കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ഓണത്തിന് നേതാക്കള്‍ പോലീസ് കാവലില്‍

  • By Staff
Google Oneindia Malayalam News

കണ്ണൂര്‍: കണ്ണൂര്‍ ജില്ലയിലെ രാഷ്ട്രീയ നേതാക്കള്‍ ഓണമാഘോഷിക്കുന്നത് ശക്തമായ പോലീസ് കാവലില്‍. തിരുവോണത്തിനോ അതിനു തൊട്ടടുത്ത ദിവസങ്ങളിലോ ജില്ലയിലെ പ്രമുഖ ബി.ജെ.പി, ആര്‍.എസ്. എസ് നേതാക്കള്‍ ആക്രമിക്കപ്പെട്ടേക്കാമെന്ന രഹസ്യാന്വേഷണ വിഭാഗത്തിന്റെ മുന്നറിയിപ്പിനെ തുടര്‍ന്നാണ് ഈ പ്രസ്ഥാനങ്ങളിലെ പ്രമുഖ നേതാക്കള്‍ക്കെല്ലാം പോലീസ് കാവല്‍ ഏര്‍പ്പെടുത്തിയിരിക്കുന്നത്.

എട്ടോളം പ്രമുഖ നേതാക്കള്‍ ശക്തമായ സായുധ പോലീസ് കാവലിലാണ്. കഴിഞ്ഞ വര്‍ഷം തിരുവോണ ദിവസം സി.പി.എം നേതാവും ദേശാഭിമാനി മാനേജരുമായ പി.ജയരാജനെ ആര്‍.എസ്.എസ്സുകാര്‍ എന്നു പറയപ്പെടുന്നവര്‍ ഗുരുതരമായി വെട്ടി പരിക്കേല്‍പിച്ചിരുന്നു. അന്ന് ജയരാജന്‍ കഷ്ടിച്ചു രക്ഷപ്പെടുകയായിരുന്നു.

അതിന്റെ ഒന്നാം വാര്‍ഷികമായ ഇത്തവണത്തെ തിരുവോണത്തിന്റെ പ്രാധാന്യം കണക്കിലെടുത്ത് സി.പി.എം, ബി.ജെ.പി കേന്ദ്രങ്ങള്‍ സ്വയരക്ഷയ്ക്കുള്ള മുന്‍കരുതലുകള്‍ എടുത്തിട്ടുണ്ടെന്നാണ് രഹസ്യാന്വേഷണ വിഭാഗത്തിനു കിട്ടിയിരിക്കുന്ന വിവരം. ഇതനുസരിച്ച് ഹിറ്റ്ലിസ്റ്റിലുള്ള നേതാക്കള്‍ക്കെല്ലാം പോലീസ് കാവല്‍ ഏര്‍പ്പെടുത്തുകയായിരുന്നു.

സി.പി.എം. നേതാക്കളായ പി.ജയരാജന്‍, ഇ.പി.ജയരാജന്‍, കോടിയേരി ബാലകൃഷ്ണന്‍ എന്നിവരും ബി.ജെ.പി നേതാക്കളായ ഒ.കെ.വാസുമാസ്റ്റര്‍, പി.പി.കരുണാകരന്‍ തുടങ്ങിയവരും ഹിറ്റ്ലിസ്റ്റില്‍ ഉള്‍പ്പെട്ട മുതിര്‍ന്ന നേതാക്കളാണ്. പോലീസ് കാവല്‍ കൂടാതെ സംഘടനാപരമായും നേതാക്കള്‍ക്ക് കാവല്‍ ഏര്‍പ്പെടുത്തിയിട്ടുണ്ട്.

ഇരു ഭാഗത്തുമുള്ള പ്രാദേശിക നേതാക്കള്‍ക്ക് പ്രവര്‍ത്തകര്‍ തന്നെ കാവല്‍ ഏര്‍പ്പെടുത്തിയിട്ടുണ്ട്. നേതാക്കളുടെ വീടുകളില്‍ തോക്കുധാരികളായ പോലീസുകാര്‍ ഡ്യൂട്ടിയിലുണ്ട്. ചില പ്രത്യേക കോണ്‍ഗ്രസ് നേതാക്കളും പോലീസിന്റെ നിരീക്ഷണത്തിലാണ്.

സംഘര്‍ഷ ബാധിത പ്രദേശങ്ങളായി കണക്കു കൂട്ടിയിട്ടുള്ള പാനൂര്‍, ചൊക്ലി, ധര്‍മ്മടം, തലശ്ശേരി, കൂത്തുപറമ്പ്, കൊളവല്ലൂര്‍ പോലീസ് സ്റ്റേഷന്‍ പരിധികള്‍ പോലീസിന്റെ പ്രത്യേക നിരീക്ഷണത്തിലാണ്. ജില്ലാ ആസ്ഥാനത്ത് രണ്ട് യൂണിറ്റ് ദ്രുതകര്‍മ്മ സേന ഏതു പ്രതിസന്ധിഘട്ടത്തേയും തരണം സജ്ജമായി നില്‍ക്കുന്നുണ്ട്.

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X