കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ബി ജെ പി പിന്തുണ: മാണി ഗ്രൂപ്പിന് പ്രസിഡന്റ് സ്ഥാനം

  • By Staff
Google Oneindia Malayalam News

പത്തനംതിട്ട: കേരള കോണ്‍ഗ്രസ് മാണി ഗ്രൂപ്പും ബി ജെ പി യുമായുള്ള ബാന്ധവത്തിന് പുതിയ ഉദാഹരണം. ഇരു പാര്‍ട്ടികളും തമ്മിലുള്ള ബന്ധം അരക്കിട്ടുറപ്പിച്ചിരിക്കുന്ന പത്തനംതിട്ട ജില്ലയില്‍ തന്നെയാണ് ഇതും.

പത്തനംതിട്ടയിലെ നാരങ്ങാനം ഗ്രാമപഞ്ചായത്തില്‍ ബി ജെ പി പിന്തുണയോടെ മാണി ഗ്രൂപ്പ് അംഗം പ്രസിഡന്റായി. നേരത്തേ ബി ജെ പി സഹായത്തോടെ സി പി എം പ്രസിഡന്റ് പദത്തിലേറുകയും പിന്നീട് രാജി വയ്ക്കുകയും ചെയ്ത ഗ്രാമപഞ്ചായത്താണ് നാരങ്ങാനം.

നവംബര്‍ എട്ട് ബുധനാഴ്ച നടന്ന തിരഞ്ഞെടുപ്പില്‍ മാണി ഗ്രൂപ്പ് അംഗം ലിസി ശാമുവേല്‍ പ്രസിഡന്റായി. വൈസ് പ്രസിഡന്റ് സ്ഥാനത്തേയ്ക്ക് ബി ജെ പി പിന്തുണച്ചത് ഇടതുമുന്നണിയിലെ കേരള കോണ്‍ഗ്രസ് ജോസഫ് ഗ്രൂപ്പിലെ സരസമ്മ ടീച്ചറെയായിരുന്നു. എന്നാല്‍ ബി ജെ പി പിന്തുണയോടെ വിജയിച്ചതിനാല്‍ അവര്‍ സ്ഥാനമേല്‍ക്കാല്‍ വിസമ്മതിച്ചു.

പത്തനംതിട്ട ജില്ലയില്‍ ബി ജെ പി യുടെ സഹായത്തോടെ മാണി ഗ്രൂപ്പിനു ലഭിക്കുന്ന നാലാമത്തെ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് സ്ഥാനമാണ് നാരങ്ങാനത്തേത്.

തിരഞ്ഞെടുപ്പിനു ശേഷം കോഴഞ്ചേരി , പെരിങ്ങര, കോട്ടാങ്ങല്‍ ഗ്രാമപഞ്ചായത്തുകളിലാണ് യു ഡി എഫിന് ഭൂരിപക്ഷമില്ലാതിരുന്നിട്ടും മാണി ഗ്രൂപ്പ് ബി ജെ പി സഹായത്തോടെ പഞ്ചായത്ത് ഭരണം നടത്തുന്നത്. തിരുവല്ല നഗരസഭയില്‍ ചെയര്‍മാന്‍ സഥാനവും ബി ജെ പി സഹായത്തോടെ മാണി ഗ്രൂപ്പിനാണ്.

നാരങ്ങാനം പഞ്ചായത്തില്‍ പത്തംഗങ്ങളാണുള്ളത്. യു ഡി എഫിനും എല്‍ ഡി എഫിനും നാല് വീതവും ബി ജെ പിക്ക് രണ്ടും. യു ഡി എഫില്‍ മാണി ഗ്രൂപ്പിന് ഒരംഗമാണുള്ളത്.

ബുധനാഴ്ച തിരഞ്ഞെടുപ്പ് നടന്നപ്പോള്‍ ലിസി ശാമുവേലിന് ആറ് വോട്ടും എതിര്‍ത്ത സി പി എമ്മിലെ റോസമ്മ രാജന് നാലു വോട്ടും ലഭിച്ചു. വൈസ് പ്രസിഡന്റ് സ്ഥാനത്തേയ്ക്ക് ബി ജെ പി പിന്തുണച്ചത് ഇടതുമുന്നണിയിലെ കേരള കോണ്‍ഗ്രസ് ജോസഫ് ഗ്രൂപ്പ് സ്ഥാനാര്‍ത്ഥി സരസമ്മ ടീച്ചറെയായിരുന്നു. സരസമ്മ ടീച്ചര്‍ക്ക് ആറ് വോട്ട് ലഭിച്ചു.

കഴിഞ്ഞ തവണ ഇടതുമുന്നണി സ്ഥാനാര്‍ത്ഥികള്‍ക്കായിരുന്നു ബി ജെ പി പിന്തുണ. എന്നാല്‍ പിന്നീട് സി പി എമ്മിന്റെയും ജോസഫ് ഗ്രൂപ്പിന്റെയും തീരുമാനപ്രകാരം ഇവര്‍ രാജി വയ്ക്കുകയായിരുന്നു.

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X