Get Updates
Get notified of breaking news, exclusive insights, and must-see stories!

കണ്ണൂരില്‍ രണ്ടുപേരെ കൂടി കൊന്നു

കണ്ണൂര്‍: കഴിഞ്ഞ മൂന്നു ദിവസമായി കണ്ണൂര്‍ ജില്ലയുടെ തെക്കന്‍ ഭാഗങ്ങളില്‍ തുടരുന്ന രാഷ്ട്രീയ സംഘര്‍ഷത്തിന്റെ ഭാഗമായി ഡിസംബര്‍ അഞ്ച് ചൊവാഴ്ച രണ്ടു പേര്‍ക്കു കൂടി ജീവന്‍ നഷ്ടപ്പെട്ടു. വിവിധ സ്ഥലങ്ങളില്‍ നടന്ന അക്രമസംഭവങ്ങളിലായി അഞ്ചു പേര്‍ക്ക് പരിക്കേല്ക്കുകയും ചെയ്തിട്ടുണ്ട്.

ചൊവാഴ്ച പുലര്‍ച്ചെ കൂത്തുപറമ്പിനടുത്ത തൊടിക്കുളത്ത് ബിജെപി പ്രവര്‍ത്തകനായ ചന്ദ്രാകരനെ(30) സിപിഎം പ്രവര്‍ത്തകരെന്നു കരുതപ്പെടുന്ന ഒരു സംഘം അക്രമികള്‍ വെട്ടിക്കൊന്നു. ഇതിനു പ്രതികാരമായി ഏതാനും മണിക്കൂറുകള്‍ക്കകം സിപിഎം പ്രവര്‍ത്തകനായ അശോകനെ(40) പാനൂരിനടുത്ത കുത്തേരിയില്‍ വെച്ച് ബിജെപി പ്രവര്‍ത്തകര്‍ വെട്ടിക്കൊന്നു.

ഇതോടെ ഇത്തവണത്തെ രാഷ്ട്രീയ സംഘര്‍ഷത്തില്‍ കൊല്ലപ്പെട്ടവരുടെ എണ്ണം ആറായിട്ടുണ്ട്. ഇതുവരെ നാല്പതോളം പേര്‍ക്ക് പരിക്കേറ്റിട്ടുമുണ്ട്. ഇതില്‍ ചിലരുടെ നില ഗുരുതരമാണ്.

മൂന്ന് ആര്‍എസ്എസ് പ്രവര്‍ത്തകരെ കൊലപ്പെടുത്തിയതില്‍ പ്രതിഷേധിക്കാന്‍ സംഘ്പരിവാര്‍ ജില്ലയില്‍ ചൊവാഴ്ച ആഹ്വാനം ചെയ്ത ഹര്‍ത്താല്‍ ജനജീവിതത്തെ ബാധിച്ചു. കടകമ്പോളങ്ങള്‍ അടഞ്ഞു കിടക്കുകയാണ്. വാഹനങ്ങളൊന്നും തെരുവിലിങ്ങിയിട്ടില്ല.

കര്‍ഫ്യൂ പ്രഖ്യാപിച്ചിരിക്കുകയാണെങ്കിലും തലശ്ശേരിയിലും പാനൂരിലും സംഘര്‍ഷാവസ്ഥ നിലനില്ക്കുന്നു. പലയിടത്തും അക്രമസംഭവങ്ങള്‍ തുടരുകയാണ്.

എംഎല്‍എമാര്‍ ഉള്‍പ്പടെയുള്ള സിപിഎം നേതാക്കള്‍ സഞ്ചരിച്ചിരുന്ന കാറിനു നേരെ ഡിസംബര്‍ നാല് തിങ്കളാഴ്ച വീണ്ടും ബോംബാക്രമണമുണ്ടായത് സംഘര്‍ഷം വര്‍ധിക്കുന്നതിനു കാരണമായിട്ടുണ്ട്. കൊല്ലപ്പെട്ട സിപിഎം പ്രവര്‍ത്തകന്‍ ശ്രീജിത്തിന്റെ ശവസംസ്കാരം കഴിഞ്ഞു മടങ്ങുകയായിരുന്ന നേതാക്കളായ കെ.കെ.ശൈലജ എംഎല്‍എ, എം.വി.ജയരാജന്‍ എംഎല്‍എ, ടി.കെ.ബാലന്‍ എംഎല്‍എ, പി.ജയിംസ് മാത്യു, പി.ജയരാജന്‍, കൂത്തുപറമ്പ് മുന്‍സിപ്പല്‍ ചെയര്‍മാന്‍ കെ.ധനഞ്ജയന്‍ എന്നിവര്‍ സഞ്ചരിച്ചിരുന്ന കാറിനു നേരെയാണ് രാത്രി തൊക്കിലങ്ങാടിയില്‍ വെച്ച് ബോംബാക്രമണമുണ്ടായത്. കാറിനു നേരെ 20 ബോംബുകള്‍ എറിയപ്പെട്ടുവെങ്കിലും നേതാക്കള്‍ പരിക്കേല്ക്കാതെ രക്ഷപ്പെട്ടു.

അക്രമികളെ പിരിച്ചുവിടാന്‍ അവിടെ പിക്കറ്റ് പോസ്റ് ഡ്യൂട്ടിയിലുണ്ടായിരുന്ന എഎസ്ഐ രാജു അഞ്ചു തവണ ആകാശത്തേക്കു വെടിവെച്ചു. അക്രമികളെ വിരട്ടിയോടിച്ചതിനു ശേഷം പൊലീസ് നേതാക്കളെ കൂത്തുപറമ്പ് സിപിഎം ഓഫീസിലെത്തിക്കുകയായിരുന്നു.

More From
Prev
Next
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+