Get Updates
Get notified of breaking news, exclusive insights, and must-see stories!

സമരം ചെയ്ത വികലാംഗന് പീഡനം

തിരുവനന്തപുരം: സത്യഗ്രഹം ചെയ്തു കൊണ്ടിരുന്ന വികലാംഗനെ പീഡനത്തിനിരയാക്കി. തട്ടിക്കൊണ്ടു പോകാനുള്ള ശ്രമം ആകസ്മികമായി പരാജയപ്പെട്ടു. അക്രമികള്‍ പൊലീസ് പിടിയിലായി.

ജനവരി 14 ഞായറാഴ്ച തിരുവനന്തപുരത്ത് അമ്പലമുക്കിലാണ് നാടകീയമായ പീഡനം നടന്നത്. അമ്പലമുക്ക് ചെഷയര്‍ഹോമിനു മുന്നില്‍ സത്യഗ്രഹം നടത്തിക്കൊണ്ടിരുന്ന ആലപ്പുഴ സ്വദേശിയായ വികലാംഗന്‍ വിജയനുണ്ണിത്താനാണ് പീഡനം ഏറ്റുവാങ്ങേണ്ടി വന്നത്.

ഞായറാഴ്ച പുലര്‍ച്ചെ ഉണ്ണിത്താന്റെ സത്യഗ്രഹപന്തലിനു സമീപം കാറിലെത്തിയ ഏഴംഗ അക്രമി സംഘം അകാരണമായി ഇയാളെ മര്‍ദ്ദിക്കുകയായിരുന്നു. മര്‍ദ്ദനത്തിനു ശേഷം രണ്ടു ഫര്‍ലോംഗോളം ഉണ്ണിത്താനെ നിരത്തില്‍ വലിച്ചിഴച്ച അക്രമികള്‍ കാറില്‍ കയറ്റി കൊണ്ടുപോയി.

എന്നാല്‍ മണ്ണന്തലയില്‍ വച്ച് ഇവര്‍ സഞ്ചരിച്ചിരുന്ന കാര്‍ ഓടയിലേയ്ക്കു ചെരിഞ്ഞ് അക്രമിസംഘത്തില്‍ പെട്ട രണ്ടു പേര്‍ക്ക് പരിക്കേറ്റു. സംഭവമറിഞ്ഞ് ഓടിക്കൂടിയ നാട്ടുകാരോട് വിജയനുണ്ണിത്താന്‍ സംഭവം വിശദീകരിച്ചപ്പോള്‍ അവര്‍ ഇടപെട്ട് അക്രമികളില്‍ നിന്നും ഇയാളെ രക്ഷപ്പെടുത്തുകയായിരുന്നു. മര്‍ദ്ദനത്തിനിരയായ വിജയനുണ്ണിത്താന്‍ തിരുവനന്തപുരം മെഡിക്കല്‍ കോളേജില്‍ ചികിത്സയിലാണ്.

അക്രമിസംഘത്തില്‍ പെട്ട ഏഴുപേരെയും പേരൂര്‍ക്കട പൊലീസ് പിന്നീട് അറസ്റ്റ് ചെയ്തു. ചെഷയര്‍ ഹോം സെക്രട്ടറിയുടെ നിര്‍ദ്ദേശപ്രകാരമാണ് തങ്ങള്‍ വികലാംഗനായ സമരക്കാരനെ മര്‍ദ്ദിച്ച് തട്ടിക്കൊണ്ടു പോകാന്‍ ശ്രമിച്ചതെന്ന് അക്രമികള്‍ പൊലീസിനോടു വെളിപ്പെടുത്തി.

1999 നവംബര്‍ 20 മുതല്‍ വിജയന്‍ ഉണ്ണിത്താന്‍ ചെഷയര്‍ഹോമിനു മുന്നില്‍ സമരം ചെയ്തുവരികയാണ്. 1999 ല്‍ സ്ത്രീകള്‍ ഉള്‍പ്പെടെ 17 അന്തേവാസികളെ ചെഷയര്‍ഹോമില്‍ നിന്നും പുറത്താക്കിയ അധികൃതരുടെ നടപടിയില്‍ പ്രതിഷേധിച്ചാണ് അരയ്ക്കു കീഴോട്ട് പൂര്‍ണ്ണമായും തളര്‍ന്ന വിജയനുണ്ണിത്താന്‍ സമരം നടത്തുന്നത്. സമരം അവസാനിപ്പിക്കണമെന്നാവശ്യപ്പെട്ട് പല പ്രാവശ്യം തനിക്കെതിരേ ഭീഷണിയുണ്ടായിട്ടുണ്ടെന്ന് ഉണ്ണിത്താന്‍ പറഞ്ഞു.

More From
Prev
Next
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+