കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

വിദ്യാര്‍ത്ഥിയുടെ പുറത്ത് കത്തികൊണ്ട് എസ്എഫ്ഐ എന്നെഴുതി

  • By Staff
Google Oneindia Malayalam News

തിരുവനന്തപുരം: എസ്എഫഐ പ്രവര്‍ത്തകര്‍ വളഞ്ഞു നിര്‍ത്തി മുതുകത്ത് കത്തി കൊണ്ട് എസ്എഫ്ഐ എന്ന് എഴുതിയ വിദ്യാര്‍ത്ഥിയെ ഗുരുതരാവസ്ഥയില്‍ തിരുവനന്തപുരം മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. തിരുവനന്തപുരം നിലമേല്‍ എന്‍എസ്എസ് കോളേജിലെ മൂന്നാം വര്‍ഷ ചരിത്ര വിദ്യാര്‍ത്ഥിയും കോളേജ് യൂണിയന്‍ ജനറല്‍ സെക്രട്ടറിയുമായ നിഷാദ് (20) ആണ് ഈ ക്രൂരകൃത്യത്തിനിരയായത്.

യൂണിവേഴ്സിറ്റി കോളേജിലെ ഒരു സംഘം എസ്എഫ്ഐ പ്രവര്‍ത്തകരാണ് തന്നെ ആക്രമിച്ചതെന്ന് നിഷാദ് പറഞ്ഞു. കൈയും കാലും കൂട്ടിപ്പിടിച്ച ശേഷം മുതുകത്ത് എസ്എഫ്ഐ എന്നെഴുതിയതിനു പുറമെ വെള്ളം ചോദിച്ചപ്പോള്‍ മൂത്രം കൂടിപ്പിക്കുകയും ചെയ്തുവെന്ന് നിഷാദ് പറഞ്ഞു.

നവംബര്‍ 10 വെള്ളിയാഴ്ച യൂണിവേഴ്സിറ്റി കോളേജിലാണ് സംഭവം. നിലമേല്‍ കോളേജിലെ യൂണിയന്‍ ഉദ്ഘാടനത്തിന് അതിഥികളെ സംഘടിപ്പിക്കാന്‍ യൂണിവേഴ്സിറ്റി കോളേജില്‍ എത്തിയപ്പോഴാണ് നിഷാദിന് ആക്രമണം നേരിടേണ്ടിവന്നത്. യൂണിയനിലെ എസ്എഫ്ഐ ഭാരവാഹികളോടൊപ്പമാണ് നിഷാദ് കോളേജിലെത്തിയത്.

എന്നാല്‍ എസ്എഫ്ഐ സൂഹൃത്തുക്കള്‍ മറ്റൊരാവശ്യം പറഞ്ഞ് പുറത്തേക്ക് പോയപ്പോള്‍ അഞ്ചംഗ സംഘം നിഷാദിനെ വളഞ്ഞു. നിഷാദിനെയും കൊണ്ട് അവര്‍ കോളേജ് ഓഡിറ്റോറിയത്തിലേക്ക് പോയി. അവിടെവെച്ചു നിഷാദിനെ ചോദ്യം ചെയ്ത അവര്‍ താന്‍ കെഎസ്യുക്കാരനാണെന്ന് അറിഞ്ഞതോടെ മര്‍ദ്ദനം തുടങ്ങിയെന്ന് നിഷാദ് പറഞ്ഞു.

തലയുടെ ഇരുവശത്തും ശക്തിയായ മര്‍ദ്ദനമേറ്റ് ചെവിയില്‍ നിന്നു രക്തം വന്നു. അപ്പോള്‍ അടി നിര്‍ത്തി അക്രമികള്‍ നിഷാദിനെ ബെഞ്ചിലേക്ക് കമഴ്ത്തിക്കിടത്തി. ഇരുവശത്തു നിന്നും കൈയും കാലും കഴുത്തും കൂട്ടിപ്പിടിച്ചശേഷം ഒരാള്‍ കത്തികൊണ്ട് മുതുകില്‍ ചിത്രരചനതുടങ്ങി.

രാത്രി ഒമ്പതു മണിവരെ മര്‍ദ്ദനം നീണ്ടു. പിന്നീട് ആരും തന്നെ ഉപദ്രവിച്ചിട്ടില്ലെന്ന് വെള്ളക്കടലാസില്‍ എഴുതി വാങ്ങിയ ശേഷം സംഘം നിഷാദിനെ തമ്പാനൂര്‍ ബസ്സ്റാന്‍ഡില്‍ കൊണ്ടുവിട്ടു.

മൂത്രതടസ്സവും ശരീരവേദനയും അനുഭവപ്പെട്ടതിനെത്തുടര്‍ന്ന് നിഷാദിനെ ശനിയാഴ്ച രാവിലെ സുഹൃത്തുക്കള്‍ കിളിമാനൂരിലെ ഒരു സ്വകാര്യ ആശുപത്രില്‍ പ്രവേശിപ്പിച്ചു. പിന്നീട് അവിടെ നിന്നും മെഡിക്കല്‍ കോളേജിലേക്ക് മാറ്റുകയായിരുന്നു. പരാതിയെത്തുടര്‍ന്ന് കന്റോണ്‍മെന്റ് പൊലീസ് നിഷാദിന്റെ മൊഴി രേഖപ്പെടുത്തി.

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X