കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

കണ്ണൂര്‍ പദ്ധതി: ഏപ്രില്‍ രണ്ടിനകം അന്തിമതീരുമാനം

  • By Staff
Google Oneindia Malayalam News

തിരുവനന്തപുരം: വിവാദമായ കണ്ണൂര്‍ പദ്ധതിയെ കുറിച്ചുള്ള അന്തിമതീരുമാനം ഏപ്രില്‍ രണ്ട് തിങ്കളാഴ്ചയ്ക്കകം സംസ്ഥാന സര്‍ക്കാര്‍ കൈക്കൊള്ളുമെന്ന് വൈദ്യുതി മന്ത്രി എസ്. ശര്‍മ്മ നിയമസഭയെ അറിയിച്ചു.

പദ്ധതി ഇപ്പോള്‍ അംഗീകരിക്കുകയോ തള്ളുകയോ ചെയ്തിട്ടില്ലെന്നും പങ്കാളികളെക്കുറിച്ചുള്ള നിര്‍ദ്ദേശങ്ങള്‍ അവലോകനം ചെയ്തു വരികയാണെന്നും മന്ത്രി പറഞ്ഞു. അന്തിമ തീരുമാനം ഹൈക്കോടതിയുടെ മാര്‍നിര്‍ദ്ദേശങ്ങള്‍ അനുസരിച്ചായിരിക്കും.

പദ്ധതിയില്‍ എന്‍റോണിനെ സഹകരിപ്പിക്കാനുള്ള നിര്‍ദ്ദേശം സര്‍ക്കാര്‍ നിരാകരിച്ചിട്ടുണ്ട്. ദാബോള്‍ പദ്ധതിയില്‍ മഹാരാഷ്ട്രാ സര്‍ക്കാര്‍ നേരിടേണ്ടിവന്ന ദുരിതങ്ങള്‍ മനസ്സിലാക്കിക്കൊണ്ടാണിത്. എല്‍പാസോയെ പങ്കാളിയാക്കാനുള്ള നിര്‍ദ്ദേശം 2000 ജൂലായില്‍ തന്നെ ലഭിച്ചിട്ടുണ്ട്. കേന്ദ്ര വൈദ്യുതി അതോറിറ്റിയുമായി ചര്‍ച്ച നടത്തിയതിനു ശേഷം സംസ്ഥാന സര്‍ക്കാര്‍ ഇക്കാര്യത്തില്‍ ഉചിതമായ തീരുമാനമെടുക്കും. അന്തിമ തീരുമാനമെടുക്കുന്നതിനു മുമ്പ് കാര്യങ്ങള്‍ ശരിക്കും മനസ്സിലാക്കാന്‍ സമയം ആവശ്യമുണ്ട് - മന്ത്രി പറഞ്ഞു.

പദ്ധതി വൈകിക്കുന്ന തരത്തിലുള്ള പെരുമാറ്റം സംസ്ഥാന സര്‍ക്കാരിന്റെ ഭാഗത്തു നിന്നുണ്ടായിട്ടില്ലെന്നും മന്ത്രി വ്യക്തമാക്കി. ഫിബ്രവരി 27 ചൊവാഴ്ച നിയമസഭയില്‍ കോണ്‍ഗ്രസിലെ ഡൊമിനിക് പ്രസന്റേഷന്റെ ചോദ്യത്തിന് മറുപടി പറയുകായിയിരുന്നു മന്ത്രി.

കണ്ണൂര്‍ പദ്ധതിയെക്കുറിച്ച് അന്വേഷണം വേണമെന്ന പ്രതിപക്ഷത്തിന്റെ ആവശ്യം മന്ത്രി നിരാകരിച്ചു. അച്യുതാനന്ദനും മകനുമെതിരെയ കെ.പി.പി. നമ്പ്യാര്‍ ഉയര്‍ത്തിയ ആരോപണം രാഷ്ട്രീയപ്രേരിതമാണെന്ന് ശര്‍മ്മ ആരോപിച്ചു. പഞ്ചായത്ത് തിരഞ്ഞെടുപ്പിനു മുമ്പ് പ്രശ്നം ഉയര്‍ത്തിക്കൊണ്ടു വന്നപ്പോള്‍ കോഴയുടെ തുക 15 കോടിയായിരുന്നു. ഇപ്പോള്‍ അത് 75 കോടിയായിരിക്കുന്നു - മന്ത്രി പരിഹസിച്ചു.

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X