കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

കൊലയാളിയെ കുടുക്കിയത് സ്പോണ്‍സര്‍

  • By Staff
Google Oneindia Malayalam News

കൊച്ചി: മുംബൈയിലെത്തി തടഞ്ഞു നിന്ന ആലുവ കൂട്ടക്കൊലക്കേസിന്റെ അന്വേഷണത്തിന് നിര്‍ണായകമായ വഴിത്തിരിവുണ്ടാക്കിയത് പ്രതി ആന്റണിയെ ദമാമിലേയ്ക്കു കൊണ്ടു പോയ അറബിയായ സ്പോണ്‍സര്‍.

ആന്റണിക്ക് കേസിലുള്ള പങ്കിനെക്കുറിച്ച് പൊലീസിന് വ്യക്തമായ സൂചന കിട്ടുമ്പോഴേക്കും ഇയാള്‍ മുംബൈ വഴി ദമാമിലേയ്ക്കു കടന്നിരുന്നു. മുംബൈയിലെത്തിയ അന്വേഷണസംഘത്തിനു മുന്നില്‍ ആന്റണിയെ എങ്ങനെ നാട്ടിലെത്തിക്കും എന്ന ചോദ്യം അവശേഷിച്ചു. ദമാമിലേക്കു പോകാനുള്ള പൊലീസ് സംഘത്തിന്റെ ശ്രമം ഹജ്ജ് സീസണായതിനാല്‍ വിജയിച്ചില്ല.

തികച്ചും യാദൃശ്ചികമായി മുംബൈയിലുള്ള ഏജന്‍സി വഴി ആന്റണിയുടെ സ്പോണ്‍സറുമായി അന്വേഷണസംഘം ബന്ധപ്പെടുകയായിരുന്നു. ഇതിനോടകം ആന്റണി മുംബൈയില്‍ ബന്ധപ്പെട്ട സുഹൃത്തുക്കളും മറ്റും കൊലപാതകത്തില്‍ ആന്റണിക്കുള്ള ബന്ധം പത്രവാര്‍ത്തകള്‍ വഴി അറിഞ്ഞിരുന്നു. ഇവരും കേസന്വേഷണത്തില്‍ പൊലീസിന് വലിയ സഹായം നല്‍കി.

ദമാമില്‍ ഡ്രൈവറായി നിയമനം ലഭിച്ച ആന്റണിയെ പ്രശ്നങ്ങളുടെ ഗൗരവം മനസിലാക്കിയ സ്പോണ്‍സര്‍ തിരിച്ചയക്കാന്‍ ശ്രമമാരംഭിച്ചു. കുറ്റവാളികളെ കൈമാറുന്നതിന് ഇന്ത്യയും സൗദി അറേബ്യയുമായി കരാര്‍ ഇല്ലാത്ത സാഹചര്യത്തില്‍ ആ വഴിക്ക് ശ്രമിക്കാതെ ആന്റണിയെ അടിയന്തിരമായി സ്പോണ്‍സര്‍ മടക്കി അയക്കുകയായിരുന്നു .സ്പോണ്‍സര്‍ അറിയിച്ചതനുസരിച്ച് മുംബൈയില്‍ കാത്തു നിന്ന പൊലീസ് സംഘം ഇയാള്‍ വിമാനമിറങ്ങി അധികം വൈകും മുമ്പ് കസ്റ്റഡിയിലെടുത്തു. തുടര്‍ന്ന് കൊച്ചിയിലേക്ക് കൊണ്ടു വരികയായിരുന്നു.

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X