കാര്യങ്ങൾ അതിവേഗം അറിയാൻ
For Daily Alerts
നാണ്യവിളകളുടെ വിലയിടിവ് നട്ടെല്ലൊടിക്കുന്നു
തിരുവനന്തപുരം: കേരളത്തിലെ നാണ്യവിളകളുടെ വിലയിടിവ് തോട്ടമുടമകളുടെയും തൊഴിലാളികളുടെയും നട്ടെല്ലൊടിക്കുന്നു.
തത്വദീക്ഷയില്ലാത്ത ഇറക്കുമതിയാണ് വിലകള്‍ കുത്തനെ ഇടിയാനുള്ള കാരണം. 2001 ഏപ്രിലോടെ ഇറക്കുമതി നയം പൂര്‍ണ്ണമായും നടപ്പില്‍ വന്നുകഴിയും. അതോടെ പ്രതിസന്ധി ഇനിയും രൂക്ഷമാകുമെന്ന് കേരളാ പ്ലാന്റേഴ്സ് അസോസിയേഷന്‍ അദ്ധ്യക്ഷന്‍ ജി.ജെ.അഞ്ചേരില്‍ ഡിസംബര്‍ ഏഴ് വ്യാഴാഴ്ച വാര്‍ത്താലേഖകരോട് പറഞ്ഞു.
റബര്‍, കാപ്പി, തേയില എന്നിവയെയാണ് വിലയിടിവ് സാരമായി ബാധിച്ചിരിക്കുന്നത്. താമസിയാതെ തൊഴിലാളികള്‍ക്ക് വേതനം കൊടുക്കാനാവാത്ത നിലയിലാവുമെന്ന് അഞ്ചേരില്‍ പറഞ്ഞു. വിലയിടിവ് തടയാന്‍ നാണ്യവിളകളുടെ ഇറക്കുമതി തീരുവ കൂട്ടണമെന്ന് അഞ്ചേരില്‍ കേന്ദ്ര സര്‍ക്കാരിനോട് ആവശ്യപ്പെട്ടു.
Comments
Story first published: Thursday, December 7, 2000, 23:53 [IST]