കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ബ്രിട്ടീഷ് സഹായ ധനം സര്‍ക്കാരുകള്‍ തട്ടി

  • By Staff
Google Oneindia Malayalam News

കൊച്ചി: കൊച്ചി കോര്‍പറേഷനിലെ ചേരിനിര്‍മ്മാര്‍ജ്ജത്തിന് ബ്രിട്ടീഷ് ഗവണ്മെന്റ് നല്കിയ കോടിക്കണക്കിന് രൂപയുടെ ധനസഹായം കേന്ദ്ര സംസ്ഥാന സര്‍ക്കാരുകള്‍ ചേര്‍ന്ന് വീതം വച്ചെടുത്തത് വിവാദമാകുന്നു.

ചേരിനിര്‍മ്മാര്‍ജ്ജനം ഒഴിവാക്കി ദാരിദ്യ്ര ലഘൂകരണം എന്ന പേരില്‍ ഇരു സര്‍ക്കാരുകളും തുക വകമാറി ചെലവ് ചെയ്തതോടെ പദ്ധതി നടപ്പാക്കാനാകാതെ കോര്‍പറേഷന്‍ പ്രതിസന്ധിയിലായി.കേന്ദ്ര, സംസ്ഥാന സര്‍ക്കാരുകള്‍ വീതം വച്ചെടുത്ത തുകയ്ക്ക് 2003 മുതല്‍ കോര്‍പറേഷന്‍ വന്‍തുക പലിശയിനത്തില്‍ നല്കേണ്ടി വരും.

1997 ലാണ് പശ്ചിമ കൊച്ചിയിലെ ചേരികള്‍ നിര്‍മാര്‍ജ്ജനം ചെയ്യുന്നതിന് ബ്രിട്ടീഷ് സര്‍ക്കാര്‍ 66.5 കോടി രൂപ കൊച്ചി കോര്‍പറേഷന് നല്കിയത്. ഇന്ത്യയിലെ 30 പട്ടണങ്ങള്‍ ഈ പദ്ധതിക്കായി തിരഞ്ഞെടുത്തിരുന്നു.കൊച്ചി കോര്‍പറേഷന്‍ അധികൃതര്‍ തന്നെയാണ് സംസ്ഥാന സര്‍ക്കാരുമായി ആലോചിച്ച് ചേരിനിര്‍മ്മാര്‍ജ്ജനം എന്ന പേരു മാറ്റി പദ്ധതിക്ക് ദാരിദ്യ്ര ലഘൂകരണം എന്ന പേര് നല്കിയത്.

ഇതിനിടെ കേന്ദ്ര സര്‍ക്കാര്‍ 30 ശതമാനം തുക മറ്റ് പല പദ്ധതികള്‍ക്കുമായി ബ്രിട്ടീഷ് ധനസഹായത്തില്‍ നിന്നും എടുത്തു. മറ്റൊരു 30 ശതമാനം സംസ്ഥാന സര്‍ക്കാരും കൈക്കലാക്കി. ആകെ 26.6 കോടി രൂപ മാത്രമാണ് ഇതുവരെ കൊച്ചി കോര്‍പറേഷന് നല്കിയിട്ടുള്ളത്.

ഈ തുക ഗ്രാന്റായും കേന്ദ്ര -സംസ്ഥാന സര്‍ക്കാരുകള്‍ എടുത്ത തുക വായ്പയുമായാണ് പരിഗണിച്ചിട്ടുള്ളത്. ചേരി നിര്‍മ്മാര്‍ജ്ജനത്തിനായി 66.5 കോടി രൂപയും ചെലവഴിക്കാന്‍ ബാധ്യതയുള്ള കോര്‍പറേഷന്‍ വായ്പാ തുകയുടെ പലിശ നല്കേണ്ടി വരും.2003 മുതല്‍ പ്രതിവര്‍ഷം അഞ്ചരക്കോടി രൂപയുടെ ബാധ്യതയാണ് ഈയിനത്തില്‍ കോര്‍പറേഷനെ കാത്തിരിക്കുന്നത്.

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X