കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ബാബറി മസ്ജിദ് തകര്‍ത്തവര്‍ ജനാധിപത്യം പറയണ്ട: ബസു

  • By Staff
Google Oneindia Malayalam News

കല്‍ക്കട്ട: ബാബ്റി മസ്ജിദ് തകര്‍ത്ത് രാജ്യത്ത് വര്‍ഗീയകലാപങ്ങളുണ്ടാക്കിയവര്‍ ജനാധിപത്യത്തിന്റെ പ്രവര്‍ത്തനത്തെക്കുറിച്ച് തന്റെ സര്‍ക്കാരിനെ ഉപദേശിക്കേണ്ടതില്ലെന്ന് പശ്ചിമബംഗാള്‍ മുഖ്യമന്ത്രി ജ്യോതിബസു.

സപ്തംബര്‍ 25 തിങ്കളാഴ്ച ഒരു പ്രസ്താവനയിലാണ് ബസു ബി.ജെ.പിക്കെതിരെ ആഞ്ഞടിച്ചത്. ബാബ്റി മസ്ജിദ് തകര്‍ത്തവര്‍ തന്നയാണ് ഇപ്പോള്‍ രാജ്യത്ത് ക്രൈസ്തവര്‍ക്കെതിരെയും കീഴ്ജാതിക്കാര്‍ക്കെതിരെയും അക്രമം നടത്തുന്നത്. ബസു പറഞ്ഞു.

1977 മുതല്‍ തുടര്‍ച്ചയായി ഇടതുപക്ഷം ബംഗാളില്‍ അധികാരത്തില്‍ വന്നത് ജനങ്ങളുടെ ദൃഢമായ പിന്തണയിലൂടെയാണ്. ഇടതുപക്ഷത്തിന്റെ ഈ അപൂര്‍വനേട്ടത്തെ തകര്‍ക്കാന്‍ പിന്തിരിപ്പന്‍ ശക്തികള്‍ ഒന്നിച്ചുചേര്‍ന്ന് ജനാധിപത്യവിരുദ്ധമായ മാര്‍ഗങ്ങള്‍ സ്വീകരിക്കുകയാണ്. രാഷ്ട്രീയത്തില്‍ ധാര്‍മികതക്ക് സ്ഥാനം നല്‍കാത്തവര്‍ക്ക് ധാര്‍മികതയെ കുറിച്ച് പറയാന്‍ അവകാശമില്ല-ബസു പറഞ്ഞു.

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X