കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

സൗദി വിമാനം മോചിപ്പിച്ചു

  • By Staff
Google Oneindia Malayalam News

ബാഗ്ദാദ്: റാഞ്ചിയ സൗദി എയര്‍ലൈന്‍സ് ബോയിങ് 777-200 വിമാനം ഇറാക്ക് തലസ്ഥാനമായ ബാഗ്ദാദില്‍് ഒക്ടോബര്‍ 15 ഞായറാഴ്ച പുലര്‍ച്ചെ രണ്ടു മണിക്ക് മോചിപ്പിച്ചു.

ബാഗ്ദാദിലെ സദ്ദാം വിമാനത്താവളത്തിലിറങ്ങിയ വിമാനം ബോംബുവെച്ചു തകര്‍ക്കുമെന്ന് റാഞ്ചികള്‍ ഭീഷണിപ്പെടുത്തിയിരുന്നു. ഇറാക്കി ഉദ്യോഗസ്ഥര്‍ റാഞ്ചികളുമായി നടത്തിയ അനുരഞ്ജന ചര്‍ച്ചയിലാണ് വിമാനത്തിന്റെ മോചനം സാധ്യമായത്.

വിമാനത്തിലുണ്ടായിരുന്ന 90 യാത്രക്കാരും സുരക്ഷിതരാണ്. യാത്രക്കാരില്‍ 40 പേര്‍ ബ്രിട്ടിഷുകാരും 15 പേര്‍ സൗദി അറേബ്യന്‍ സ്വദേശികളുമാണ്. സൗദി രാജകുടുംബത്തിലെ ഒരംഗവും വിമാനത്തില്‍ യാത്രചെയ്യുന്നുണ്ടായിരുന്നു.

രണ്ടു വിമാന റാഞ്ചികളെയും ഇറാക്ക് പൊലീസ് അറസ്റു ചെയ്തു. റാഞ്ചികള്‍ രണ്ടു പേരും ഇരുപതിനു മേല്‍ മുപ്പതിനകം പ്രായം വരുന്നവരാണ്. ഇവരെ അജ്ഞാത കേന്ദ്രത്തിലേക്കു കൊണ്ടുപോയി.

തങ്ങള്‍ വെറും സാധാരണക്കാരാണെന്നും സൗദിയിലെ ജനങ്ങള്‍ക്ക് വിദ്യാഭ്യാസം, ആരോഗ്യം, മറ്റു പ്രാഥമിക സൗകര്യങ്ങള്‍ എന്നിവ ഏര്‍പ്പെടുത്തണമെന്നു മാത്രമാണ് തങ്ങളുടെ ആവശ്യമെന്നും റാഞ്ചികളിലൊരാള്‍ സദ്ദാം വിമാനത്താവളത്തില്‍ വാര്‍ത്താലേഖകരോടു പറഞ്ഞു.

യാത്രക്കാരെല്ലാവരും സുരക്ഷിതരാണെണെന്നും അവരെയും 18 വിമാനജോലിക്കാരെയും ബാഗ്ദാദിലെ റഷീദ് ഹോട്ടലില്‍ താമസിപ്പിച്ചിരിക്കുകയാണെന്നും സൗദി എയര്‍ലൈന്‍സ് വക്താവ് അറിയിച്ചു. വിമാനത്തിലുണ്ടായിരുന്ന എല്ലാവരെയും ഞായറാഴ്ച റിയാദിലേക്കു കൊണ്ടുപോകുമെന്നും അവിടെ നിന്ന് പ്രത്യേക വിമാനത്തില്‍ ലണ്ടനിലെത്തിക്കുമെന്നും വക്താവ് അറിയിച്ചു.

ജിദ്ദയില്‍ നിന്ന് ലണ്ടനിലേക്കു പോവുകയായിരുന്ന വിമാനമാണ് റാഞ്ചപ്പെട്ടത്. ഈജിപ്ഷ്യന്‍ വ്യോമാതിര്‍ത്തിയിലൂടെ സഞ്ചരിക്കുമ്പോള്‍ ഒക്ടോബര്‍ 14 ശനിയാഴ്ച ഇന്ത്യന്‍ സമയം വൈകുന്നേരം 6:25നാണ് വിമാനം റാഞ്ചിയതായി കണ്‍ട്രോള്‍ ടവറില്‍ വിവരം ലഭിച്ചത്.

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X