കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

കൊച്ചി ഫുട്ബോള്‍ ലഹരിയില്‍

  • By Staff
Google Oneindia Malayalam News

കൊച്ചി: കലൂരിലെ ജവഹര്‍ലാല്‍ നെഹ്റു അന്താരാഷ്ട്ര സ്റേഡിയത്തില്‍ നടക്കുന്ന മിലേനിയം കപ്പ് സൂപ്പര്‍ സോക്കറിന്റെ ദിനങ്ങള്‍ അടുത്തെത്തിയതോടെ കൊച്ചി ഫുട്ബോള്‍ ലഹരിയിലായി. ടൂര്‍ണമെന്റില്‍ പങ്കെടുക്കുന്ന ടീമുകള്‍ ജനവരി എട്ട് തിങ്കളാഴ്ച മുതല്‍ കൊച്ചിയിലെത്തുമെന്നാണ് പ്രതീക്ഷിക്കുന്നത്.

ആതിഥേയരായ ഇന്ത്യയുടെ ആദ്യ എതിരാളികളായ ഇന്തോനേഷ്യ തിങ്കളാഴ്ച രാവിലെ 11.45ന് നെടുമ്പാശ്ശേരിയില്‍ വിമാനമിറങ്ങും. ഇന്ത്യന്‍ സംഘവും തിങ്കളാഴ്ച തന്നെ എത്തുമെന്നാണ് പ്രതീക്ഷിക്കപ്പെടുന്നത്. ജനവരി 11 വ്യാഴാഴ്ച വൈകീട്ട് 7.30നാണ് ഇന്ത്യ- ഇന്തോനേഷ്യ പോരാട്ടം.

ജനവരി 16 ചൊവാഴ്ച നടക്കുന്ന യൂഗോസ്ലാവ്യ- ബോസ്നിയ പോരാട്ടവും ഫുട്ബോള്‍ പ്രേമികള്‍ ഏറെ പ്രതീക്ഷയോടെയാണ് കാത്തിരിക്കുന്നത്. വംശീയപ്രശ്നം നിമിത്തം യൂഗോസ്ലാവ്യയില്‍ നിന്ന് വേര്‍പിരിഞ്ഞാണ് ബോസ്നിയ പ്രത്യേക രാജ്യമായത്. അതിനാല്‍ ഇരു ടീമുകള്‍ക്കും വാശി കൂടും. യൂറോപ്യന്‍ ഫുട്ബോളിന്റെ സൗന്ദര്യം ദൃശ്യമാകുന്ന യൂഗോസ്ലാവ്യ- ബോസ്നിയ പോരാട്ടം പ്രാഥമിക റൗണ്ടില്‍ ശ്രദ്ധേയമായ മത്സരമാവും. കഴിഞ്ഞ യൂറോപ്യന്‍ കപ്പിന്റെ യോഗ്യതാ മത്സരവേളയില്‍ സംഘര്‍ഷഭീതിയെ തുടര്‍ന്ന് മത്സരവേദി നാലു തവണ മാറ്റേണ്ടിവന്നിരുന്നു.

കൊച്ചി പോലൊരു നിഷ്പക്ഷ വേദിയില്‍ മത്സരിക്കുമ്പോള്‍ വികാരാവേശവും സംഘര്‍ഷവും മാറ്റിവെച്ച് ഉന്നത നിലവാരമുള്ള ഫുട്ബോള്‍ ഇരു ടീമുകളും പുറത്തെടുക്കുമെന്നാണ് കാണികളുടെ പ്രതീക്ഷ.

ജനവരി 10 ബുധനാഴ്ച നടക്കുന്ന ഉദ്ഘാടന മത്സരത്തിലും ശ്രദ്ധാകേന്ദ്രം യൂഗോസ്ലാവ്യ തന്നെയാണ്. ഏഷ്യന്‍ പടക്കുതിരകളായ ഇറാഖാണ് അന്ന് യൂഗോസ്ലാവ്യയെ നേരിടുന്നത്. ജനവരി 14 ഞായറാഴ്ച ബംഗ്ലാദേശുമായും യൂഗോസ്ലാവ്യ ഏറ്റുമുട്ടും.

ഇന്ത്യന്‍ ഉപഭൂഖണ്ഡത്തില്‍ എഴുതിത്തള്ളാനാവാത്ത ഫുട്ബോള്‍ ശക്തിയായി ബംഗ്ലാദേശ് വളര്‍ന്നുകഴിഞ്ഞു. കാഠ്മണ്ഡുവില്‍ നടന്ന കഴിഞ്ഞ സാഫ് ഗെയിംസില്‍ ഇന്ത്യയെ തോല്പിച്ച് അവര്‍ കിരീടം ചൂടിയിരുന്നു. ജനവരി 12 വെള്ളിയാഴ്ച ഗ്രൂപ്പ് ഒന്നില്‍ ബോസ്നിയക്കെതിരെയാണ് ബംഗ്ലാദേശിന്റെ ആദ്യമത്സരം.

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X