Get Updates
Get notified of breaking news, exclusive insights, and must-see stories!

രാജന്‍പിള്ളയുടെ മരണം ജയില്‍ ഉദ്യോഗസ്ഥരുടെ വീഴ്ച മൂലം

ദില്ലി: മലയാളി വ്യവസായ പ്രമുഖന്‍ രാജന്‍പിള്ള ദില്ലിയിലെ തിഹാര്‍ ജയിലില്‍ വച്ച് മരിക്കാനിടയായത് മൂന്ന് ജയില്‍ ഉദ്യോഗസ്ഥരുടെ വീഴ്ച മൂലമാണെന്ന് വ്യക്തമായി.

സംഭവത്തെക്കുറിച്ചന്വേഷിച്ച ദില്ലി ക്രൈംബ്രാഞ്ച് വെളിപ്പെടുത്തിയതാണിക്കാര്യം. 2001 ജനുവരിയില്‍ ഈ ഉദ്യോഗസ്ഥര്‍ക്കെതിരെ വിശദമായ കുറ്റ പത്രം സമര്‍പ്പിക്കുമെന്നും അന്വേഷണ ഏജന്‍സി അറിയിച്ചു.

1995 ജൂലായില്‍ തിഹാര്‍ ജയിലില്‍വച്ച് രാജന്‍പിള്ള ദുരൂഹ സാഹചര്യത്തില്‍ മരിക്കുകയായിരുന്നു.

രാജന്‍പിള്ളയുടെ മരണവുമായി ബന്ധപ്പെട്ട് അദ്ദേഹത്തിന്റെ ഭാര്യ നീനാപിള്ള സമര്‍പ്പിച്ചിരുന്ന രണ്ട് പരാതികളിന്മേല്‍ ദില്ലി ക്രൈംബ്രാഞ്ച് അന്വേഷണം നടത്തുകയായിരുന്നു.

നീനപിള്ള രണ്ട് പരാതികളാണ് നല്‍കിയിരുന്നത്. വിവാദ താന്ത്രികന്‍ ചന്ദ്രസ്വാമി , ബോംബൈ ഡൈയിംഗ് വ്യവസായ ശൃംഖലയുടെ ഉടമ നുസ്ലി വാഡിയ , ബാങ്കോക്ക് കേന്ദ്രമാക്കി പ്രവര്‍ത്തിക്കുന്ന ഇന്ത്യന്‍ വ്യവസായി രാകേശ് സക്സേന , സിംഗപ്പൂര്‍ വ്യവസായ പ്രമുഖന്‍ ഫ്രഡറിക് റോസ് ജോണ്‍സണ്‍ എന്നിവര്‍ക്കെതിരേയാണ് ആദ്യ പരാതി . രാജന്‍പിള്ളയെ കൊലപ്പെടുത്താന്‍ ഇവര്‍ ഗൂഢാലോചന നടത്തിയെന്നാണ് ഇതിലെ ആരോപണം.

രണ്ടാമത്തെ പരാതി തിഹാര്‍ ജയില്‍ അധികൃതര്‍ക്കെതിരേയാണ്. രാജന്‍പിള്ളയെ കൊലപ്പെടുത്തുന്നതിനുള്ള ഗൂഢാലോചനയില്‍ ജയില്‍ അധികൃതരും പങ്കാളികളാണെന്നാണ് ഇതിലെ ആരോപണം.

1998 നവംബറില്‍ ദില്ലി ചീഫ് ജുഡീഷ്യല്‍ മജിസ്ട്രേറ്റിന്റെ ഉത്തരവ് പ്രകാരം ചന്ദ്രസ്വാമി,നുസ്ലി വാഡിയ , രാകേശ് സക്സേന , ജോണ്‍സണ്‍ എന്നിവര്‍ക്കെതിരേ ക്രൈംബ്രാഞ്ച് പ്രാഥമികാന്വേഷണ റിപ്പോര്‍ട്ട് സമര്‍പ്പിച്ചിരുന്നു. പ്രാഥമികാന്വേഷണ റിപ്പോര്‍ട്ട് പ്രകാരം ഇവര്‍ക്കെല്ലാം എതിരേ ഇന്ത്യന്‍ ശിക്ഷാമനിയമം 304 (കൊലപാതകത്തോളമെത്താത്ത എന്നാല്‍ കുറ്റകരമായ നരഹത്യ), 384( പീഢനം) , 387 (വധഭീഷണി) 420 (വഞ്ചന ) എന്നീ വകുപ്പുകള്‍ പ്രകാരം കുറ്റം ചുമത്തിയിട്ടുണ്ട്.

ഇതേത്തുടര്‍ന്ന് 1999 ജനുവരിയില്‍ രാജന്‍ പിള്ളയുടെ കസ്റ്റഡി മരണത്തിലേയ്ക്കു നയിച്ച സാഹചര്യങ്ങളെക്കുറിച്ചും ഇതിന്റെ പിന്നിലെ ഗൂഡാലോചനയെക്കുറിച്ചും വിശദമായ അന്വേഷണം നടത്തി റിപ്പോര്‍ട്ട് സമര്‍പ്പിക്കാന്‍ കോടതി ഉത്തരവു നല്‍കുകയതിനെത്തുടര്‍ന്ന് ക്രൈംബ്രാഞ്ച് അന്വേഷണവുമായി മുന്നോട്ടു പോകുകയായിരുന്നു.

More From
Prev
Next
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+