കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

സഹാരാ കപ്പ്: ജയം ലക്ഷ്യമാക്കി ഇന്തോനേഷ്യ എത്തി

  • By Staff
Google Oneindia Malayalam News

കൊച്ചി: സഹാരാ കപ്പിനു വേണ്ടിയുള്ള മില്ലേനിയം സൂപ്പര്‍ സോക്കര്‍ ടൂര്‍ണമെന്റില്‍ പങ്കെടുക്കാന്‍ ടീമുകള്‍ കൊച്ചിയില്‍ എത്തിത്തുടങ്ങി. പ്രാഥമിക റൗണ്ടില്‍ ആതിഥേയരായ ഇന്ത്യയുമായി ഏറ്റുമുട്ടുന്ന ഇന്തോനേഷ്യന്‍ ടീം ജനവരി ഏഴ് ഞായറാഴ്ച നെടുമ്പാശ്ശേരിയില്‍ വിമാനമിറങ്ങി.

ഇന്തോനേഷ്യയിലെ സ്റാര്‍ ക്ലബായ ഹരിമാവോ താപാനുലിയിലെ മികച്ച കളിക്കാരാണ് ടീമിലെ ഏറിയ പങ്കും. ഇന്തോനേഷ്യന്‍ ലീഗില്‍ മികച്ച പ്രകടനം കാഴ്ചവെച്ച മിസ്റൂണ്‍ ആണ് നായകന്‍. ദേശീയ ലീഗില്‍ 20 ഗോള്‍ നേടിയതിന്റെ ആത്മവിശ്വാസവുമായാണ് മിസ്റൂണിന്റെ വരവ്. ജോണി പര്‍ദേദയാണ് മാനേജര്‍.

കോറി ജയിംസ് ഹ്യൂഗോ, ഡഗ്ളസ് എഡ്വേഡ് ഇത്തിയര്‍, ജോണി ഏണസ്റോ, റോയി ആല്‍ബര്‍ട്ട് എന്നീ ആസ്ത്രേലിയന്‍ താരങ്ങളും കൊവിത് ഫൊയ്തോങ്, ടസാക്കോണ്‍ ഇന്‍കായി എന്നീ തായ്ലാന്‍ഡ് താരങ്ങളും ടീമിലുണ്ട്. 1995ലെ കല്‍ക്കത്ത നെഹ്റു കപ്പില്‍ പങ്കെടുത്ത തായ്ലാന്‍ഡ് ടീമില്‍ കൊവിത് ഫൊയ്തോങ് ഉണ്ടായിരുന്നു.

ഒരു മാസത്തെ തീവ്രപരിശീലനത്തിന് ശേഷമാണ് ടീം കൊച്ചിയിലെത്തിയതെന്ന് ജോണി പര്‍ദേദ പറഞ്ഞു. ഫുട്ബോളില്‍ ഇന്ത്യ വന്‍ പുരോഗതിയാണ് കൈവരിച്ചിട്ടുള്ളത്. ബൂട്ടിയയെ പോലുള്ളവര്‍ ഇംഗ്ലണ്ടില്‍ കളിച്ചിട്ടുണ്ടല്ലോ. അതുകൊണ്ട് ഇന്ത്യ ഒരു വെല്ലുവിളി തന്നെയാണ്. എങ്കിലും ഞങ്ങള്‍ ജയിക്കാനാണ് കളിക്കുക - പര്‍ദേദ വ്യക്തമാക്കി.

ടൂര്‍ണമെന്റിനെ മൊത്തത്തിലെടുക്കാതെ ഓരോ കളിക്കും പ്രത്യേകം പ്രത്യേകം തന്ത്രങ്ങളായിരിക്കും ഇന്തോനേഷ്യ സ്വീകരിക്കുകയെന്ന് പര്‍ദേദ വ്യക്തമാക്കി. ബൂട്ടിയയെ അറിയാമെങ്കിലും ഐ.എം. വിജയനെപ്പറ്റി താന്‍ കേട്ടിട്ടില്ലെന്ന് അദ്ദേഹം പറഞ്ഞു.

ഇന്തോനേഷ്യന്‍ ടീമിന് നെടുമ്പാശ്ശേരി വിമാനത്താവളത്തില്‍ കേരള ഫുട്ബോള്‍ അസോസിയേഷന്റെ ആഭിമുഖ്യത്തില്‍ ഊഷ്മളമായ വരവേല്‍പ് നല്‍കി. അസോസിയേഷന്‍ സെക്രട്ടറി ജി. സുഗുണന്‍, മുന്‍ പ്രസിഡണ്ട് എ.കെ. ശേഷാദ്രി, പി. രാജശേഖരന്‍ പിള്ള, കെ.കെ. മുരളി എന്നിവര്‍ ചേര്‍ന്ന് ടീമിനെ സ്വീകരിച്ചു.

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X