലീസ് അകമ്പടിയോടെ കൊണ്ടുപോകുകയായിരുന്ന പ്രതി ലോറിക്കു മുന്നില്‍ ചാടി മരിച്ചു. ഏലൂര്‍ എസ്.ബി.ടിക്കു സമീപം റോഡില്‍ ആഗസ്ത് ഒമ്പത് ബുധനാഴ്ച രാവിലെ പതിനൊന്നരയ്ക്കാണ് സംഭവം. പാതാളം കുരിശുങ്കല്‍ വീട്ടില്‍ പോള്‍ (42) ആണ് പൊലീസിനെ വെട്ടിച്ച് ആത്മഹത്യ ചെയ്തത്.

ഭാര്യ മോളി, മകന്‍ ഷോണ്‍ എന്നിവരെ വെട്ടിക്കൊലപ്പെടുത്താന്‍ ശ്രമിച്ച കേസില്‍ പ്രതിയാണ് പോള്‍.ആഗസ്ത് എട്ട് ചൊവാഴ്ചയാണ് ഏലൂര്‍ പൊലീസ് പോളിനെ അറസ്റ് ചെയ്തത്. പറവൂര്‍ കോടതിയില്‍ ഹാജരാക്കാന്‍ ബസ് സ്റോപ്പിലേക്ക് കോണ്‍സ്റബിള്‍മാരായ പ്രകാശ്, ജോയി എന്നീ പൊലീസുകാര്‍ പോളിനെ നടത്തിക്കൊണ്ടുപോകവേയാണ് എതിരെ വന്ന ലോറിക്ക് മുന്നിലേക്ക് എടുത്തുചാടിയത്.

ഫാക്ടില്‍ ആസിഡ് ഇറക്കിയശേഷം തിരിച്ചുവരികയായിരുന്ന ടാങ്കര്‍ ലോറിയുടെ മുന്നിലേക്കാണ് അപ്രതീക്ഷിതമായി പ്രതി ചാടിയത്. ടാങ്കറിന്റെ മുന്‍വശത്തെയും പിന്നിലെയും ടയറുകള്‍ പോളിന്റെ തലയിലൂടെ കയറിയിറങ്ങി. തലച്ചോര്‍ റോഡില്‍ ചിതറി തല്‍ക്ഷണം മരിച്ചു.

ഗള്‍ഫില്‍ ജോലിയിലായിരുന്ന പോള്‍ നാട്ടില്‍ വന്നിട്ട് എട്ടുമാസമായി .ഇയാള്‍ക്ക് മാനസിക അസ്വാസ്ഥ്യം ഉണ്ടായിരുന്നതായി സൂചനയുണ്ട്. ഷോണ്‍,സൗമ്യ എന്നിവര്‍ മക്കളാണ്. പോള്‍ വെട്ടിപ്പരിക്കേല്പച്ചതിനെ തുടര്‍ന്ന് ഷോണും അമ്മ മോളിയും എറണാകുളം മെഡിക്കല്‍ സെന്റര്‍ ആശുപത്രിയില്‍ ചികിത്സയില്‍ കഴിയുകയാണ് .

മൃതദേഹം ഇന്‍ക്വസ്റ് തയ്യാറാക്കിയ ശേഷം എറണാകുളം ജനറല്‍ ആശുപത്രിയിലെ മോര്‍ച്ചറിയിലേക്ക് മാറ്റി.

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X