Get Updates
Get notified of breaking news, exclusive insights, and must-see stories!

അടച്ചുപൂട്ടല്‍ മൃഗശാലാ അതോറിറ്റി ഉത്തരവ് പ്രകാരം

തിരുവനന്തപുരം: കേന്ദ്ര മൃഗശാലാ അതോറിറ്റിയുടെ ഉത്തരവ് പ്രകാരമാണ് പറശ്ശിനിക്കടവ് പാമ്പുവളര്‍ത്തുകേന്ദ്രം അടച്ചുപൂട്ടാന്‍ നീക്കം നടത്തിയതെന്ന് സംസ്ഥാന വനം മന്ത്രി പി.കെ.നാണു നിയമസഭയില്‍ വെളിപ്പെടുത്തി.

മൃഗങ്ങളെ പാമ്പുവളര്‍ത്തുകേന്ദ്രത്തില്‍ സൂക്ഷിക്കുമ്പോള്‍ ആവശ്യമായ രേഖകളില്ലാത്തതിനാലാണ് ജീവികളെ പിടിച്ചുകെട്ടാന്‍ കേന്ദ്ര മൃഗശാലാ അതോറിറ്റി ഉത്തരിവിട്ടതെന്ന് അദ്ദേഹം പറഞ്ഞു. ഒരു സബ്മിഷന് മറുപടി പറയുകയായിരുന്നു അദ്ദേഹം.

ജീവികളെ എവിടെ നിന്ന് കിട്ടിയതെന്നതിനെ കുറിച്ച് പൂര്‍ണവിവരം നല്‍കാന്‍ കഴിയാഞ്ഞതിനാല്‍ പാമ്പുവളര്‍ത്തല്‍ കേന്ദ്രത്തിന്റെ അംഗീകാരത്തിനായുള്ള അപേക്ഷ 1998 ഏപ്രില്‍ 28ന് കേന്ദ്ര മൃഗശാലാ അതോറിറ്റി തള്ളിയിരുന്നുവെന്ന് മന്ത്രി ചൂണ്ടിക്കാട്ടി.

ഹൈക്കോടതി ആറു മാസം കൂടി സമയം നല്‍കിയതിനെ തുടര്‍ന്ന് പാമ്പുവളര്‍ത്തുകേന്ദ്രം അധികൃതര്‍ 1999 ഒക്ടോബര്‍ 21ന് അംഗീകാരത്തിനായി മറ്റൊരു അപേക്ഷ കൂടി നല്‍കിയിരുന്നു. 2000 ജനവരി 25നു മുമ്പായി ആവശ്യമായ രേഖകള്‍ സമര്‍പ്പിക്കണമെന്ന് ആവശ്യപ്പെട്ടിരുന്നെങ്കിലും പാമ്പുവളര്‍ത്തല്‍ കേന്ദ്രം അധികൃതര്‍ക്ക് അതിന് കഴിഞ്ഞില്ല.

രാഷ്ട്രീയനേതൃത്വത്തിന്റെ നിര്‍ദേശപ്രകാരമാണ് ജീവികളെ പിടിച്ചുകെട്ടാന്‍ വനം വകുപ്പ് ഉദ്യോഗസ്ഥര്‍ നീക്കം നടത്തിയതെന്ന പ്രതിപക്ഷാരോപണത്തെ കുറിച്ച് പ്രതികരിക്കാന്‍ അദ്ദേഹം തയ്യാറായില്ല.

More From
Prev
Next
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+