സമരം ചെയ്ത വികലാംഗന് പീഡനം
തിരുവനന്തപുരം: സത്യഗ്രഹം ചെയ്തു കൊണ്ടിരുന്ന വികലാംഗനെ പീഡനത്തിനിരയാക്കി. തട്ടിക്കൊണ്ടു പോകാനുള്ള ശ്രമം ആകസ്മികമായി പരാജയപ്പെട്ടു. അക്രമികള്‍ പൊലീസ് പിടിയിലായി.
ജനവരി 14 ഞായറാഴ്ച തിരുവനന്തപുരത്ത് അമ്പലമുക്കിലാണ് നാടകീയമായ പീഡനം നടന്നത്. അമ്പലമുക്ക് ചെഷയര്ഹോമിനു മുന്നില്‍ സത്യഗ്രഹം നടത്തിക്കൊണ്ടിരുന്ന ആലപ്പുഴ സ്വദേശിയായ വികലാംഗന് വിജയനുണ്ണിത്താനാണ് പീഡനം ഏറ്റുവാങ്ങേണ്ടി വന്നത്.
ഞായറാഴ്ച പുലര്‍ച്ചെ ഉണ്ണിത്താന്റെ സത്യഗ്രഹപന്തലിനു സമീപം കാറിലെത്തിയ ഏഴംഗ അക്രമി സംഘം അകാരണമായി ഇയാളെ മര്‍ദ്ദിക്കുകയായിരുന്നു. മര്‍ദ്ദനത്തിനു ശേഷം രണ്ടു ഫര്‍ലോംഗോളം ഉണ്ണിത്താനെ നിരത്തില്‍ വലിച്ചിഴച്ച അക്രമികള്‍ കാറില്‍ കയറ്റി കൊണ്ടുപോയി.
എന്നാല്‍ മണ്ണന്തലയില്‍ വച്ച് ഇവര്‍ സഞ്ചരിച്ചിരുന്ന കാര്‍ ഓടയിലേയ്ക്കു ചെരിഞ്ഞ് അക്രമിസംഘത്തില്‍ പെട്ട രണ്ടു പേര്‍ക്ക് പരിക്കേറ്റു. സംഭവമറിഞ്ഞ് ഓടിക്കൂടിയ നാട്ടുകാരോട് വിജയനുണ്ണിത്താന്‍ സംഭവം വിശദീകരിച്ചപ്പോള്‍ അവര്‍ ഇടപെട്ട് അക്രമികളില്‍ നിന്നും ഇയാളെ രക്ഷപ്പെടുത്തുകയായിരുന്നു. മര്‍ദ്ദനത്തിനിരയായ വിജയനുണ്ണിത്താന്‍ തിരുവനന്തപുരം മെഡിക്കല്‍ കോളേജില്‍ ചികിത്സയിലാണ്.
അക്രമിസംഘത്തില്‍ പെട്ട ഏഴുപേരെയും പേരൂര്‍ക്കട പൊലീസ് പിന്നീട് അറസ്റ്റ് ചെയ്തു. ചെഷയര്‍ ഹോം സെക്രട്ടറിയുടെ നിര്‍ദ്ദേശപ്രകാരമാണ് തങ്ങള്‍ വികലാംഗനായ സമരക്കാരനെ മര്‍ദ്ദിച്ച് തട്ടിക്കൊണ്ടു പോകാന്‍ ശ്രമിച്ചതെന്ന് അക്രമികള്‍ പൊലീസിനോടു വെളിപ്പെടുത്തി.
1999 നവംബര്‍ 20 മുതല്‍ വിജയന് ഉണ്ണിത്താന് ചെഷയര്ഹോമിനു മുന്നില്‍ സമരം ചെയ്തുവരികയാണ്. 1999 ല്‍ സ്ത്രീകള്‍ ഉള്‍പ്പെടെ 17 അന്തേവാസികളെ ചെഷയര്‍ഹോമില്‍ നിന്നും പുറത്താക്കിയ അധികൃതരുടെ നടപടിയില്‍ പ്രതിഷേധിച്ചാണ് അരയ്ക്കു കീഴോട്ട് പൂര്‍ണ്ണമായും തളര്‍ന്ന വിജയനുണ്ണിത്താന്‍ സമരം നടത്തുന്നത്. സമരം അവസാനിപ്പിക്കണമെന്നാവശ്യപ്പെട്ട് പല പ്രാവശ്യം തനിക്കെതിരേ ഭീഷണിയുണ്ടായിട്ടുണ്ടെന്ന് ഉണ്ണിത്താന് പറഞ്ഞു.
-
സ്വർണം പണിക്കൂലി ഇല്ലാതെ വാങ്ങാം; ഇങ്ങനെ ബുക്ക് ചെയ്യൂ; പുതിയ സ്കീമുമായി ജ്വല്ലറികൾ -
ദേശീയപാത 66 ലെ യാത്ര ഇനി സുഗമാകും; വരാപ്പുഴ പാലം മെയ് മാസം തുറക്കും -
മമ്മൂട്ടിയോട് അറിയുമോയെന്ന് ചോദിച്ചു, ആ എന്ന് പറഞ്ഞ് മൈൻ്റാക്കാതെ പോയി';അപമാനം നേരിട്ടെന്ന് സംവിധായകൻ -
ചെന്നൈയെ ഞെട്ടിക്കാൻ ലുലു; മെട്രോ സ്റ്റേഷനുകളിലെ ഹൈപ്പർമാർക്കറ്റും ഡെയ്ലിയും അടുത്ത മാസം തുറക്കും -
പശ്ചിമ കൊച്ചിയുടെ തലവര മാറും; നിര്‍ണായക ചുവടുവയ്പ്പുമായി കൊച്ചി വാട്ടര്‍ മെട്രോ: ടെന്‍ഡര്‍ വിളിച്ചു -
സ്വർണം തിങ്കളാഴ്ച വാങ്ങുന്നുണ്ടോ? വില 1.20 ലക്ഷത്തിന് മുകളിലേക്കോ അതോ താഴേക്കോ? വിദഗ്ധർ പറയുന്നത് ഇതാണ് -
പേരൂര്‍ക്കട ഫ്ലൈഓവര്‍, വട്ടിയൂര്‍ക്കാവ് റോഡ് ആന്‍ഡ് ജംഗ്ഷന്; കുരുക്കഴിഞ്ഞു, നിര്‍മാണം തുടങ്ങി -
ജോബി ജോര്‍ജ് ജയിലിലേക്ക്; സിനിമാ നിര്‍മാതാവിന് 4 വര്‍ഷം തടവ് വിധിച്ച് കോടതി, ഇതാണ് കേസ് -
സ്വര്‍ണവില കുത്തനെ ഇടിഞ്ഞു.. എന്നിട്ടും ദുബായില്‍ ആരും സ്വര്‍ണം വാങ്ങുന്നില്ല..! കാരണമിത് -
ഗോപി സുന്ദറുമായുള്ള പ്രണയത്തിൽ സംഭവിച്ചത്; ഒരുപാട് ആഗ്രഹിച്ചു പക്ഷെ..അമൃത സുരേഷ് പറയുന്നു -
റഫീഖിനെ ഫോണില്‍ വിളിച്ച് സംസാരിച്ച് മമ്മൂട്ടി, 'മനപൂര്‍വ്വം അപമാനിക്കാന്‍ ശ്രമിച്ചതല്ല' -
'ആരോടും പറയാതെ പോയി, ബെഡ്റൂം തുറന്നപ്പോൾ കണ്ടത്.. തെളിവായി ഫോട്ടോകളുണ്ട്', മന്ത്രി ഗണേഷിനെതിരെ ഭാര്യ












Click it and Unblock the Notifications