കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

സബ് കളക്ടറുടെ വിമര്‍ശനം വിവാദമാകുന്നു

  • By Staff
Google Oneindia Malayalam News

പട്ടാമ്പി: ഉദ്യോഗസ്ഥര്‍ എടുക്കുന്ന നടപടികളില്‍ ഇടപെടുന്ന രാഷ്ട്രീയക്കാര്‍ക്കെതിരെ സബ് കളക്ടര്‍ വിമര്‍ശനവുമായെത്തിയത് വിവാദമാകുന്നു. നവംബര്‍ 15 ബുധനാഴ്ച പട്ടാമ്പിയില്‍ ചേര്‍ന്ന ഉദ്യോഗസ്ഥരുടെയും രാഷ്ട്രീയ നേതാക്കളുടെയും യോഗത്തിലാണ് ഒറ്റപ്പാലം സബ് കളക്ടര്‍ ബി. അശോക് ആഞ്ഞടിച്ചത്.

പട്ടാമ്പിയില്‍ ടൈഫോയ്ഡ് പിടിപെട്ട് എണ്‍പതോളം പേര്‍ ആശുപത്രിയിലായതിനെത്തുടര്‍ന്നാണ് യോഗം വിളിച്ചത്. ജലമലിനീകരണം തടയാന്‍ കാര്യക്ഷമമായ നടപടികള്‍ എടുക്കാത്തതും ആശുപത്രിയില്‍ മരുന്നെത്തിക്കാന്‍ ആരോഗ്യവകുപ്പിനു സാധിക്കാത്തതും യോഗത്തില്‍ ബഹളത്തിനിടയാക്കി. രോഗികള്‍ക്ക് മരുന്നു നല്‍കാതെ മെഡിക്കല്‍ സ്റോര്‍ പൂട്ടിപ്പോയ ജീവനക്കാരന്റെ പേരില്‍ നടപടിയെടുക്കണമെന്ന് ജില്ലാ കളക്ടര്‍ ഡോ. കെ. ഇളങ്കോവന്‍ നിര്‍ദേശിച്ചത് ബഹളം മൂര്‍ച്ഛിപ്പിച്ചു.

ഇതോടെയാണ് സബ് കളക്ടര്‍ രാഷ്ട്രീയ നേതാക്കള്‍ക്കെതിരെ തുറന്നടിച്ചത്. ടൈഫോയ്ഡ് പടരുന്നതിന് കാരണം അനാവശ്യമായ രാഷ്ട്രീയ ഇടപെടലുകളാണെന്ന് സബ് കളക്ടര്‍ കുറപ്പെടുത്തി. പ്രശ്നങ്ങള്‍ പരിഹരിക്കാന്‍ നിലവിലുള്ള ചട്ടങ്ങള്‍ തന്നെ പര്യാപ്തമാണെങ്കിലും ഗ്രാമപഞ്ചായത്തുകള്‍ ഇക്കാര്യം ഗൗരവമായെടുക്കുന്നില്ല. യുക്തമായ നടപടികള്‍ പെട്ടെന്നു തന്നെ എടുക്കാന്‍ രാഷ്ട്രീയ നേതൃത്വത്തിന് ആര്‍ജവമുണ്ടെങ്കില്‍ പട്ടാമ്പിയില്‍ ടൈഫോയ്ഡ് ബാധ ഉണ്ടാവില്ല - സബ് കളക്ടര്‍ പറഞ്ഞു.

സബ് കളക്ടര്‍ രാഷ്ട്രീയക്കാര്‍ക്കെതിരെ തിരിഞ്ഞതോടെ യോഗത്തിനെത്ത്ിയ സിപിഎം, സിപിഐ പ്രതിനിധികള്‍ പ്രതിഷേധവുമായി രംഗത്തിറങ്ങി. നിലവിലുള്ള പൊതു അവസ്ഥയാണ് സബ് കളക്ടര്‍ ചൂണ്ടിക്കാണിച്ചതെന്ന് പറഞ്ഞ് അവസാനം ജില്ലാ കളക്ടര്‍ പ്രശ്നം രമ്യമായി പരിഹരിച്ചു.

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X