വൈദ്യശാസ്ത്രത്തിനുള്ള നോബല്‍ സമ്മാനം മൂന്നു പേര്‍ക്ക്
സ്റോക്ക്ഹോം: വൈദ്യശാസ്ത്രത്തിനുള്ള ഈ വര്‍ഷത്തെ നോബല്‍ സമ്മാനം ഒരു സ്വീഡിഷ് ശാസ്ത്രജ്ഞനും രണ്ട് അമേരിക്കന്‍ ശാസ്ത്രജ്ഞരും പങ്കിട്ടു.
സ്വീഡന്‍കാരനായ പ്രൊഫ.ആര്‍വിഡ് കാള്‍സണ്‍, അമേരിക്കക്കാരായ പ്രൊഫ.പോള്‍ ഗ്രീന്‍ഗാര്‍ഡ്, പ്രൊഫ.എറിക്ക് കാന്‍ഡല്‍ എന്നിവര്‍ക്കാണ് ആരോഗ്യ രംഗത്തെ സംഭാവനകള്‍ക്ക് നോബല്‍ സമ്മാനം ലഭിച്ചത്. കരോളിന്‍സ്ക അസംബ്ലിയില്‍ ഓക്ടോബര്‍ ഒമ്പത് തിങ്കളാഴ്ച നടന്ന നോബല്‍ അസംബ്ലിയിലാണ് ഇതു സംബന്ധിച്ച പ്രഖ്യാപനമുണ്ടായത്.
നാഡീവ്യൂഹത്തിലൂടെ സന്ദേശംകൈമാറുന്നതെങ്ങനെയാണെന്നും ഇവയില്‍ തടസ്സം വരുന്നത് കൊണ്ടുണ്ടാകുന്ന ശാരീരികവും മാനസികവുമായ അസ്വസ്ഥതകളെന്തൊക്കെയാണെന്നുമുള്ള പഠനമാണ് ഇവരെ സമ്മാനത്തിനര്‍ഹരാക്കിയത്. ഇവരുടെ പഠനഫലം തലച്ചോറിന്റെ പ്രവര്‍ത്തനം വ്യക്തമായി മനസ്സിലാക്കാന്‍ സഹായിച്ചുവെന്നു മാത്രമല്ല ഇത്തരം രോഗങ്ങളുടെ ചികിത്സയ്ക്ക് പുതിയ മരുന്നുകള്‍ രൂപപ്പെടുത്താനും സഹായിച്ചു.
സ്വീഡനിലെ ഗോത്ത്ബര്‍ഗ് സര്‍വകലാശാലയില്‍ നിന്ന് ഹോണററി പദവിയുമായി വിരമിച്ച പ്രൊഫ.കാള്‍സണ് മനുഷ്യന്റെ തലച്ചോറില്‍ ഡോപമിന്‍ ഒരു ട്രാന്‍സ്മിറ്ററായി പ്രവര്‍ത്തിക്കുന്നുവെന്ന കണ്ടുപിടുത്തത്തിനാണ് സമ്മാനം ലഭിച്ചത്. പാര്‍ക്കിന്‍സണ്‍സ് രോഗം ഡോപമിന്റെ അഭാവം മൂലമാണുണ്ടാവുന്നതെന്ന തിരിച്ചറിവിന് ഇത് സഹായകമായി.
ന്യൂയോര്‍ക്കിലെ റോക്ക്ഫെല്ലര്‍ സര്‍വകലാശാലയിലെ ന്യൂറോസയന്‍സ് ലാബിന്റെ മേധാവിയാണ് പ്രൊഫ. ഗ്രീന്‍ഗാര്‍ഡ്. ഡോപമിനും മറ്റു ട്രാന്‍സ്മിറ്ററുകളും നാഡികളിലൂടെ സന്ദേശം കൈമാറുന്ന രീതി കണ്ടെത്തിയതിനാണ് അദ്ദേഹത്തിന് നോബല്‍ പുരസ്കാരം ലഭിച്ചത്.
കൊളംബിയ സര്‍വകലാശാലയിലെ ഹൊവാര്‍ഡ് ഹ്യൂസ് മെഡിക്കല്‍ ഇന്‍സ്റിറ്റ്യൂട്ടില്‍ സീനിയര്‍ ഇന്‍വെസ്റിഗേറ്ററാണ് പ്രൊഫ.കാന്‍ഡല്‍. നാഡികളുടെ സംഗമസ്ഥാനമായ സിനാപ്സസിന്റെ ശേഷി എങ്ങനെ വര്‍ധിപ്പിക്കാമെന്ന കണ്ടെത്തലാണ് ഇദ്ദേഹത്തെ നോബല്‍ പുരസ്കാരത്തിനര്‍ഹനാക്കിയത്.