കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

കുടുംബാംഗങ്ങളെ മുഴുവന്‍ വെട്ടിക്കൊന്നു

  • By Staff
Google Oneindia Malayalam News

കൊച്ചി: ആലുവ നഗരമധ്യത്തിലെ വീട്ടില്‍ വ്യാപാരിയും കുടുംബാംഗങ്ങളും ദാരുണമായി കൊല്ലപ്പെട്ടു. ഒരു പകല്‍aluva family മുഴുവന്‍ മൃതദേഹങ്ങള്‍ വീട്ടിനകത്തു കിടന്നിട്ടും സമീപവാസികള്‍ അറിഞ്ഞില്ല.

ആലുവ പട്ടണത്തിലെ മാഞ്ഞുരാന്‍ ഹാര്‍ഡ്വെയേഴ്സ് ഉടമ ബേബി എന്ന അഗസ്റിനും കുടുംബാംഗങ്ങളുമാണ് കൊല്ലപ്പെട്ടത്. അഗസ്റിന്‍(48), ഭാര്യ ബേബി(43), മക്കളായ ദിവ്യ(16), ജോസഫ്(12), അഗസ്റിന്റെ മാതാവ് ക്ലാര തൊമ്മി(72), സഹോദരി കൊച്ചുറാണി(33) എന്നിവരെയാണ് വെട്ടേറ്റു മരിച്ച നിലയില്‍ കണ്ടത്.

ആലുവ പൈപ്പ്ലൈന്‍ റോഡിലുള്ള വസതിയില്‍ ജനവരി ഏഴ് ഞായറാഴ്ച അര്‍ധരാത്രിയോടെയാണ് മൃതദേഹങ്ങള്‍ കണ്ടെത്തിയത്. ഞായറാഴ്ച പുലര്‍ച്ചെയോ ശനിയാഴ്ച അര്‍ധരാത്രിയോ കൊലപാതകം നടന്നിരിക്കാമെന്നാണ് പൊലീസ് നിഗമനം. കൊലയ്ക്കുപയോഗിച്ച കോടാലി വീട്ടിനുള്ളില്‍ നിന്നും പൊലീസ് കണ്ടെടുത്തിട്ടുണ്ട്.

ഞായറാഴ്ച മുഴുവന്‍ അഗസ്റിന്റെ വീട്ടില്‍ ഫോണ്‍ എടുക്കാതിരുന്നപ്പോള്‍ അന്വേഷിച്ചെത്തിയ ബന്ധുവാണ് മൃതദേഹങ്ങള്‍ കണ്ടത്. ഇയാളെത്തുമ്പോള്‍ അടുക്കള വാതില്‍ തുറന്നു കിടക്കുകയായിരുന്നു.

എറണാകുളം സിറ്റി പൊലീസ് കമ്മീഷണര്‍ അരുണ്‍ കുമാര്‍ സിന്‍ഹയുടെ നേതൃത്വത്തിലുള്ള പൊലീസ് സംഘം സംഭവസ്ഥലത്ത് എത്തിയിട്ടുണ്ട്. കവര്‍ച്ചയ്ക്ക് വേണ്ടിയാണ് കൊലപാതകം നടത്തിയതെന്ന് സംശയിക്കുന്നു. വിശദാംശങ്ങള്‍ വെളിപ്പെടുത്താന്‍ പൊലീസ് തയ്യാറായില്ല.

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X