കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ഇടുക്കി മെഡിക്കല്‍ കോളേജിനുവേണ്ടി ഉപവാസം തുടങ്ങി

  • By Staff
Google Oneindia Malayalam News

ചെറുതോണി(ഇടുക്കി): ഇടുക്കിയില്‍ മെഡിക്കല്‍ കോളേജ് സ്ഥാപിക്കാന്‍ സംസ്ഥാന സര്‍ക്കാര്‍ നൊ ഒബ്ജക്ഷന്‍ സര്‍ട്ടിഫിക്കറ്റ് നല്‍കണെന്നാവശ്യപ്പെട്ട് ഇടുക്കി എം എല്‍ എ പി.പി.സുലൈമാന്‍ റാവുത്തര്‍ ഉപവാസസമരം തുടങ്ങി. രണ്ടു ദിവസത്തെ ഉപവാസസമരം ഇടുക്കിയിലെ ചെറുതോണിയില്‍ ഒക്ടോബര്‍ 27 വെള്ളിയാഴ്ച രാവിലെ തുടങ്ങി. ഫാ. ജോസഫ് വടക്കന്‍ സമരം ഉദ്ഘാടനം ചെയ്തു.

ഇടുക്കിയില്‍ മെഡിക്കല്‍ കോളേജ് സ്ഥാപിക്കാനുള്ള നീക്കത്തിന് സംസ്ഥാന സര്‍ക്കാര്‍ അനാവശ്യമായി ഇടങ്കോലിടുകയാണെന്ന് സുലൈമാന്‍ റാവുത്തര്‍ ആരോപിച്ചു. മെഡിക്കല്‍ കൗണ്‍സില്‍ ഓഫ് ഇന്ത്യയില്‍ നിന്ന് മെഡിക്കല്‍കോളേജിന് അംഗീകാരം ലഭിക്കാന്‍ സംസ്ഥാനസര്‍ക്കാര്‍ നോ ഒബ്ജക്ഷന്‍ സര്‍ട്ടിഫിക്കറ്റ് നല്‍കേണ്ടതുണ്ട്.

എന്നാല്‍ ഇടുക്കിയില്‍ മെഡിക്കല്‍ കോളേജ് സ്ഥാപിക്കാന്‍ സംസ്ഥാന സര്‍ക്കാര്‍ അംഗീകാരം നല്‍കില്ലെന്ന് ആരോഗ്യമന്ത്രി വി സി കബീര്‍ കഴിഞ്ഞ ദിവസം വ്യക്തമാക്കിയിരുന്നു.

ഇടുക്കി ജില്ലാ പഞ്ചായത്തിന്റെ നേതൃത്വത്തില്‍ സുലൈമാന്‍ റാവുത്തരും മറ്റും മുന്‍കൈയ്യെടുത്ത് രൂപം നല്‍കിയ ഒരു സൊസൈറ്റി ഇടുക്കിയില്‍ മെഡിക്കല്‍ കോളേജ് സ്ഥാപിക്കാന്‍ ശ്രമിച്ചു വരികയായിരുന്നു. അതിനിടയിലാണ് മെഡിക്കല്‍ കോളേജിന് അംഗീകാരം നല്‍കില്ലെന്ന് ആരോഗ്യമന്ത്രി പ്രസ്താവിച്ചത്.

മെഡിക്കല്‍ കോളേജ് പദ്ധതിയെ അട്ടിമറിക്കാന്‍ മന്ത്രി കബീര്‍ ഗൂഡാലോചന നടത്തിയെന്ന് സുലൈമാന്‍ റാവുത്തര്‍ ആരോപിച്ചു.

മെഡിക്കല്‍ കോളേജ് കാര്യത്തില്‍ തീരുമാനമെടുക്കാന്‍ ഒക്ടോബര്‍ 27 , 28 തീയതികളില്‍ ഇടതുമുന്നണി യോഗം നടക്കാനിരിക്കേ മെഡിക്കല്‍ കോളേജിന് അംഗീകാരം നല്‍കില്ലെന്ന് മന്ത്രി പ്രസ്താവിച്ചത് ഇതിനെതിരേ ഉന്നതതലങ്ങളില്‍ നടന്ന ഗൂഡാലോചനയുടെ തെളിവാണ്. ഇടതുമുന്നണിയുടെ തീരുമാനത്തെ മുന്‍കൂട്ടി സ്വാധീനിക്കാനാണ് മന്ത്രി നിഷേധാത്മകമായ പ്രസ്താനവനയിറക്കിയതെന്ന് എം എല്‍എ ആരോപിച്ചു.

ഇടതുമുന്നണി സംസ്ഥാന സമിതിയുടെ മനസുണര്‍ത്താനാണ് താന്‍ ഉപവാസം നടത്തുന്നതെന്നും മുന്നണി ഇക്കാര്യത്തില്‍ അനുകൂല തീരുമാനമെടുത്തില്ലെങ്കില്‍ താന്‍ ശക്തമായ പ്രക്ഷോഭം തുടങ്ങുമെന്നും റാവുത്തര്‍ മുന്നറിയിപ്പു നല്‍കി.

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X