Get Updates
Get notified of breaking news, exclusive insights, and must-see stories!

സ്വകാര്യ പ്രാക്ടീസ്: വിവാദ വ്യവസ്ഥകള്‍ നടപ്പിലാക്കില്ല

തിരുവനന്തപുരം: സര്‍ക്കാര്‍ സര്‍വീസിലുള്ള ഡോക്ടര്‍മാരുടെ സ്വകാര്യ പ്രാക്ടീസ് സംബന്ധിച്ച് സര്‍ക്കാര്‍ പുറപ്പെടുവിച്ച ഉത്തരവിലെ വിവാദ വ്യവസ്ഥകള്‍ നടപ്പിലാക്കുന്നത് നിര്‍ത്തിവെച്ചു.

ഇതു സംബന്ധിച്ച് ആരോഗ്യ മന്ത്രി വി.സി.കബീര്‍ ജനവരി 13 ശനിയാഴ്ച ഉദ്യോഗസ്ഥര്‍ക്ക് നിര്‍ദ്ദേശം നല്കി. താമസസ്ഥലത്തിനു പുറമെ മറ്റൊരിടത്തു കൂടി പ്രാക്ടീസ് ആവാമെന്നതാണ് തല്ക്കാലം നടപ്പിലാക്കേണ്ടെന്ന് തീരുമാനിച്ച ഒരു വ്യവസ്ഥ.

അടിസ്ഥാന ചികിത്സാ നിര്‍ണയ ഉപകരണങ്ങള്‍ ഉപയോഗിക്കാമെന്ന വ്യവസ്ഥയും വേണ്ടെന്നാണ് മന്ത്രിയുടെ നിര്‍ദ്ദേശം. പ്രാഥമിക ചികിത്സാ നിര്‍ണയോപാധികളും ഉപകരണങ്ങളും ഏതൊക്കെയാണെന്ന് ഇതു വരെ ധാരണയായിട്ടില്ല. ഇവ ഏതൊക്കെയാണെന്ന് സര്‍ക്കാര്‍ ഉടനെ വ്യക്തമാക്കും.

സര്‍ക്കാര്‍ ആശുപത്രിയില്‍ രോഗിയെ പ്രവേശിപ്പിക്കുന്നതിനു മുമ്പും ശേഷവും ഡോക്ടറെ കാണുന്നത് സ്വകാര്യ പ്രാക്ടീസിന്റെ ഭാഗമായിരിക്കുമെന്ന വ്യവസ്ഥയും തല്‍ക്കാലം നടപ്പിലാക്കേണ്ടെന്ന് മന്ത്രി നിര്‍ദ്ദേശിച്ചിട്ടുണ്ട്.

മുഖ്യമന്ത്രിയുടെ ഉപദേശപ്രകാരമാണ് ഈ തീരുമാനം. കൂടുതല്‍ ചര്‍ച്ചയ്ക്കും പഠനത്തിനും ശേഷമേ വിവാദ വ്യവസ്ഥകളുടെ കാര്യത്തില്‍ അന്തിമ തീര്‍പ്പുണ്ടാക്കുകയുള്ളു എന്ന് ആരോഗ്യ മന്ത്രി വ്യക്തമാക്കി.

More From
Prev
Next
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+