കാര്യങ്ങൾ അതിവേഗം അറിയാൻ
For Daily Alerts
സ്ഫോടനത്തിനു പിന്നില്‍ ഹിസ്ബുളും ബാദറും
ഇസ്ലാമബാദ്: ആഗസ്ത് 21 തിങ്കളാഴ്ച കശ്മീരീല്‍ ഇന്ത്യന്‍ മിലിട്ടറി പട്രോള്‍ സംഘത്തിനു നേരെ നടത്തിയ കുഴിബോംബ് ആക്രമണത്തിനു പിന്നില്‍ രണ്ട് കശ്മീരി തീവ്രവാദസംഘടനകള്‍ . ഹിസ്ബുള്‍ മുജാഹിദ്ദീനും അല്‍- ബാദര്‍ മുജാഹിദ്ദീനുമാണ് സ്ഫോടനത്തിന്റെ ഉത്തരവാദിത്വം ഏറ്റെടുത്തിരിക്കുന്നത്.
സ്ഫോടനത്തില്‍ രണ്ട് ഉയര്‍ന്ന ഉദ്യോഗസ്ഥരുള്‍പ്പെടെ മൂന്ന് സൈനികര്‍ കൊല്ലപ്പെട്ടിരുന്നു.
ബാരാമുള്ള പട്ടണത്തില്‍ സൈനിക ജീപ്പിനു നേരേ റിമോള്‍ട്ട് കണ്‍ട്രോള്‍ സ്ഫോടനം നടത്തിയതിന്റെ ഉത്തരവാദിതവും ഈ രണ്ടു സംഘടനകളും ഏറ്റെടുത്തിട്ടുണ്ട്. മൂന്ന് സൈനികര്‍ ഉള്‍പ്പെടെ 18 പേര്‍ക്ക ് ഈ സ്ഫോടനത്തില്‍ പരിക്കേറ്റിരുന്നു.
കശ്മീരിനെ മോചിപ്പിക്കാന്‍ തങ്ങള്‍ നത്തുന്ന യുദ്ധത്തിലെ ഒരു പ്രധാനവിജയമായാണ് സ്ഫോടനങ്ങളെ ഹിസ്ബുള്‍ വിശേഷിപ്പിച്ചിരിക്കുന്നത്.
Comments
Story first published: Wednesday, August 23, 2000, 3:35 [IST]