കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

പ്രധാനാധ്യാപകനെ വിദ്യാര്‍ത്ഥികള്‍ മര്‍ദ്ദിച്ചു

  • By Staff
Google Oneindia Malayalam News

തിരുവനന്തപുരം: പുതിയതായി ചുമതല ഏറ്റെടുക്കാനെത്തിയ പ്രധാനാധ്യാപകനെയും അധ്യാപകരെയും വിദ്യാര്‍ത്ഥികള്‍ മര്‍ദ്ദിച്ചു. തിരുവനന്തപുരം ജഗതി ബധിര-മൂക വിദ്യാലയത്തിലാണ് സംഭവം. ഇതേത്തുടര്‍ന്ന് വിദ്യാലയം അനിശ്ചിതകാലത്തേയ്ക്ക് അടച്ചിരിക്കുകയാണ്.

17 വിദ്യാര്‍ത്ഥികളെ സ്കൂളില്‍ നിന്ന് പുറത്താക്കി. ഇവര്‍ക്കെതിരേ മ്യൂസിയം പൊലീസ് കേസെടുത്തു.

നവംബര്‍ 27 തിങ്കളാഴ്ചയാണ് വിദ്യാര്‍ത്ഥികള്‍ അധ്യാപകരെ കൈയേറ്റം ചെയ്തത്.

രാവിലെ അധ്യാപകര്‍ സ്കൂളിലെത്തിയപ്പോള്‍ ഓഫീസ് രണ്ട് താഴിട്ട് പൂട്ടിയിരിക്കുകയായിരുന്നു. ഇതേത്തുടര്‍ന്ന് സ്കൂളിലെത്തിയ രക്ഷിതാക്കളും അധ്യാപകരും ജഗതിയിലുള്ള പൊതുവിദ്യാഭ്യാസ ഡയറക്ടറുടെ ഓഫീസിലെത്തി സ്ഥിതിഗതികള്‍ ധരിപ്പിച്ചു. ആ സമയത്ത് സ്കൂളില്‍ പുതിയതായി നിയമിതനായ പ്രധാനാധ്യാപകന്‍ ഇ. ബഷീറും ഇവിടെയുണ്ടായിരുന്നു. അദ്ദേഹം ഡയറക്ടറേറ്റില്‍ വച്ചു തന്നെ ചുമതലയേറ്റു.

അതിനു ശേഷം അധ്യാപകരും രക്ഷിതാക്കളും പ്രധാനാധ്യാപകന്റെ നേതൃത്വത്തില്‍ സ്കൂളിലെത്തി. താഴ് തകര്‍ത്ത് ഓഫീസ് തുറന്നു. ഈ സമയത്താണ് വിദ്യാര്‍ത്ഥിളുടെ വരവ്. അവര്‍ പ്രധാനാധ്യാപകനെ കാണണമെന്ന് പറഞ്ഞ് അകത്തുകയറി. അവിടെ വച്ച് പ്രധാനാധ്യാപകനേയും മറ്റ് അധ്യാപകരേയും മര്‍ദ്ദിച്ചതായാണ് പരാതി.

സ്കൂള്‍ ഓഫീസിലും മുറികളിലും കനത്ത നാശനഷ്ടവും ഇവര്‍ വരുത്തി വച്ചെന്ന് അധികൃതര്‍ പറഞ്ഞു. മര്‍ദ്ദനത്തിനു ശേഷം പുറത്തു കടന്ന വിദ്യാര്‍ത്ഥികള്‍ മറ്റൊരു സംഘം വിദ്യാര്‍ത്ഥികളുമായി ഏറ്റുമുട്ടി. അതില്‍ ഒരു വിദ്യാര്‍ത്ഥിക്കും പരിക്കുണ്ട്.

സംഭവമറിഞ്ഞ് പൊതുവിദ്യാഭ്യാസ ഡയറക്ടര്‍ വി. പി . ജോയി സ്കൂളിലെത്തി. അദ്ദേഹത്തിന്റെ നിര്‍ദ്ദേശപ്രകാരം വിദ്യാര്‍ത്ഥികളെ സസ്പെന്‍ഡ് ചെയ്യുകയായിരുന്നു. ഇവരോട് ഹോസ്റ്റല്‍ ഒഴിഞ്ഞു പോകാനും നിര്‍ദ്ദേശിച്ചിട്ടുണ്ട്.

പ്രധാനാധ്യാപകന്‍ നല്‍കിയ പരാതിയെത്തുടര്‍ന്നാണ് മ്യൂസിയം പൊലീസ് വിദ്യാര്‍ത്ഥികള്‍ക്കെതിരേ കേസെടുത്തത്.

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X